kerala
സമസ്ത നല്കിയ സന്ദേശം ഐക്യത്തിന്റേത് -കുഞ്ഞാലിക്കുട്ടി
അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്.
കുണിയ: സമസ്ത ഇക്കാലമത്രയും നല്കിയ സന്ദേശം ഐക്യത്തിന്റേതാണെന്നും അതിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പ്രതിഫലനത്തിനാണ് നൂറാം വാര്‍ഷികം സാക്ഷ്യം വഹിച്ചതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്. കാലാകാലങ്ങളില്‍ വിശുദ്ധമായ നേതൃത്വങ്ങളാണ് സമസ്തയെ നയിച്ചത്. ആ വിശുദ്ധിയും ഐക്യവും മുറുകെ പിടിച്ച് കൊണ്ട് തന്നെയാണ് സമസ്തയുടെ സഞ്ചാരം. പുതിയ കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാനുള്ള പ്രതിജ്ഞ്ഞ പുതുക്കലാണ് നൂറാം വാര്‍ഷിക മഹാസമ്മേളനത്തിലൂടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
kerala
ആഗോള പണ്ഡിത സംഗമമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്
കുണിയ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്റൈന്‍, ഇറാഖ്, ഊജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഡെലിഗേറ്റ്സ് സമസ്ത കാത്ത ആദര്‍ശവിശുദ്ധിയെ കുറിച്ച് വാചാലരായി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെയ്റോ വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. സാമി മുഹമ്മദ് റബിഅ് ശരീഫ് ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദ്യശ്ശേരി, ചീക്കോന്ന് ബഷീര്‍ അബുല്ല ഫൈസി, ഡോ. സ്വലാഹ് ബിന്‍ അലി അബ്ദുറഹ്മാന് ബഹ്റൈന്‍, ഡോ. വലീദ് അബ്ദുല്‍ മുന്‍ഇംഅല്‍ സഈദ് കൈറോ, ഡോ. ഇമാദ് മുഹമ്മദ് ഈസ് അല്‍ അസ്ഹര്‍, ഡോ. മുഹമ്മദ് സഅദ് അല്‍ ഹദ്ദാദ് ഈജിപ്ത്, ശൈഖ് മുഅതസ് മുഹമ്മദ് അല്‍ദുരി ഇറാഖ്, ഡോ. സ യ്യിദ് മൂസല്‍ ഖാളിം മലേഷ്യ, മുഫ്തി ഖലീല്‍ അഹമ്മദ് ജാമിഅ നിസാമിയ്യ, മുഫ്തി സല്മാന് അസ്ഹരി മുംബൈ, ഹാഫിള് മുഹമ്മദ് ഖാലിദ് അലി ഖാദിരി, സയ്യിദ് വഹീദ് അലി നിസാമി ഹൈദരാബാദ്, ഹാഫിള് പി.എ ഖാജാ മുഈനുദ്ദീന് ഫാസില്‍ ബാഖവി തമിഴ്നാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.സി മുഹമ്മദ് ബാഖവി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ദുല്ല അല്‍ഖാസിമി കൊളപ്പുറം, സയ്യിദ് മുഈനുദ്ദീന് ജിഫ്രി സംസാരിച്ചു. പി.എം അബ്ദുസ്സലാം ബാഖവി സ്വാഗതവും ഡോ. സി.കെ അബ്ദുറഹ്മാന് ഫൈസി നന്ദിയും പറഞ്ഞു.
kerala
കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; പവന് 1.16 ലക്ഷം കടന്നു
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 205 രൂപ ഉയര്‍ന്ന് സ്വര്‍ണവില 14,560 രൂപയായി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,640 രൂപയുടെ വര്‍ധന രേഖപ്പെടുത്തി വില 1,16,480 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 95,720 രൂപയായും 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 74,520 രൂപയായും ഉയര്‍ന്നു.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വീണ്ടും 5,000 ഡോളര്‍ പിന്നിട്ടു. ഇന്ന് 65 ഡോളറിന്റെ നേട്ടത്തോടെ സ്വര്‍ണം വ്യാപാരം നടത്തുകയാണ്. ഇതോടെ 1.32 ശതമാനം വളര്‍ച്ചയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4 ശതമാനം ഉയര്‍ന്ന് 5,046.10 ഡോളറായി. അതേസമയം, യു.എസ് ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് സ്വര്‍ണവിലയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. കൂടാതെ, തൊഴില്‍ വിപണിയിലെ തളര്‍ച്ച മറികടക്കുന്നതിനായി പലിശനിരക്കില്‍ ഇളവ് വരുത്തേണ്ടി വരുമെന്ന് ഫെഡറല്‍ റിസര്‍വ് സൂചന നല്കി. ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് മേരി ഡാലി, കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറയ്ക്കേണ്ടി വരുമെന്ന സാധ്യതയാണു മുന്നോട്ടുവെച്ചത്. ഫെഡിന്റെ ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വര്‍ണവിലയെ കൂടുതല്‍ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിലയിരുത്തല്‍.
kerala
‘സമസ്തയുടെ ശതാബ്ദി മാനവികതയുടെ വിജയം’ -ഡി.കെ ശിവകുമാര്‍
ഇത്രയും അച്ചടക്കമുള്ള ഒരു ജന സഞ്ചയത്തെത്തില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല.
കുണിയ: സമസ്തയെ പോലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും വിജയമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. എല്ലാ പരിപാടികളും നിര്‍ത്തിവെച്ച് സമസ്തയുടെ സമ്മേളനത്തിനെത്തണമെന്ന എന്റെ നേതാവ് കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാനിവിടെയെത്തിയത്.
ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഇത്രയും അച്ചടക്കമുള്ള ഒരു ജന സഞ്ചയത്തെത്തില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ സമസ്ത ഒരു സമുദായത്തിന് മാത്രമല്ല, സമൂഹത്തിനൊന്നൊക്കെ സേവനം ചെയ്ത് കൊണ്ടിരിക്കുകയാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ എത്ര ശ്രമകരമാണെന്ന് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് നല്ല ബോധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ നമസ്തയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
News22 hours ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News21 hours agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News21 hours agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india20 hours agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india19 hours ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india19 hours agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala20 hours agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
More2 days ago‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
