film
ജെയിംസ് കാമറൂണിന്റെ ‘അവതാർ: ഫയർ ആൻഡ് ആഷ്’ റിലീസ്; ആദ്യ റിവ്യൂകൾ നിരാശാജനകം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഇപ്പോൾ പ്രദർശനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ, ആദ്യ റിവ്യൂകളിൽ പ്രതീക്ഷയ്ക്ക് ഒത്തുനിൽക്കുന്നില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രത്തിന് വൺ സ്റ്റാർ, ടു സ്റ്റാർ റേറ്റിങ്ങുകളാണ് നൽകിയിരിക്കുന്നത്. മൂന്നു മണിക്കൂറോളം നീളുന്ന ചിത്രം “അസംബന്ധങ്ങളുടെ നീണ്ട യാത്ര”യെന്ന് ഗാർഡിയൻ വിമർശിച്ചു. ‘അവതാർ’ പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും മോശവുമായ സിനിമയെന്ന വിശേഷണമാണ് ബി.ബി.സി നൽകിയത്.
2009ലാണ് ‘അവതാർ’യുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. വിദൂരഗ്രഹമായ പെൻഡോറയിലാണ് കഥ നടക്കുന്നത്. 2D, ഐമാക്സ് 3D ഫോർമാറ്റുകളിലായി പുറത്തിറങ്ങിയ ആദ്യ ഭാഗം തിയറ്ററുകളിൽ നിന്ന് 2.9 ബില്യൺ ഡോളർ വരുമാനം നേടി, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി.
2022ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗമായ ‘അവതാർ: ദ വേ ഓഫ് വാട്ടർ’ 2.3 ബില്യൺ ഡോളർ നേടിയിരുന്നു. ഇതോടെ മൂന്നാം ഭാഗത്തേക്കുള്ള പ്രതീക്ഷകൾ വലിയതായിരുന്നു.
ഒരു അഗ്നിപർവതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലെ ഗോത്രവർഗ്ഗക്കാരുടെ കഥയാണ് ‘അവതാർ: ഫയർ ആൻഡ് ആഷ്’ പറയുന്നത്. കാലിഫോർണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം എന്ന പദവി ഇപ്പോഴും ‘അവതാർ’ ആദ്യ ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ (2.79 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തും, ‘അവതാർ 2’ മൂന്നാം സ്ഥാനത്തും, ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ നാലാം സ്ഥാനത്തുമാണ്.
entertainment
‘രണ്ട് കലാകാരന്മാര്, ഒരു പിണക്കം; മറക്കാനാകാത്ത ഒരു പാഠം; ദുല്‍ഖറിന്റെ കാന്ത ഡിസംബര്‍ 12ന് ഒ.ടി.ടി യിലേക്ക്
മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ‘കാന്ത’ ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഡിസംബര്‍ 12ന് നെറ്റ്ഫ്ളിക്സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സ്ട്രീം ചെയ്യും1950കളിലെ മദ്രാസിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ ടി.കെ. മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം. സ്പിരിറ്റ് മീഡിയയും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2022ലെ ഹേ സിനാമിയെ തുടര്‍ന്ന് ദുല്‍ഖറിന്റെ തമിഴ് സിനിമയിലേക്കുള്ള പ്രധാന തിരിച്ചുവരവായാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന് പ്രചോദനമായി കണക്കാക്കുന്നത് പഴയകാല സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതരുടെ കരിയറാണ്. എന്നാല്‍, അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഭാഗവതതുടെ ചെറുമകന് കോടതിയെ സമീപിച്ചിരുന്നു. ത്യാഗരാജനെ മോശം സ്വഭാവക്കാരനായി ദാരിദ്ര്യത്തില്‍ ജീവിച്ചവനായി വരച്ചുകാട്ടിയതാണെന്നും അതിനെതിരെ നിയമനടപടി ആവശ്യപ്പെട്ടുമാണ് ഹരജി. അതേസമയം കാന്ത യഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയതല്ലെന്നും പൂര്‍ണമായും സാങ്കല്പ്പികമായ കഥയാണെന്നും ദുല്‍ഖര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. റിലീസിന്റെ ആദ്യ ദിവസം നാല് കോടി രൂപ വരുമാനമാണ് ചിത്രം കരസ്ഥമാക്കിയത്. ദുല്‍ഖറിന്റെ മുന്‍ഹിറ്റായ ലക്കി ഭാസ്കറിന്റെ ആദ്യ ദിന കളക്ഷനായ 8.45 കോടിയുടെ പകുതി മാത്രമാണ് ഇത്. ചിത്രത്തിന്റെ മന്ദഗതിയും രണ്ടാം പകുതിയിലെ കുറവുകളും വിമര്‍ശനങ്ങള്‍ക്ക് ഇടയായെങ്കിലും ദുല്‍ഖറിന്റെ പ്രകടനം ഒരേസ്വരത്തില്‍ പ്രശംസിക്കപ്പെട്ടു.
