Connect with us

crime

പാനൂര്‍ കൊലക്കേസ്; പ്രതിപ്പട്ടിക സിപിഎം ബന്ധത്തിന് തെളിവ്, കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ്

കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ നിലയില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച് തെളിയിക്കാന്‍ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക. ഇവിടെ അതല്ല നടന്നത്. നേരിട്ട് ക്രൈംബ്രാഞ്ചിന്

Published

on

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ ഇപ്പോഴത്തെ പ്രതിപ്പട്ടിക കേസില്‍ സിപിഎം ബന്ധത്തിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ നിലയില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച് തെളിയിക്കാന്‍ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക. ഇവിടെ അതല്ല നടന്നത്. നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഇസ്മായില്‍ സിപിഎമ്മുമായി ബന്ധമുള്ളയാളാണെന്നും സിപിഎമ്മിന്റെ നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാനൂരിലെത്തും.

പ്രതിഷേധ സംഗമത്തിനെത്തുന്ന നേതാക്കള്‍ മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യോഗിയുടെ യു.പിയില്‍ 22കാരിയെ പൊലീസുകാര്‍ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

Published

on

യോഗിയുടെ ഉത്തര്‍പ്രദേശില്‍ 22കാരിയെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും തുടര്‍ന്ന് ബന്ദിയാക്കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, പേരറിയാത്ത മറ്റൊരു പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സെപ്തംബര്‍ 16നാണ് സംഭവം.

താനും ബുലന്ദ്ഷഹര്‍ സ്വദേശിയായ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവന്‍ നഗരവനം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മൂന്ന് പൊലീസുകാര്‍ അടുത്തെത്തുകയും യുവാവിനെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ പണമില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ച് പൊലീസുകാരുടെ കാലില്‍ വീണെങ്കിലും അവരുടെ മനസലിഞ്ഞില്ല. തുടര്‍ന്ന് പേ.ടി.എം വഴി 1000 രൂപ നല്‍കാന്‍ പ്രതിശ്രുത വരനെ നിര്‍ബന്ധിച്ചു. അത് നല്‍കി.

എന്നാല്‍ 5.5 ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പൊലീസുകാര്‍ തന്നെ അടിച്ചെന്നും ലൈംഗികബന്ധത്തിന് രാകേഷ് കുമാര്‍ തന്നെ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. വിട്ടയക്കുന്നതിന് മുമ്പ് ഇരുവരെയും ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടും ദുരിതം അവസാനിച്ചില്ല.

ആവര്‍ത്തിച്ചുള്ള ഫോണ്‍ കോളുകളിലൂടെ പ്രതികള്‍ യുവതിയെ ശല്യപ്പെടുത്തുകയും അവളുടെ വീട്ടിലെത്തുകയും ചെയ്തു. സെപ്തംബര്‍ 19ന് രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ തെളിവായി ഹാജരാക്കാന്‍ യുവതി സംഭാഷണം റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചതായി മനസിലാക്കിയ പ്രതികളിലൊരാളായ രാകേഷ് കുമാര്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഭീഷണി ഭയന്നും മാനസിക ആഘാതം മൂലവും ഉടന്‍ തന്നെ പരാതി നല്‍കാന്‍ യുവതിക്കായില്ല. തുടര്‍ന്ന് പത്ത് ദിവസത്തിനു ശേഷം യുവതി സഹായത്തിനായി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹി പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ വന്നതെന്നും അവര്‍ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് സെപ്തംബര്‍ 28ന് പ്രതികള്‍ക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഐപിസി 354 എ (1), 323, 504, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 3 പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയര്‍ പൊലീസ് ഓഫീസര്‍ നിമിഷ് പാട്ടീല്‍ പറഞ്ഞു, ഇവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

കുടുംബത്തിലെ 3 പേരെ വെട്ടിയ കേസ്; കളിയാക്കിയതിലെ വിരോധം മൂലമെന്ന് പ്രതി

വെട്ടേറ്റവർ അപകടനില തരണം ചെയ്തതായി ആശുത്രി അധികൃതർ അറിയിച്ചു.

Published

on

കളിയാക്കിയതിലുള്ള വിരോധമാണ് കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ 4 പേരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ന് പ്രതി അനൂപ്. അനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വെട്ടേറ്റവർ അപകടനില തരണം ചെയ്തതായി ആശുത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്.

എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണ് അയൽവാസിയായ അനൂപ് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.

Continue Reading

crime

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി

എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്

Published

on

മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്.

ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്.

പഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. സംസ്കാരം പിന്നീടു ഡൽഹിയിൽ നടക്കും. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളജ് വിദ്യാർഥി).

Continue Reading

Trending