Connect with us

Culture

ലോക്പാലിനു അടയിരുന്നത് നാലേ മുക്കാല്‍ വര്‍ഷം

Published

on


എ.പി ഇസ്മയില്‍
അണ്ണാ ഹസാരേയുടെ ലോക്പാല്‍ സമരം മറന്നിട്ടുണ്ടാവില്ല. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന മാസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച രാംലീലാ മൈതാനിയിലെ പട്ടിണി സമരം. അധികാര ഇടനാഴികളില്‍ മുച്ചൂടും വ്യാപിച്ചു കിടക്കുന്ന അഴിമതിയെ തുടച്ചു നീക്കുന്നതിന് കാര്യക്ഷമമായ സംവിധാനം വേണമെന്ന മുറവിളികള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയത്തിന്റെ കാതലും ഇതായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്ന അശോക് കുമാര്‍ സെന്‍ ആണ് 1960ല്‍ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയം ആദ്യം ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ വെക്കുന്നത്. ഓംബുഡ്‌സ്മാന്‍ എന്ന പേരിന്റെ ഇന്ത്യന്‍ വിവര്‍ത്തനം എന്ന നിലയിലാണ് ലോക്പാല്‍ എന്ന പേര് പ്രചാരത്തിലെത്തുന്നത്. പരാതികള്‍ കേള്‍ക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള അധികാരി എന്നര്‍ത്ഥം വരുന്ന ലോക(ജനം), പാല (സംരക്ഷകന്‍) എന്നീ രണ്ട് സംസ്‌കൃത പദങ്ങളെ കൂട്ടിയോജിപ്പിച്ച് ഡോ.എല്‍.എം സിങ്‌വിയാണ് ലോക്പാല്‍ എന്ന പേര് നിര്‍ദേശിച്ചത്. 1968ല്‍ നിയമം ലോക്‌സഭ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ രാജ്യസഭ കടക്കാതിരുന്നതോടെ ബില്‍ ലാപ്‌സായി. പിന്നീട് പലതവണ ബില്‍ അവതരിപ്പിക്കപ്പെടുകയും നിയമമാകാതെ ലാപ്‌സാവുകയും ചെയ്തു. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ലോക്പാല്‍ ചര്‍ച്ചകള്‍ രാജ്യത്ത് വീണ്ടും ചൂടുപിടിക്കുന്നത്. ബില്‍ വീണ്ടും കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയതിനു പിന്നാലെയാണ് ലോക്പാല്‍ ആവശ്യവുമായി അണ്ണാ ഹസാരെ സമരരംഗത്തെത്തുന്നത്. അഴിമതിക്കെതിരായ ജനകീയ മുന്നേറ്റം എന്ന് അവകാശപ്പെട്ടാണ് ഹസാരെ സമരത്തിന് തുടക്കമിട്ടത്. വൈകാതെതന്നെ ബി.ജെ.പിയും സംഘ്പരിവാര്‍ കേന്ദ്രങ്ങളും ഇതിനെ ഹൈജാക്ക് ചെയ്തു. ഇതിനിടെ 2011 ഡിസംബര്‍ 22ന് ലോക്പാല്‍ ബില്‍ യു.പി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിരുന്ന ലോക്‌സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസായി. എന്നാല്‍ രാജ്യസഭയില്‍ ചിത്രം മറിച്ചായിരുന്നു. പലവിധത്തിലുള്ള സംവാദങ്ങള്‍ക്കൊടുവില്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിട്ടു. ഒടുവില്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ചില ഭേദഗതികളോടെ 2013 ഡിസംബര്‍ 17ന് ബില്‍ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചതോടെ 2014 ജനുവരി ഒന്നിന് ഇന്ത്യന്‍ നിയമ നിര്‍മാണത്തിലെ മറ്റൊരു ചരിത്രം പിറന്നു. ലോക്പാല്‍ നിയമമായി.
