Connect with us

india

ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 14 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ മുസ്‌ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും

കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Published

on

മധ്യപ്രദേശില്‍ പശുക്കടത്താരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച വനിതാ ജഡ്ജിക്കെതിരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി പ്രസ്താവത്തിന് പിന്നാലെ ജഡ്ജിയുടെ മതപരമായ വ്യക്തിത്വത്തെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ആരംഭിച്ചത്.
നര്‍മ്മദാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തബസ്സും ഖാനെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള ചിലരുടെയും ഹിന്ദുത്വവാദികളുടെയും ഭീഷണിക്കും വിദ്വേഷ പ്രചാരണത്തിനും ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് 50-കാരനായ നസീര്‍ അഹമ്മദിനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഗോരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനത്തില്‍ നസീര്‍ അഹമ്മദ് കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കേസിലെ തെളിവുകള്‍ വിശദമായി പരിശോധിച്ച കോടതി, ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.

വിധിക്ക് പിന്നാലെ ജഡ്ജി തബസ്സും ഖാനെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും പ്രചരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവിധ നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ആര്‍.എസ്.എസ് യോഗങ്ങള്‍ക്ക് പിന്നാലെ കൊലപാതകങ്ങള്‍’; വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്

വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ആരംഭിച്ച ആര്‍.എസ്.എസ് സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.’ആര്‍.എസ്.എസ് എന്തിനാണ് ബെളഗാവിയില്‍ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും.

Published

on

മുന്‍കാലങ്ങളില്‍ ആര്‍.എസ്.എസ് യോഗങ്ങള്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും വധിക്കപ്പെട്ടതെന്ന വിവാദ ആരോപണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ആരംഭിച്ച ആര്‍.എസ്.എസ് സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.’ആര്‍.എസ്.എസ് എന്തിനാണ് ബെളഗാവിയില്‍ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും. മുമ്പ് ആര്‍.എസ്.എസ് യോഗങ്ങള്‍ നടന്നപ്പോഴെല്ലാം, സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരുമായിരുന്ന ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു സമ്മേളനം നടക്കുകയാണ്. ഇനി എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. അതിന് ശേഷമായിരിക്കും ഞങ്ങളുടെ പ്രതികരണം’- ബി.കെ. ഹരിപ്രസാദ്ഭരണഘടനയെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്നും അതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സംഘടനയെന്ന നിലയില്‍ ആര്‍.എസ്.എസിനോടല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങള്‍ അംഗീകരിക്കാത്ത അവരുടെ ആശയങ്ങളോടാണ് തനിക്ക് എതിര്‍പ്പുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സമാഹരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന കേസ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

അതിനിടെ, ആര്‍.എസ്.എസിന്റെ വാര്‍ഷിക അഖില ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക് ബെളഗാവിയില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാന്ത് പ്രചാരകരും സഹപ്രാന്ത് പ്രചാരകരും പ്രമുഖ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ എന്നിവരാണ് സമ്മേളനത്തിലെ മുഖ്യാതിഥികള്‍.സംഘടനയുടെ ശതാബ്ദി വര്‍ഷ പരിപാടികളുടെ അവലോകനമാണ് ഈ യോഗത്തിലെ പ്രധാന അജണ്ട. കൂടാതെ ശാഖകള്‍ വിപുലപ്പെടുത്താനുള്ള പദ്ധതികള്‍, വരും വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മോഹന്‍ ഭാഗവത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബെളഗാവിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ബെളഗാവിയില്‍ നടക്കുന്ന ആര്‍.എസ്.എസ് സമ്മേളനത്തിന് സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്നതിനെച്ചൊല്ലി സംസ്ഥാനത്ത് നേരത്തെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന സമ്മേളനത്തിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കിയതോടെ ഈ വിവാദങ്ങള്‍ക്ക് താല്കാലിക ശമനമായി. അതേസമയം, പൊതുനിരത്തില്‍ റാലിയോ പ്രകടനങ്ങളോ നടത്തുകയാണെങ്കില്‍ നിയമപ്രകാരം പൊലീസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Advertisement
Continue Reading

india

എഥനോള്‍ ചേര്‍ത്താല്‍ മൈലേജ് കുറയും; ജനങ്ങളുടെ ആശങ്കകള്‍ക്കിടെ ഒടുവില്‍ കുറ്റസമ്മതം നടത്തി കേന്ദ്രമന്ത്രി ഗഡ്കരി

പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ കലോറി മൂല്യം കുറവായതിനാലാണ് ഈ വ്യത്യാസമെന്നാണ് അദ്ദേഹം ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

Published

on

ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ, ഇന്ധനത്തില്‍ എഥനോളിന്റെ അളവ് വര്‍ധിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജില്‍ നേരിയ കുറവുണ്ടാകാമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സമ്മതിച്ചു. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ കലോറി മൂല്യം കുറവായതിനാലാണ് ഈ വ്യത്യാസമെന്നാണ് അദ്ദേഹം ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

എന്നാല്‍, എഥനോള്‍ മിശ്രിതം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ അതിശയോക്തി കലര്‍ന്നതും ബോധപൂര്‍വം പ്രചരിപ്പിക്കുന്ന വ്യാജപ്രചാരണമാണെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം, പഴയ വാഹനങ്ങളിലെ ചില റബര്‍, പ്ലാസ്റ്റിക് ഘടകങ്ങളെ E20 പെട്രോള്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സര്‍വീസിനിടെ അവ സൗജന്യമായി മാറ്റിനല്‍കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വിശദീകരണം, വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