film
നടിയെ ആക്രമിച്ച കേസ്; നാളെ വിധി, മൊഴി മാറ്റിയത് അഞ്ചിലധികം സിനിമാ താരങ്ങള്‍
നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. നടി ഭാമ, നടന് സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നെന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്ന് ഇവര്‍ മൊഴി മാറ്റി പറയുകയായിരുന്നു. അതേസമയം അതിജീവിത തന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്റെ പേരില്‍ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്റെ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കാവ്യ മൊഴിയില്‍ നിന്ന് പിന്മാറുകയായിരുന്ന
ദിലീപും അതിജീവിതയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അറിയാമെന്ന് നടി ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും വിചാരണയില്‍ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. നാദിര്‍ഷായും മൊഴി മാറ്റിയ പറഞ്ഞിരുന്നു.
ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്നും ഉപദ്രവിക്കുന്നെന്നും അതിജീവിത പരാതി നല്‍കിയിരുന്നതായി താരസംഘടന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ വിഷയത്തില്‍ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നല്‍കിയില്ലെന്നും മാറ്റി പറഞ്ഞു.
2017 ഫെബ്രുവരിയില്‍ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിഡിയോയും അക്രമികള്‍ പകര്‍ത്തുകയിരുന്നു. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നല്‍കിയിരുന്നു.
കേസിലെ എട്ടാം പ്രതിയാണ് നടന് ദിലീപ്. 261 സാക്ഷികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്.
entertainment
‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്’; റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ്
വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
സിനിമാ മേഖലയിലെ തന്റെ യാത്രയെക്കുറിച്ചും ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ജീവിതത്തെ താന്‍ എങ്ങനെ കാണുന്നുവെന്നും ഐശ്വര്യ റായ് ബച്ചന്. വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
ഒരു അഭിനേതാവാകുന്നതിന് മുമ്പ്, ഐശ്വര്യ 1994-ലെ ലോകസുന്ദരിയായി. കിരീടം നേടിയ ശേഷം, മണിരത്നത്തിന്റെ 1997-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്.”ഞാന്‍ ആകസ്മികമായി മത്സരത്തില്‍ ചേര്‍ന്നു” ഐശ്വര്യ പറഞ്ഞു.
എന്തുകൊണ്ടാണ് ഇത് യാദൃശ്ചികമായി സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, ‘ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാധ്യമങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നെ ക്ഷണിച്ചിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു സൗന്ദര്യമത്സരത്തിന്റെ ഭാഗമാകുന്നതിന് അപ്പുറമായിരുന്നു’ എന്ന് അവര്‍ വിശദീകരിച്ചു.
ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ താന്‍ എപ്പോഴും ജീവിതത്തെ എങ്ങനെ നോക്കിക്കാണുകയും സംഭവിച്ചതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും ഐശ്വര്യ റായ് ബച്ചന് പങ്കുവെച്ചു. ‘ജീവിതത്തോടുള്ള എന്റെ സമീപനം ഒരു വിദ്യാര്‍ത്ഥിയെപ്പോലെയാണ്. ഇന്നേവരെയുള്ള എന്റെ കരിയര്‍ പോലും വളരെ വിദ്യാര്‍ത്ഥിയെപ്പോലെയാണ്, ‘ അവര്‍ പറഞ്ഞു.
ഐശ്വര്യ സ്ത്രീകളെ കുറിച്ചും അവര്‍ എങ്ങനെയാണ് ‘അന്തര്‍ലീനമായി ശക്തരായത്’ എന്നും സംസാരിച്ചു. അവര്‍ പറഞ്ഞു, ‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്, എല്ലാ സ്ത്രീകളും അതിശക്തരാണ്, നിങ്ങള്‍ ശക്തിയാണ്, ദേവിയാണ്, നിങ്ങള്‍ ശക്തിയുടെയും സൗന്ദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും മൂര്‍ത്തീഭാവമാണ്, നിങ്ങള്‍ ആരാണെന്നതിന്റെ എല്ലാ വശങ്ങളും ആസ്വദിക്കൂ, ഞങ്ങളുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതുണ്ട്. അന്തര്‍ലീനമായി സ്ത്രീകള്‍ ശക്തരാണ്, അവര്‍ എപ്പോഴും ശ്രമിക്കുന്നു. പെണ്മക്കള്, സഹോദരിമാര്‍, അമ്മമാര്‍, ഭാര്യമാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ റോളുകളിലും ഞങ്ങള്‍ അങ്ങനെയാണ്.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF1 day agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
