News
എക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തു.
അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ വീഴ്ച സമ്മതിച്ച് എക്സ്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തു. എക്സിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ട് ആയ ഗ്രോക്കിനെതിരെയായിരുന്നു നടപടി സ്വീകരിച്ചത്.
ഇന്ത്യയിലെ നിയമപ്രകാരം പ്രവര്‍ത്തിക്കുമെന്നും തെറ്റ് പറ്റിയെന്ന് എക്സ് സമ്മതിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. എക്സിലെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനുവരി രണ്ടിനാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചത്. തുടര്‍ന്ന് എക്സിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയിരുന്നു. എക്സിന്റെ ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ദുരുപയോഗം സംബന്ധിച്ച് നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രോക്ക് എ.ഐ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് നിര്‍മിച്ച മുഴുവന്‍ അശ്ലീല ചിത്രങ്ങളും 72 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എക്സിന് അന്ത്യശാസനം നല്‍കിയത്.
എന്നാല്‍ കമ്പനിയുടെ നയങ്ങള്‍ വിശദീകരിക്കുന്ന മറുപടിയാണ് ആദ്യത്തെ കാരണം കാണിക്കല്‍ നോട്ടിസിന് എക്സ് നല്‍കിയതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ഇതേതുടര്‍ന്നാണ് വ്യക്തമായ വിശദീകരണം തേടി വീണ്ടും നോട്ടിസ് നല്‍കുകയായിരുന്നു.
News
എഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
ശനിയാഴ്ച നടന്ന ഇംഗ്ലീഷ് എഫ്എ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ കിരീടം നേടിയ ക്രിസ്റ്റല്‍ പാലസിനെ 2-1ന് തോല്‍പ്പിച്ച് മിന്നൗ മക്ലെസ്ഫീല്‍ഡ് ഫുട്ബോള്‍ മത്സരത്തിന്റെ നാലാം റൗണ്ടിലെത്തി.
ഇംഗ്ലീഷ് ഫുട്ബോളിന്റെ ആറാം നിരയില്‍ കളിക്കുന്ന ടീമാണ് മക്ലെസ്ഫീല്‍ഡ്, പ്രീമിയര്‍ ലീഗ് എതിരാളിയെക്കാള്‍ അഞ്ച് ലെവലുകള്‍ താഴെ, 43-ാം മിനിറ്റില്‍ ലൂക്ക് ഡഫിയുടെ ക്രോസില്‍ ക്യാപ്റ്റന്‍ പോള്‍ ഡോസണ് ഹെഡ്ഡറിലൂടെ ലീഡ് നേടി.
60-ാം മത്സരത്തില്‍ ഐസക് ബക്ക്ലി-റിക്കറ്റ്സ് 2-0 ന് വിജയിച്ചു, ഇത് വന്യമായ ആഘോഷങ്ങള്‍ക്ക് പ്രേരിപ്പിച്ചു.
പെനാല്‍റ്റി ഏരിയയിലെ സ്ക്രാമ്പിളിനെത്തുടര്‍ന്ന് പന്ത് മാഞ്ചസ്റ്റര്‍ സിറ്റി അക്കാദമിയിലൂടെ വന്ന ബക്ലി-റിക്കറ്റ്സിലേക്ക് പായിച്ചു, ഗോള്‍കീപ്പര്‍ വാള്‍ട്ടര്‍ ബെനിറ്റസിനെ മറികടന്ന് വലതുകാലിന്റെ പുറത്ത് പന്ത് സമര്‍ത്ഥമായി ക്ലിപ്പ് ചെയ്തു.
‘എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞങ്ങള്‍ ഈ സ്ഥാനത്ത് എത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല,’ മാക്ലെസ്ഫീല്‍ഡ് കോച്ച് ജോണ്‍ റൂണി പറഞ്ഞു.
