Connect with us

gulf

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ക്വാറന്റീനില്‍ ഇളവ്

കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന്‍ ഇളവ് ലഭിക്കുക

Published

on

ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ക്വാറന്റീനില്‍ ഇളവ് ലഭിക്കും. കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന്‍ ഇളവ് ലഭിക്കുക. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറ് മാസം വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഇതിനായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഖത്തറിലെത്തുമ്പോള്‍ കൈവശം കരുതണം. ഏപ്രില്‍ 25 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

നിലവില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ആസ്ട്രാസെനിക എന്നിവയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറ് മാസത്തിനിടെ വിദേശത്ത് പോയി തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ ഇളവുണ്ട്. ഇന്ത്യയില്‍ നിന്ന് നിലവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇതിലാണ് ഇളവ് ലഭിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഉംറ പെര്‍മിറ്റ് ഇന്നുകൂടി മാത്രം; ജൂണ്‍ 18ന് മുമ്പായി ഉംറ വിസക്കാര്‍ മടങ്ങണം

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: ഹജ്ജ് കര്‍മ്മത്തിന് മുമ്പായി ഉംറ നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കുന്ന അവസാന ദിവസം ഇന്ന്. ഉംറ പെര്‍മിറ്റ് ഇന്ന് കൂടി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അനുമതി നാളെ മുതല്‍ ലഭ്യമാകില്ല.ഇനി ഹജ്ജിന് ശേഷം മാത്രമേ ഉംറക്ക് അനുമതി ലഭിക്കുകയുള്ളൂ.

നാട്ടില്‍ നിന്ന് ഉംറ വിസയടിച്ചവര്‍ക്ക് സഊദിയില്‍ പ്രവേശിക്കാനുള്ള അവസാന തിയതിയും ഇന്നാണ്. ഉംറ വിസയില്‍ സഊദിയിലുള്ളവര്‍ ജൂണ്‍ 18ന് മുമ്പായി സഊദിയില്‍ നിന്ന് മടങ്ങണം. ഉംറ വിസയിലെത്തി മടങ്ങാത്തവര്‍ക്ക് കനത്ത പിഴയും മറ്റു ശിക്ഷ നടപടികളുമാണ് നേരിടേണ്ടി വരിക. ഹജ്ജ് തീര്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുല്‍ഖഅദ് 15 ന് ഉംറ തീര്‍ത്ഥാടകരുടെ വരവ് നിയന്ത്രിക്കുകയും ദുല്‍ഖഅദ് മുപ്പതിനകം ഉംറ വിസയിലെത്തിയവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണമെന്നുമാണ് ഹജ്ജ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.

 

Continue Reading

gulf

മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് പുണ്യഭൂമിയില്‍

മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് :കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇക്കൊല്ലത്തെ ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭിച്ച മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും. കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ ഒന്നേമുക്കാലിനുള്ള ഐ എക്‌സ് 3027 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നേരെ മക്കയിലേക്ക് പോകും. 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് ആദ്യ വിമാനത്തില്‍ പുലര്‍ച്ചെ സഊദി സമയം അഞ്ചരക്ക് ജിദ്ദയിലിറങ്ങുക. കോഴിക്കോട് നിന്ന് നാളെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങളാണ് ജിദ്ദയിലെത്തുക. പുലര്‍ച്ചെ നാലരക്ക് ഐ എക്‌സ് 3031 വിമാനത്തില്‍ 69 പുരുഷന്മാരും 76 സ്ത്രീകളുമുള്‍പ്പടെ 145 പേരും രാവിലെ എട്ടരക്ക് ഐ ഐ എക്‌സ് 3021 വിമാനത്തില്‍ 77 പുരുഷന്‍മാരും 68 സ്ത്രീകളും ഉള്‍പ്പടെ 145 പേരും ജിദ്ദയിലെത്തും .

ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങുന്ന മലയാളി തീര്‍ത്ഥാടകരുടെ ആദ്യസംഘത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും കെഎംസിസി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വരുന്ന വിമാനങ്ങളിലുള്ള തീര്‍ത്ഥാടകരെയും സ്വീകരിക്കാന്‍ സഊദി കെഎംസിസി ഹജ്ജ് സെല്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ സംഘം കെഎംസിസി വളണ്ടിയര്‍മാര്‍ ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലിലുണ്ടാകും. വിമാനത്താവളത്തില്‍ നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക ഇലക്ട്രിക്ക് കാര്‍ ജിദ്ദ കെഎംസിസി ഹജ്ജ് സെല്‍ ഇന്ത്യന്‍ മിഷന്‍ വഴി ഹജ്ജ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.

ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 11121 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. ഇവരില്‍ 4290 പുരുഷന്‍മാരും 6831 സ്ത്രീകളുമാണുള്ളത്. ഇവരില്‍ പകുതിയിലധികവും (6931 പേരും) കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഉള്ളതിനാല്‍ തന്നെ ഇത്തവണ സ്ത്രീകള്‍ക്ക് മാത്രമായി ഹജ്ജ് വിമാനവും കരിപ്പൂരില്‍ നിന്നുണ്ടാകും.

അതേസമയം മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച്ച ആദ്യ ജുമുഅയില്‍ പങ്കാളികളായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന എട്ട് ദിവസത്തെ മദീന സന്ദര്‍ശനം കഴിഞ്ഞെത്തിയ ആറായിരത്തി അഞ്ഞൂറിലധികം തീര്‍ത്ഥാടകരാണ് വിശുദ്ധ ഹറമില്‍ ജുമുഅയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ ഇതുവരെയായി നൂറ്റിപ്പത്തിലധികം വിമാനങ്ങളിലായി മുപ്പത്തിയെട്ടായിരത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം മദീനയിലും ജിദ്ദയിലുമായി എത്തിയിട്ടുണ്ട്. ഇവരില്‍ ഏഴായിരത്തോളം പേര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തി. ശക്തമായ ചൂടിലും തീര്‍ത്ഥാടകര്‍ നേരത്തെ തന്നെ വിശുദ്ധ ഹറമിലെത്തിയിരുന്നു. തീര്‍ത്ഥാടകര്‍ക്ക് തുണയായി ഇന്ത്യന്‍ ഹജ്ജ് മിഷനും കെഎംസിസി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളുടെ വളണ്ടിയര്മാരും വഴിയുലടനീളം സേവന സജ്ജരായി നിലകൊണ്ടു.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ ആയിരത്തിലധികം മലയാളികള്‍ വിശുദ്ധ മക്കയിലെത്തിയിട്ടുണ്ട്. മുപ്പത്തി അയ്യായിരത്തിലധികം ഇന്ത്യക്കാരാണ് ഇത്തവണ സ്വകര്യ ഗ്രൂപ്പുകള്‍ വഴി പുണ്യകര്‍മ്മത്തിനെത്തുന്നത്. ഇവരില്‍ അയ്യായിരത്തിലധികം മലയാളി തീര്‍ത്ഥാടകരാണ് . സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം തീര്‍ത്ഥാടകരും ഹജ്ജിന് മുമ്പേ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും.

Continue Reading

gulf

നൂതന പദ്ധതികള്‍; വിപുലമായ സംവിധാനങ്ങളുമായി വിശുദ്ധ കര്‍മ്മത്തിന് ഇരുഹറം കാര്യാലയം

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ സാന്നിധ്യത്തിലാണ് ഹജ്ജ് ചരിത്രത്തിലെ വിപുലമായ സംവിധാനങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2030 വിഷന്‍ അനുസരിച്ചുള്ള പദ്ധതി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതാണ് പദ്ധതികള്‍. തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കഴിഞ്ഞ ഹജ്ജ് സീസണുകളില്‍ കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അതീവ ശ്രദ്ധയുടെയും ഇടപെടലിന്റെയും ഫലമാണ് മക്കയിലും മദീനയിലുമായി ഇരുഹറമുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടകര്‍ക്കുള്ള വിപുലമായ പദ്ധതികളുമെന്ന് ഡോ. സുദൈസ് വ്യക്തമാക്കി. സഊദി ഭരണകൂടത്തിലെ എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ച പ്രവൃത്തികളാണ് വിജയത്തിന് നിദാനം.

