Video Stories
ഒ. അബ്ദുല്ലക്ക് മറുപടിയുമായി നജീബ് കാന്തപുരം
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്ലിം ലീഗ് നിലപാടിനെ പരിഹസിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയ ഒ അബ്ദുല്ലക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നബീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒ.അബ്ദുല്ല സാഹിബ്,സമുദായത്തിന്റെ
നേരം വെളുപ്പിക്കാന്‍
നിങ്ങളുടെ ടോര്‍ച്ച് മതിയാവില്ല..
ഫാഷിസം മുടിയഴിച്ചാടുന്ന കരാളമായ കാലത്ത് കണ്ണില്‍ കണ്ടവരെയെല്ലാം ഒക്കത്തിരുത്തി ഫാഷിസ്റ്റ് വിരുദ്ധ യുദ്ധം നയിക്കാമെന്ന ഫത് വ ആരുതന്നാലും അതംഗീകരിക്കാന്‍ മുസ്ലിം ലീഗിനാവില്ല.സമുദായത്തിനകത്ത് തീവ്രവാദത്തിന്റെ വിത്തു വിതക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് മണ്ണ് കിളച്ചു കൊടുക്കുന്ന പണിയല്ല മുസ്ലിം ലീഗിനുള്ളത്. ഇന്ത്യയിലെ സംഘി തീവ്രവാദത്തെ ചെറുക്കാന്‍ മുസ്ലിംകള് സായുധ പോരാട്ടമല്ല നടത്തേണ്ടതെന്നും നിയമത്തിന്റെയും ഭരണഘടനയുടെയും വഴിയില്‍ ജനാധിപത്യ പരമായ പോര്‍മുഖമാണ് തുറക്കേണ്ടതെന്നും പറഞ്ഞു വരുന്നത് മുസ്ലിം ലീഗിന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ്. ഈ ആദര്‍ശത്തെ എതിര്‍ത്ത് പോരുന്ന സംഘടനകളോട് സന്ധി ചെയ്ത് കൊണ്ട് വിശാല ഐക്യമുണ്ടായാല്‍ പിന്നെ മുസ്ലിം ലീഗ് ഇല്ല. ഇത്രയും കാലം മുസ്ലിം ലീഗ് പുലര്‍ത്തിപ്പോരുന്ന ഈ നിലപാടില്‍ വെള്ളം ചേര്‍ത്താല്‍ പിന്നെ എന്താണ് സുഡാപിയും ലീഗും തമ്മിലുള്ള മാറ്റം?സമുദായം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ മുസ്ലിം യൂത്ത് ലീഗ് തീവ്രവാദ വിരുദ്ധ നിലപാട് കൈക്കൊള്ളുന്നതിനെ പരിഹസിച്ച് ഒ. അബ്ദുല്ല സാഹിബ് എഴുതിയ കുറിപ്പ് വായിച്ചു. ഒരു കാര്യമുറപ്പാണ് സംഘി വിരുദ്ധതയുടെ പേരില്‍ പോലും സമുദായത്തിനകത്തെ ക്ഷുദ്രജീവികളെ കൂട്ടിരുത്താന് ഒരിക്കലും മുസ്ലിം ലീഗിനു കഴിയില്ല. മുസ്ലിം സമുദായത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന കടുത്ത ആക്രമണങ്ങളെ ഒ. അബ്ദുല്ല സാഹിബ് നിര്‍ദ്ധേശിക്കുന്ന മുസ്ലിം മഹാസഖ്യം കൊണ്ട് നേരിടാനല്ല ലീഗ് ആഗ്രഹിക്കുന്നത്. ഈ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കറകളഞ്ഞ മതേതര വാദികളായ യഥാര്‍ത്ഥ ഹൈന്ദവരെ കൂടി അണി നിരത്തി അത് സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് മുസ്ലിം ലീഗിനുള്ളത്. തെക്കന്‍ കേരളത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തി വരുന്ന പര്യടനത്തിനിടയില്‍ ഞങ്ങള്‍ സന്ദര്‍ശിച്ച യഥാര്‍ത്ഥ ഹൈന്ദവ ഭക്തന്മാര് ആ ഉറപ്പാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. അവരൊരിക്കലും കണ്ണിയറ്റ് തീര്‍ന്നിട്ടില്ലെന്ന വിശ്വാസമാണ് അരക്കിട്ടുറപ്പിക്കുന്നത്. തീവ്രവാദികളുമായി ഒപ്പം കിടന്ന് നേരം വെളുക്കുന്നതിനേക്കാള്‍ നല്ലത് ഞങ്ങള്‍ ഒറ്റക്ക് ഉറക്കമൊഴിച്ച് നേരം വെളുപ്പിക്കുന്നതാണ്. തീവ്രവാദികളുടെ ടോര്‍ച്ചടിച്ച് സമുദായത്തിന്റെ നേരം വെളുപ്പിക്കാനിറങ്ങിയവര്‍ സ്വന്തം അട്ടത്തേക്ക് തന്നെ ലൈറ്റടിച്ചാല്‍ മതി. ഏഴു പതിറ്റാണ്ട് കാലമായി സമുദായത്തിന്റെ ഉറക്കത്തിലും ഉണര്‍വ്വിലും അവര്‍ക്ക് വെളിച്ചം പകര്‍ന്ന് നിന്ന ലീഗിനെ നേരം വെളുപ്പിക്കാന്‍ മാത്രമുള്ള ടോര്‍ച്ചൊന്നും തല്ക്കാലം താങ്കളുടെ കയ്യിലില്ല അബ്ബ്ദുല്ല സാഹിബ്.ഗുണ ദോഷിക്കലെല്ലാം നല്ലതാണ്. അത് പഴയ കൂട്ടരുടെ വക്കാലത്ത് പിടിച്ച് വേണ്ടെന്ന് മാത്രം.
Health
എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News2 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