അതുവരെ ലോക്പാലിനു വേണ്ടി മുറവിളി കൂട്ടുകയും യു.പി.എ സര്‍ക്കാര്‍ നടത്തിയ നിയമ നിര്‍മാണം തങ്ങളുടെ പോരാട്ട വിജയമായി അവകാശപ്പെടുകയും ചെയ്ത ബി.ജെ.പിയും നരേന്ദ്രമോദിയും 2019ലെത്തുമ്പോള്‍ ലോക്പാല്‍ എവിടെയെത്തി എന്ന ചോദ്യം പ്രസക്തമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച ലോക്പാല്‍ സമര നായകന്‍ അണ്ണാ ഹസാരെ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ എവിടെയായിരുന്നു. ഒരു സ്വപ്‌ന പദ്ധതിക്കുമേല്‍ നിയമനിര്‍മാണം വരെ നടന്നിട്ടും തുടര്‍ നടപടികളെടുക്കാതെ നീണ്ട അഞ്ചുവര്‍ഷം ഭരണകൂടം അടയിരുന്നപ്പോള്‍ അനന്തമായ മൗനത്തിലൊളിക്കാനുള്ള പ്രേരണ എന്തായിരുന്നു. ലോക്പാലിനു വേണ്ടി ഹസാരെ നടത്തിയ എല്ലാ സമരങ്ങളുടെയും ലക്ഷ്യവും താല്‍പര്യവും കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സംഘ്പരിവാര്‍ പ്രേരിതമായിരുന്നു സമരമെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ് അദ്ദേഹത്തിന്റെ മൗനം.
ബി.ജെ.പിയും മോദിയും അധികാരകേന്ദ്രങ്ങളില്‍ അഞ്ചുവര്‍ഷം പിന്നിടുകയാണ്. അധികാരത്തിലെത്തിയ ഉടന്‍ തന്നെ ലോക്പാല്‍ നിയമനവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അഴിമതി തുടച്ചുനീക്കുന്നതിനുള്ള പോരാട്ടത്തില്‍ വലിയൊരു അധ്യായമായി മാറുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നതു പോലും മോദി ചുമതലയേറ്റ് 45 മാസത്തിനു ശേഷ(മൂന്നേ മുക്കാല്‍ കൊല്ലത്തിനു ശേഷം)മാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വിവരാവകാശ അപേക്ഷക്കു നല്‍കിയ മറുപടിയില്‍ പറയുന്നത്.
നാലേമുക്കാല്‍ കൊല്ലവും ലോക്പാല്‍ രൂപീകരണത്തിനു മേല്‍ അടയിരിക്കുകയായിരുന്നു മോദിയും ബി.ജെ.പിയുമെന്നതാണ് യാഥാര്‍ത്ഥ്യം. ഒടുവില്‍ മറ്റൊരു തെരഞ്ഞെടുപ്പിനു വേണ്ടി ജനങ്ങളെ അഭിമുഖീകരിക്കേണ്ട ഘട്ടം വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍ രൂപീകരണത്തിന് തയ്യാറായത്. അതും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുമ്പ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ലോക്പാലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒരു അഴിമതി കേസുപോലും പിടിക്കപ്പെടാന്‍ പോകുന്നില്ലെന്നുമുള്ള ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ അവസാന നിമിഷ സര്‍ക്കസ്. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതും മോദി സര്‍ക്കാറിന്റെ ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘പൊന്മാൻ’യിലെ പി.പി. അജേഷ്; കഥാപാത്രത്തെ ഉൾക്കൊള്ളാൻ നോവൽ വലിയ സഹായമായി – ബേസിൽ ജോസഫ്

