india
കുട്ടികളുടെ ഉച്ചഭക്ഷണത്തിലും ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നു; വിമര്‍ശിച്ച് ഡെറക് ഒബ്രയാന്‍
കുട്ടികൾക്ക് അവകാശപ്പെട്ട പോഷകാഹാരം നിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാനാണ് പുതിയ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവ് ഡെറക് ഒബ്രയാൻ. കുട്ടികൾക്ക് അവകാശപ്പെട്ട പോഷകാഹാരം നിഷേധിച്ചുകൊണ്ട് സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാനാണ് പുതിയ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല പശ്ചിമ ബംഗാൾ സർക്കാർ ‘ഇസ്കോണിന്’ (ISKCON) ഏൽപ്പിച്ചതായി ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ ഭക്ഷണത്തിൽ നിന്ന് മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീനുകൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും വിവാദം പുകഞ്ഞതും.
കേന്ദ്രസർക്കാരിന്റെ ‘പിഎം പോഷൺ’ പദ്ധതിയുടെ മറപിടിച്ചാണ് കുട്ടികളുടെ ഭക്ഷണത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നത്. വിഷയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ ഡെറക് ഒബ്രയാൻ എക്സിൽ (ട്വിറ്റർ) ശക്തമായി പ്രതികരിച്ചു.
“തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മത്സ്യം കഴിക്കൽ നാടകത്തിന് ശേഷം ‘ഗുജറാത്ത് ജിംഖാന’ ഒടുവിൽ അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. ബംഗാളിൽ പുതിയ ബിജെപി സർക്കാർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത് ഇങ്ങനെയാണ്,” ഡെറക് ഒബ്രയാൻ കുറിച്ചു.
രാഷ്ട്രീയ എതിരാളികൾക്ക് നേരെ മുട്ടയെറിയാൻ മടിക്കാത്തവർ, പാവപ്പെട്ട കുട്ടികളുടെ സ്കൂൾ ഭക്ഷണത്തിൽ നിന്ന് അത് ഒഴിവാക്കി പോഷകാഹാരം നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിന്റെ സംസ്കാരത്തിന് മേൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ഈ ഫാസിസ്റ്റ് ശ്രമത്തെ ബംഗാളിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ടിഎംസി നേതാവ് വ്യക്തമാക്കി.
india
അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.
അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. വിമാനം തകരാന്‍ കാരണം എന്താണെന്നതില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.
സോവിയറ്റ് നിര്‍മ്മിതമായ, കാലപ്പഴക്കമുള്ള ആന്റണോവ് An-32 ചരക്കുവിമാനമാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ച് അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ, എയര്‍ബേസ് പരിസരത്ത് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. അപകടം നടന്നയുടന്‍ തന്നെ ഫയര്‍ ബ്രിഗേഡും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് ഇന്‍ക്വയറിക്ക് ഉത്തരവിട്ടു.
india
ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്‌ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
മഹാരാഷ്ട്ര സ്വദേശികളായ ചവാന്‍ വിക്രം ബാലകൃഷ്ണ (ഐരോളി), അര്‍ജുന്‍ ജാദവ് രാജീന്ദ്ര (ഷാപ്പൂര്‍) എന്നിവരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ ധീര ജവാന്മാര്‍
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറില്‍ നിയന്ത്രണ രേഖക്ക് സമീപം ഉണ്ടായ അപ്രതീക്ഷിത സ്ഫോടനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. കമാല്‍കോട്ട് പ്രദേശത്തെ സൈനിക ക്യാമ്പില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ക്യാമ്പിലുണ്ടായ ആകസ്മികമായ പൊട്ടിത്തെറിയാണ് വലിയൊരു ദുരന്തത്തില്‍ കലാശിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ ചവാന്‍ വിക്രം ബാലകൃഷ്ണ (ഐരോളി), അര്‍ജുന്‍ ജാദവ് രാജീന്ദ്ര (ഷാപ്പൂര്‍) എന്നിവരാണ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ ധീര ജവാന്മാര്‍
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ശ്രീനഗറിലെ ബദാമിബാഗ് കന്റോണ്‍മെന്റിലുള്ള ആര്‍മി ഹോസ്പിറ്റലില്‍ അത്യാധുനിക എയര്‍ലിഫ്റ്റ് സൗകര്യമുപയോഗിച്ച് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ സൈന്യം ഇതിനകം തന്നെ ഉത്തരവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍.
