Connect with us

kerala

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; സി. കൃഷ്ണകുമാറിനെതിരെ മുനി. ചെയർപേഴ്സൺ

സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു -പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സി. കൃഷ്ണകുമാറിനെ നിശ്ചയിച്ചത് ശരിയായിരുന്നില്ലെന്ന് ബിജെപി യുടെ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുറന്നടിച്ചു. ജനവികാരം കൃഷ്ണകുമാറിനെതിരായിരുന്നു. പ്രചാരണത്തിലും അതിനുമുമ്പും ‘നിങ്ങൾക്ക് കൃഷ്ണകുമാറിനെ മാത്രമേ കിട്ടിയുള്ളോ ‘ എന്ന് പല വോട്ടർമാരും ചോദിച്ചു .സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു -പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കൃഷ്ണുകുമാറിനെതിരെ അവരുടെ നഗരസഭയിലെ ചെയർപേഴ്സൺ തന്നെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് പാർട്ടിയിൽ ബിജെപിയുടെ തോൽവി വലിയ ഞെട്ടൽ ഉണ്ടാക്കി എന്നതിന് തെളിവാണ്. ബിജെപിയുടെ ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും നേരത്തെ കൃഷ്ണു കുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ വിമർശനം ഉയർത്തിയിരുന്നു.

മറ്റാരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ വിജയ സാധ്യത കൂടുമായിരുന്നു. 1500 ഓളം വോട്ടുകളാണ് നഗരസഭ പരിധിയിൽ ബിജെപിക്ക് കുറഞ്ഞത്. മണ്ഡലത്തിൽ മൊത്തം 10,000 വോട്ടുകളുടെ കുറവാണ് ബിജെപിക്ക് സംഭവിച്ചത്.എല്ലാ തെരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയണികളിലും അനുഭാവികളും വലിയ നിരാശ ഉണ്ടായിരുന്നുവെന്ന് പ്രമീള പറഞ്ഞു. പാർട്ടിയിലെ ശോഭാസുരേന്ദ്രന്റെ ഗ്രൂപ്പാണ് ഇത്തരം ഒരു പരസ്യ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ശോഭാസുരേന്ദ്രനെ പാലക്കാട് തോൽവിയുടെ പേരിൽ ക്രൂശിക്കുന്നത് ശരിയല്ലെന്നും പ്രമീള പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്‌കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി

വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും മഹലും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു. സ്‌കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

അറബിയും മഹലും എടുത്ത് കളഞ്ഞ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടി 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനം ഇല്ലാതാക്കുമെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Continue Reading

kerala

കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി; ആലുവയില്‍ യുവാവ് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞു

തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.

Published

on

ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞ് യുവാവിന്റെ അധിക്രമം. സംഭവത്തില്‍ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നും മാളയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ താക്കോലാണ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപത്ത് വെച്ച് യുവാവ് ഊരിയെറിഞ്ഞത്. സംഭവ ശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവാവ് മാള ഡിപ്പോയില്‍ എത്തിയെങ്കിലും ജീവനക്കാര്‍ മാപ്പ് നിഷേധിച്ചു.

Continue Reading

kerala

മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

Published

on

ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

Continue Reading

Trending