കോവിഡ് ഭീഷണി വിട്ടകന്ന ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കര്‍മ്മമാണ് ഇത്തവണ നടക്കുക. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാനുഷികവും സന്നദ്ധ സേവനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് ഈ പദ്ധതികളില്‍ നല്‍കിയിട്ടുള്ളത്. ഇരുഹറമുകളുടെയും പുറത്തെ മുറ്റങ്ങള്‍, നിസ്‌കാര സ്ഥലങ്ങള്‍, മത്വാഫ്, സഊദി മസ്അ, റൗദ ശരീഫ്, ഹറം ലൈബ്രറി, കിസ്വ കേന്ദ്രം, റുവാഖ് ഹറം കാര്യാലയത്തിന് കീഴിലെ സ്ഥിരവും താല്കാലികവുമായ പ്രദര്‍ശനങ്ങള്‍, ഓഫീസുകള്‍ തുടങ്ങി തീര്ഥാടകരെത്തുന്ന എല്ലാ ഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഭൂമിയിലും ഇരു ഹറമുകളിലേക്കുമുള്ള സഞ്ചാരം സുഗമമാക്കാനുള്ള നടപടികള്‍ പദ്ധതിയിലുണ്ട്. ഹറമിനകത്തും പുറത്തും മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തുമെന്നും ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. 185 ബോധവല്‍ക്കരണ പരിപാടികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ ഇലക്ട്രോണിക് ആപ്ലികേഷനുകള്‍ ഉപയോഗിക്കാനും പ്രോഗ്രാമുകള്‍ ഡിജിറ്റലൈസ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

ഇരുഹറമുകളിലുമായി പതിനാലായിരം പേരെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക സേവനത്തിന് നിയോഗിച്ചിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന എണ്ണം പേരാണ് ഇക്കൊല്ലം നാല് ഷിഫ്റ്റുകളിലായി സേവനത്തിനുണ്ടാവുക. പ്രായമായവരെയും ഭിന്ന ശേഷിക്കാരെയും സേവിക്കാന്‍ പ്രത്യേക പദ്ധതികളുണ്ട്. പത്ത് സന്നദ്ധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം അവസരങ്ങളുണ്ടാകും. വിശുദ്ധ ഹറമില്‍ ഒമ്പതിനായിരം ഉന്തുവണ്ടികള്‍ ഏര്‍പ്പെടുത്തും. ഇവ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട ആപ്പില്‍ കയറി നേരത്തെ ബുക്കിംഗ് ചെയ്യാം. ഹറമുകളില്‍ മൂന്ന് ലക്ഷം ഖുര്‍ആന്‍ കോപ്പികളുണ്ടാകും. പ്രഗത്ഭരായ പണ്ഡിതന്മാരുടെ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. ഇവ മനാറ അല്‍ ഹറമൈന്‍ വഴി മുഴുസമയം പ്രക്ഷേപണം ചെയ്യും. അമ്പത്തിയൊന്ന് ഭാഷകളില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും. ഹറമുകളുടെ വിവിധ ഭാഗങ്ങളിലായി 49 കൗണ്ടറുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. പതിനഞ്ചോളം ഇലട്രോണിക് സേവനങ്ങളും പുണ്യ നഗരികളുണ്ടാകും. നാല്‍പത് ദശ ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ തീത്ഥാടകരുമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ടാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി വ്യക്തമാക്കി.

Continue Reading

Trending