india
നോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില്‍ പാവങ്ങളുടെ കടകള്‍ തകര്‍ത്തു
‘സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ന്യൂനപക്ഷ വിദ്വേഷ അച്ചില്‍ വാര്‍ത്തെടുത്തതാണ് സുവേന്ദു അധികാരിയുടെ ഈ പുതിയ ഭരണം. ബംഗാളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് കടുത്ത അക്രമവും ഭീതിയും അഴിച്ചുവിടുന്നു. ഉത്തര്‍പ്രദേശിലെയും അസമിലെയും മാതൃകയില്‍ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ‘ബുള്‍ഡോസര്‍ രാഷ്ട്രീയ’മാണ് പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബംഗാളിലും അരങ്ങേറുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് കൊല്‍ക്കത്തയിലെ ജാദവ്പൂര്‍.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളോ മുന്‍കൂട്ടി നോട്ടീസോ നല്‍കാതെ ജാദവ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മുപ്പത്തിയഞ്ചോളം കടകളും താല്കാലിക നിര്‍മ്മിതികളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ പൂര്‍ണ്ണമായി തകര്‍ത്തു കളഞ്ഞു. ജീവിതോപാധി ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കപ്പെട്ടതോടെ നിരവധി സാധാരണക്കാരായ വ്യാപാരികളാണ് വഴിയാധാരമായത്.
‘സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ന്യൂനപക്ഷ വിദ്വേഷ അച്ചില്‍ വാര്‍ത്തെടുത്തതാണ് സുവേന്ദു അധികാരിയുടെ ഈ പുതിയ ഭരണം. ബംഗാളില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
അര്‍ദ്ധരാത്രിയില്‍ കടകള്‍ പൊളിക്കുന്നത് തടയാനും പാവപ്പെട്ട കച്ചവടക്കാര്‍ക്ക് സംരക്ഷണം നല്‍കാനുമായി സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളെയും സുവേന്ദു അധികാരിയുടെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. പ്രതിഷേധിച്ച ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും പോലീസ് കടുത്ത ലാത്തിച്ചാര്‍ജ്ജ് നടത്തി. ക്രൂരമായ പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി, അധികാരം കിട്ടിയ ഉടന്‍ തന്നെ ജനങ്ങളുടെ നെഞ്ചിലേക്ക് ബുള്‍ഡോസറുകള്‍ കയറ്റിയിറക്കുന്ന ക്രൂരതയാണ് ബംഗാളില്‍ നടക്കുന്നത്. ജാദവ്പൂരിലെ ഈ ഏകപക്ഷീയമായ ഒഴിപ്പിക്കല്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുവേന്ദു അധികാരിയുടെ ഫാസിസ്റ്റ് ഭരണരീതിയുടെ തെളിവാണെന്നും വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
-
GULF2 days agoനാട്ടിലേക്ക് മടങ്ങാനിരുന്നയാൾ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു
-
News23 hours agoട്രംപിന്റെ പതനം കാണും വരെ വിശ്രമമില്ല; അമേരിക്കയെ വിശ്വസിക്കരുതെന്ന് ചര്‍ച്ചാ സംഘത്തിന് ഇറാന്റെ കര്‍ശന മുന്നറിയിപ്പ്
-
kerala6 hours agoമെഡിക്കൽ കോളേജ് പൂർണ്ണ തോതിലാക്കണം,എയിംസ് കാസർകോടിന് നൽകണം: നിയമസഭയിൽ ശബ്ദ മുയർത്തി കല്ലട്ര മാഹിൻ എംഎൽഎ