കളിയുടെ 43, 61 മിനിറ്റുകളില്‍ ഗോളുകള്‍ നേടിയാണ് മക്ക്ലസ്ഫീല്‍ഡ് വിജയമുറപ്പിച്ചത്. പോള്‍ ഡോവ്സന്, ഇസാക്ക് ബക്ക്ലി റിക്കല്‍ട്സ് എന്നിവരാണ് മക്ക്ലസ്ഫീല്‍ഡിനായി വല ചലിപ്പിച്ചത്. 90ാം മിനിറ്റില്‍ യരമി പിനോ പാലസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും അതു മതിയായില്ല.
പുതിയ പരിശീലക ലിയാം റോസീനിയര്‍ക്കു കീഴില്‍ ചാല്‍ട്ടനെ നേരിടാനിറങ്ങിയ ചെല്‍സി 5-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആസ്റ്റന്‍ വില്ല 2-1നു ടോട്ടനത്തെ വീഴ്ത്തി. സതാംപ്ടന് 3-2നു ഡോണ്‍കസ്റ്ററിനെ പരാജയപ്പെടുത്തി. വാട്ഫോര്‍ഡിനെ ബ്രിസ്റ്റോള്‍ സിറ്റി 5-1നും തകര്‍ത്തു.
kerala
മകരവിളക്ക് ബുധനാഴ്ച; വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം
തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും
കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീര്‍ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവന്, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെടും. തിങ്കള്‍ പകല്‍ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.
മകരവിളക്ക് ദിവസമായ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 പേര്‍ക്ക് മാത്രമായിരിക്കും. 13ന് 35,000 പേര്‍ക്കും 15 മുതല്‍ 18 വരെ 50,000 പേര്‍ക്കും 19ന് 30,000 പേര്‍ക്കും പാസ് അനുവദിക്കും. സ്പോട്ട് ബുക്കിങ് 5000 പേര്‍ക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തീര്‍ഥാടകരെ അനുവദിക്കില്ല.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
News
സൊമാലിലാന്‍ഡിലെ പ്രകോപനപരമായ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല; ഇസ്രാഈലിനെതിരെ സൗദി അറേബ്യ
സൊമാലിയയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൊമാലിയയുടെ ഭാഗമായ സൊമാലിലാന്‍ഡിലേക്ക് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് നടത്തിയ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സൗദി അറേബ്യ. സൊമാലിയയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഇസ്രാഈലിന്റെ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച സൗദി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടുന്ന ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സൊമാലിയയുടെ ഐക്യത്തിനും പരമാധികാരത്തിനും സൗദി അറേബ്യ നല്കുന്ന പിന്തുണ ഈ അവസരത്തില്‍ മന്ത്രാലയം ആവര്‍ത്തിച്ചു. സഹോദര രാജ്യമായ സൊമാലിയയിലെ ജനങ്ങള്‍ക്കും അവരുടെ സര്‍ക്കാരിനും ഒപ്പം സൗദി ഉറച്ചുനില്‍ക്കുമെന്നും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സൊമാലിയയില്‍ നിന്ന് വേറിട്ടുപോയി സ്വയംഭരണം പ്രഖ്യാപിച്ച മേഖലയാണ് സൊമാലിലാന്‍ഡ്. എന്നാല്‍, അന്താരാഷ്ട്ര സമൂഹം ഇതിനെ സൊമാലിയയുടെ ഭാഗമായാണ് ഇപ്പോഴും കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം വിവാദമായിരിക്കുന്നത്.
-
india2 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports3 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india3 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
india2 days agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
-
kerala3 days agoശമ്പള പരിഷ്കരണ ഉത്തരവിൽ ഉൾപ്പടെ പരിഹാരമായില്ല; ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ അറസ്റ്റിലേക്ക് വഴിതുറന്ന് എസ്ഐടി കണ്ടെത്തല്‍
-
kerala2 days agoസെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റി താരം; പ്രീമിയർ ലീഗിൽ ആഴ്സനൽ–ലിവർപൂൾ ഗോൾരഹിത സമനില