പൂനെ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് രാജ്യവ്യാപകമായി E20 പെട്രോള്‍ നടപ്പാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, മൈലേജ് കുറയില്ലെന്നും വാഹനങ്ങള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നും നേരത്തെ വ്യാപകമായി പ്രചരിപ്പിച്ച അവകാശവാദങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ മന്ത്രിയുടെ വിശദീകരണത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയും ഫോസില്‍ ഇന്ധന ഇറക്കുമതിയിലുള്ള ആശ്രയത്വവും കുറയ്ക്കാനാണ് എഥനോള്‍, മെഥനോള്‍ തുടങ്ങിയ പകരം ഇന്ധനങ്ങളിലേക്ക് രാജ്യം നീങ്ങുന്നതെന്ന് ഗഡ്കരി പറഞ്ഞു. കര്‍ണാടകയില്‍ 15 ശതമാനം മെഥനോള്‍-ഡീസല്‍ മിശ്രിതത്തില്‍ ബസുകള്‍ പരീക്ഷിച്ചതായും, അസം പെട്രോ-കെമിക്കല്‍സ് കുറഞ്ഞ ചെലവില്‍ മെഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Advertisement

പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ഫോസില്‍ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും, തദ്ദേശീയ ഇന്ധനങ്ങളിലേക്ക് മാറുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

അതേസമയം, ജനങ്ങളുടെ വാഹനച്ചെലവും മൈലേജും നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ സമഗ്രമായ പൊതുപഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ നയങ്ങള്‍ നടപ്പാക്കുകയും, പിന്നീട് മൈലേജ് കുറയാമെന്ന് കേന്ദ്രമന്ത്രി തന്നെ സമ്മതിക്കുകയും ചെയ്യുന്നത് ബിജെപി സര്‍ക്കാരിന്റെ ഇന്ധനനയത്തിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷവും വാഹന ഉപഭോക്തൃ സംഘടനകളും വിമര്‍ശിക്കുന്നു.

 

Advertisement
Continue Reading

india

സെന്‍സസ്: ഓണ്‍ലൈന്‍ സെല്‍ഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും; വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് എങ്ങനെ?

പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published

on

രാജ്യത്തെ ഡിജിറ്റല്‍ സെന്‍സസിന്റെ ഒന്നാംഘട്ടമായ ‘സെല്‍ഫ് എന്യൂമറേഷന്‍’ (ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തല്‍) നടപടികള്‍ ഇന്ന് (ജൂണ്‍ 30) അവസാനിക്കും. പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ https://se.census.gov.in/ വഴി ഇന്ന് രാത്രി 12 മണി വരെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

സ്ഥിരമേല്‍വിലാസം മറ്റൊരിടത്താണെങ്കിലും നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കായി ‘വീടിന്റെ ഉടമസ്ഥരല്ല’ എന്ന് വ്യക്തമാക്കാനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്.

ഒരു വീടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘H’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഐഡി എസ്.എം.എസ് ആയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇത് സ്‌ക്രീന്‍ഷോട്ട് എടുത്തോ എഴുതിയോ സൂക്ഷിക്കേണ്ടതാണ്. വീടുകളില്‍ എന്യൂമറേറ്റര്‍മാര്‍ എത്തുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും. ഇന്ന് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ വീടുകളില്‍ നാളെ (ജൂലൈ 1) മുതല്‍ ജൂലൈ 31 വരെ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.

Advertisement

‘Census-2027-HLO’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇവര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ട ഘട്ടങ്ങള്‍:ലോഗിന്‍ ചെയ്യുക: https://se.census.gov.in/ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. തുടര്‍ന്ന് കാപ്ച (Captcha) കോഡ് നല്‍കി മുന്നോട്ട് പോവുക.

ഗാര്‍ഹിക രജിസ്‌ട്രേഷന്‍: കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക. കുടുംബനാഥന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂള്‍ടിപ്പ് അവിടെ ലഭ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ പേര് മാറ്റാന്‍ കഴിയില്ല.

ഭാഷയും OTP-യും: അനുയോജ്യമായ ഭാഷ തെരഞ്ഞെടുത്ത ശേഷം, മൊബൈലില്‍ ലഭിക്കുന്ന ഒടിപി (OTP) നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.

വിലാസം നല്‍കുക: ജില്ല, പിന്‍കോഡ്, ഗ്രാമം/ടൗണ്‍, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാന്‍ഡ്മാര്‍ക്ക് എന്നിവ നല്‍കി സെര്‍ച്ച് ചെയ്യുക.

Advertisement

മാപ്പില്‍ സ്ഥലം അടയാളപ്പെടുത്തുക: സ്‌ക്രീനില്‍ കാണുന്ന ഇന്ററാക്ടീവ് മാപ്പിലെ ചുവന്ന മാര്‍ക്കര്‍ നിങ്ങളുടെ വീടിന്റെ കൃത്യമായ സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം ‘Save and Next’ നല്‍കുക.

ചോദ്യാവലി പൂരിപ്പിക്കുക: വീടിന്റെ ഘടന, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെന്‍സസ് ചോദ്യാവലി എന്നിവ പൂരിപ്പിക്കുക. സംശയങ്ങള്‍ക്ക് അവിടെയുള്ള നോട്ട്‌സ്, പതിവുചോദ്യങ്ങള്‍ (FAQs) എന്നിവ പരിശോധിക്കാം.
പ്രിവ്യൂവും തിരുത്തലുകളും: ‘Preview’ സ്‌ക്രീന്‍ വഴി നല്‍കിയ വിവരങ്ങള്‍ മുഴുവന്‍ പരിശോധിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്താം. വിവരങ്ങള്‍ താല്‍ക്കാലികമായി ‘Draft’ ആയി സേവ് ചെയ്യാനും സാധിക്കും.ഫൈനല്‍ സബ്മിറ്റ്: എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Final Submit’ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.

 

Advertisement
Continue Reading

Trending