Connect with us

kerala

തൃശ്ശൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി ആനയിടഞ്ഞു; കാറും ഓട്ടോയും കുത്തിമറിച്ചു, പാപ്പാന് പരിക്ക്

രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന വിരണ്ടോടിയത്.

Published

on

തൃശ്ശൂര്‍ നഗരത്തിലെ ജനവാസ മേഖലയെ ഭീതിയിലാക്കി ആനയിടഞ്ഞു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ഇടവഴികളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഓടിയ ആന വ്യാപക നാശനഷ്ടങ്ങളാണ് വരുത്തിയത്. ഒരു സ്ത്രീയും മകളും സഞ്ചരിച്ചിരുന്ന കാറും ഒരു ഓട്ടോറിക്ഷയും ആന കുത്തിമറിച്ചു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ പാപ്പാനും പരിക്കേറ്റിട്ടുണ്ട്.

ഓട്ടത്തിനിടയില്‍ രണ്ട് വീടുകള്‍ക്കിടയില്‍ ആനയുടെ നീളച്ചങ്ങല ഉടക്കുകയായിരുന്നു. മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ ആനയെ തളച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭ സ്പീക്കര്‍

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്.

Published

on

By

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് തിരുവഞ്ചൂര്‍ ചുമതലയേറ്റത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചത്. 101 വോട്ടുകളാണ് കോട്ടയം എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്.

ചരിത്രത്തിലാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. യുഡിഎഫിനെ പ്രതിനിധീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍, എല്‍ഡിഎഫില്‍ നിന്ന് എ.സി. മൊയ്തീനും എന്‍ഡിഎയില്‍ നിന്ന് ബി.ബി. ഗോപകുമാറും രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.

നിയമസഭയിലെ കക്ഷിനിലവാരത്തില്‍ യുഡിഎഫിന് 102 അംഗങ്ങളും എല്‍ഡിഎഫിന് 35 അംഗങ്ങളും എന്‍ഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. അസാധു വോട്ടുകളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ഭൂരിപക്ഷം കുറവായാലും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സാധാരണ രാഷ്ട്രീയ രീതിയാണെന്നും നിരീക്ഷിക്കപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം, രാഷ്ട്രീയത്തിലും നിയമസഭാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ കഴിവ് തെളിയിച്ച വ്യക്തിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെയര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സ്പീക്കറെ അഭിനന്ദിച്ചു.

Advertisement

ഇതിനിടെ, ജൂണ്‍ ഒന്നിന് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തെ കുറിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ നടക്കും.

 

Continue Reading

kerala

ചന്ദ്രിക-ഔറ വിസ്റ്റ സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ചന്ദ്രിക ദിനപത്രവും ഔറ വിസ്റ്റയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊമേഴ്സ് ആന്റ് എക്കൗണ്ടിങ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്റെ ലോഗോ പ്രകാശനം നടത്തി.

Published

on

By

മലപ്പുറം: ചന്ദ്രിക ദിനപത്രവും ഔറ വിസ്റ്റയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊമേഴ്സ് ആന്റ് എക്കൗണ്ടിങ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്റെ ലോഗോ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി അധ്യക്ഷയായി.

ചന്ദ്രിക ദിനപത്രം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിക്കല്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് അസ്്‌ലം, പി.എ അബ്ദുല്‍ ഹയ്യ്, എം. ഫസലുല്‍ ഹഖ്, ടി. ഷഹില്‍, പി സന്ദീപ് പ്രസംഗിച്ചു. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷ മുഖേന ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ അക്കൗണ്ടിങ് (ഡി.എസ്.പി.എ.ടി) കോഴ്‌സുകളും, സി.എ, സി.എം.എ, എ.സി.സി.എ, യു.എസ്-സി.എം.എ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിജയികള്‍ക്ക് 25000 രൂപ വീതം ക്യാഷ് അവാര്‍ഡുകളും 2 കോടി സ്‌കോളര്‍ഷിപ്പും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Continue Reading

kerala

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; തിരുവഞ്ചൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

പ്രോ ടേം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാകും നടപടിക്രമങ്ങള്‍.

Published

on

By

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രോ ടേം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാകും നടപടിക്രമങ്ങള്‍.

140 അംഗ നിയമസഭയില്‍ ഭരണപക്ഷമായ യു. ഡി.എഫിന് 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. പ്രതിപക്ഷമായ എല്‍. ഡി.എഫിന് 35 അംഗങ്ങളും എന്‍.ഡി.എയ്ക്ക് 3 അംഗങ്ങളുമാണുള്ളത്. എന്‍.ഡി.എ ക്ക് വേണ്ടി ബി.ബി ഗോപകുമാറും മത്സരരംഗത്തുണ്ട്.

സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം താല്‍ക്കാലിക പിരിയുന്ന സഭ, മെയ് 29ന് വീണ്ടും ചേരും. ഗവര്‍ണറുടെ നയപ്രഖ്യാപനം 29ന് നടക്കും. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച നടക്കും. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.

Continue Reading

Trending