Connect with us

News

ആര്‍.സി.ബിയെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഏകദേശം 16,300 കോടി രൂപ മുടക്കി ടീം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.

Published

on

ബംഗളൂരു: ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (RCB) വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ലിമിറ്റഡ് (ഡീയാജിയോ ഗ്രൂപ്പ്) ആണ് ആര്‍.സി.ബിയുടെ പുരുഷ-വനിത ടീമുകളുടെ ഉടമസ്ഥര്‍. ടീമിന്റെ വില്‍പനാ സാധ്യതകള്‍ വിലയിരുത്തുന്നതിനായി ബംഗളൂരു ആസ്ഥാനമായ കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ടെന്നും, വിവിധ കമ്പനികളില്‍ നിന്ന് ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പൂനാവാല ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, എസ്.ഡബ്ല്യു ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും ആര്‍.സി.ബി വാങ്ങാനുള്ള മത്സരത്തില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം, ജയ്പൂര്‍ ആസ്ഥാനമായ രാജസ്ഥാന്‍ റോയല്‍സിനെയും സ്വന്തമാക്കുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ക്ക് താല്‍പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

എന്നാല്‍ ഐ.പി.എല്ലിന്റെ 19-ാം എഡിഷന്‍ അവസാനിക്കുന്നതുവരെ ആര്‍.സി.ബിയുടെ ഉടമസ്ഥതയില്‍ മാറ്റം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. നേരത്തെ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ആര്‍.സി.ബി വനിത ടീം വനിത ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷ ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയതും ബംഗളൂരുവാണ്. ഇനി വരുന്ന സീസണില്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ചരിത്രമാകാനൊരുങ്ങി കുണിയ

സമസ്ത സമ്മേളനത്തിന് ഇന്ന് സമാപനം

Published

on

By

കുണിയ: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ടിന്റെ അടയാളപ്പെടുത്തലായി സമസ്ത രചിക്കുന്ന ഇതിഹാസത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരി. ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന വേദിയും ലക്ഷങ്ങളെ ഉള്‍ക്കൊള്ളാനൊരുങ്ങി നില്‍ക്കുന്ന സദസുമുള്‍പ്പെടെ അത്ഭുതകരമായ സംവിധനങ്ങളാണ് കാസര്‍ക്കോട് ജില്ലയിലെ കുണിയയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ബെംഗളുരുവില്‍ പ്രഖ്യാപിച്ച സമാപന സമ്മേളനത്തിന് മാസങ്ങള്‍ നീണ്ടുനിന്ന ഒരുക്കങ്ങളാണ് നടത്തിയത്. 33313 പേര്‍ സംഗമിച്ച പഞ്ചദിന ക്യാമ്പിനൊടുവില്‍ നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലാ റെക്ടര്‍ ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. നിരവധി വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കേരള, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, കെ. സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.

ദക്ഷിണേന്ത്യയില്‍നിന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍നിന്നും കാസര്‍കോട്ടേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. അഭൂതപൂര്‍വമായ ജനമായിരിക്കും സമ്മേളനത്തിനെത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Continue Reading

News

മെഡിക്കല്‍ കോളജിലെ ശമ്പളപരിഷ്‌കരണ കുടിശിക; KGMCTA സമരം ശക്തമാക്കും

ഉചിതമായ തീരുമാനം എടുക്കാതിരുന്നാല്‍ തുടര്‍ സമരം ശക്തമാക്കും എന്ന് സംഘടന വ്യക്തമാക്കുന്നു.

Published

on

By

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ശമ്പളപരിഷ്‌കരണ കുടിശിക സംബന്ധിച്ച നടപടി ഉടന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് KGMCTA മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉചിതമായ തീരുമാനം എടുക്കാതിരുന്നാല്‍ തുടര്‍ സമരം ശക്തമാക്കും എന്ന് സംഘടന വ്യക്തമാക്കുന്നു.

നിലവിലെ കുടിശ്ശിക 2016 മുതല്‍ ലഭിക്കേണ്ടതാണ്, എന്നാല്‍ ഇന്നലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇതിന് തീരുമാനമില്ലായിരുന്നു. KGMCTA ചട്ടപ്പടി സമരം, നിസ്സഹകരണവും, റിലേ സത്യാഗ്രഹവും, കുടിശിക നല്‍കുന്നത് വരെ തുടരുമെന്ന് അറിയിച്ചു.

കേന്ദ്ര നിര്‍വാഹക സമിതി അടുത്ത ദിവസങ്ങളില്‍ യോഗം ചേരും. പ്രശ്‌നം ഉടന്‍ പരിഹരിക്കാതിരുന്നാല്‍ സമരങ്ങള്‍ ശക്തമാക്കുമെന്നും KGMCTA മുന്നറിയിപ്പ് നല്‍കി.

ശമ്പള സമരത്തിന്റെ ഭാഗമായി മുന്‍പ് തീരുമാനിച്ച ഓപ്പറേഷണല്‍ ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ഉടന്‍ പരിഹാരം കാണണമെന്നും സംഘടന പ്രാവര്‍ത്തികമായി ആവശ്യം ഉന്നയിക്കുന്നു.

 

Continue Reading

News

ചെമ്മാട് സ്‌ഫോടക വസ്തു കേസില്‍ അന്വേഷണം തുടരുന്നു; പ്രതികള്‍ ഒളിവില്‍

ക്വാറികളിലും മറ്റും സ്ഫോടനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളാണ് അനധികൃതമായി കടത്തിയത്. വാഹനത്തിൽ നിന്ന് കിട്ടിയ രേഖകളെ അടിസ്ഥാനമാക്കിയാണ് നിലവിൽ പോലീസ് നീക്കങ്ങൾ.

Published

on

By

മലപ്പുറം: ചെമ്മാട് പ്രദേശത്ത് ഉള്ളി ലോഡിന്റെ മറവില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സേലത്ത് നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. ലോറി ഡ്രൈവറെ ഉള്‍പ്പെടെ മൂന്ന് പ്രതികളെ എഫ്‌ഐആര്‍ പ്രതിയാക്കുകയും, എല്ലാവരും ഇപ്പോഴും ഒളിവിലായിരിക്കുകയാണ്.

പൊലീസ് ലഭിച്ച വിവര പ്രകാരം, സ്‌ഫോടക വസ്തുക്കള്‍ ക്വാറികളിലും മറ്റ് സ്ഥലങ്ങളിലും ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഹോളോബ്രിക്‌സ് നടത്തിപ്പിന് ചുമതലയുള്ള ആളും അന്വേഷണം നേരിടുന്നു.

തിരൂരങ്ങാടി പൊലീസ് ലോഡ് കടത്തിയ ഡ്രൈവര്‍ (ഒന്നാം പ്രതി) ഉള്‍പ്പെടെ തിരിച്ചറിയാത്ത രണ്ട് ആളുകളെയും പ്രതിയായി ചേര്‍ത്തു. സംഭവസമയം പൊലീസിന്റെ എത്തലിനു ശേഷം പ്രതികള്‍ ഓടിയിരുന്നു. അവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. വാഹനത്തില്‍ നിന്നും ലഭിച്ച രേഖകളും പരിശോധനാഫലങ്ങളും അടിസ്ഥാനമാക്കി അന്വേഷണ നീക്കങ്ങള്‍ പുരോഗമിക്കുന്നു.

 

Continue Reading

Trending