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു

Published

on

‘പൊന്മാൻ’ എന്ന ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടു അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ ജനപ്രിയമായ നോവലിലെ കേന്ദ്ര കഥാപാത്രത്തെ താൻ അവതരിപ്പിച്ച് “നശിപ്പിച്ചു” എന്ന് ആളുകൾ പറയരുത് എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും ബേസിൽ പറഞ്ഞു. ‘പൊന്മാൻ’ ചിത്രീകരിച്ച സ്ഥലങ്ങൾ, നോവലിൽ പറയുന്ന യഥാർത്ഥ സംഭവം നടന്ന അതേ നാട്ടിലും പരിസരങ്ങളിലുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ബുക്ക് പലവട്ടം വായിച്ചു. ഓരോ സീനും തലക്കുള്ളിൽ ഒരു മസിൽ മെമ്മറി പോലെ ഉറച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അജേഷ് ആയി തന്നെ മാറിയതുപോലെ തോന്നുമായിരുന്നു,” ബേസിൽ പറഞ്ഞു.

ഏറെ ജനപ്രീതിയും വാണിജ്യ വിജയവും നേടിയ ‘പൊന്മാൻ’യിലെ പ്രകടനം ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ബേസിലിന് നേടിക്കൊടുക്കുമെന്ന രീതിയിലാണ് ആരാധകർ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

ഹോളിവുഡ് റിപ്പോർട്ടറിന്റെ ആക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കവെ, അഭിനയത്തിലേക്ക് കടക്കാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും ബേസിൽ മനസ് തുറന്നു. “ഒരു സംവിധായകനായി മാത്രം മുന്നോട്ട് പോകുന്നത് എല്ലായ്പ്പോഴും സുഖകരമാകണമെന്നില്ല. സാമ്പത്തികമായി ചില പ്രശ്നങ്ങൾ വരാം, പ്രത്യേകിച്ച് നടന്മാരുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരുമ്പോൾ. അങ്ങനെയാണ് അഭിനയത്തിലേക്കും കടക്കാമെന്ന് തീരുമാനിച്ചത്. ചെറിയ വേഷങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്താനും കഴിഞ്ഞു,” അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

രാജമൗലിയും ജെയിംസ് കാമറൂണും ഒരേ വേദിയിൽ; ‘വാരണാസി’ ഷൂട്ടിങ്ങിലേക്ക് ക്ഷണം ചോദിച്ച് കാമറൂൺ

വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

Published

on

ഇന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി സംവിധായകരായ എസ്.എസ്. രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.

രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരണാസി’യെക്കുറിച്ചും ജെയിംസ് കാമറൂൺ സംസാരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോയെന്ന് കാമറൂൺ ചോദിച്ചതും ശ്രദ്ധേയമായി. രാജമൗലിയുടെ സിനിമാറ്റിക് കാഴ്ചപ്പാടിനെയും ശക്തമായ കഥപറച്ചിലിനുള്ള കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയുടെയും രാജമൗലിയുടെ ചിത്രങ്ങളുടെയും ലൊക്കേഷനുകൾ നേരിട്ട് സന്ദർശിക്കാനുള്ള ആഗ്രഹവും കാമറൂൺ പങ്കുവച്ചു.

ജനപ്രിയ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഡിസംബർ 19ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ളതിനാൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖം നടന്നത്.

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാരണാസി’. 1000 കോടിയിലധികം ബജറ്റുള്ള ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം 2027ൽ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

Continue Reading

Film

കർമ്മയോദ്ധ തിരക്കഥ അപഹരണം: റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.

Published

on

കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. മേജർ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് കണ്ടെത്തിയ കോടതി, റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.

മേജർ രവിയുടെ ആവശ്യപ്രകാരം കഥ എഴുതിയതായും, തനിക്കറിയാതെ തന്നെ തിരക്കഥ മറ്റൊരാൾക്ക് കൈമാറി സിനിമയാക്കിയതായും റെജി മാത്യു പ്രതികരിച്ചു. വീണ്ടും സിനിമാരംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് റെജി മാത്യു.

2012 ഡിസംബർ 21നാണ് കർമ്മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്പ് ചിത്രം നിയമക്കുരുക്കിലാകുകയും, തുടർന്ന് അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ റിലീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു അന്ന് മേജർ രവിയുടെ ആരോപണം.

ചിത്രത്തിൽ മോഹൻലാൽ മാധവ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കൊടിയേരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായിരുന്നു. കർമ്മയോദ്ധ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.

Continue Reading

Trending