Connect with us

News

ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു; അബുദാബി വിമാനത്താവളത്തില്‍ ഒരു മരണം

ഏഴ് പേര്‍ക്ക് പരിക്ക്

Published

on

അബുദാബി: അബുദാബി  സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അപകടത്തിന് കാരണമായത്. ഏഷ്യന്‍ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അബുദാബി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

യുഎഇ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച്, വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തിടുകയായിരുന്നു. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ വിമാനത്താവള പരിസരത്ത് വീണതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കാനും സോഷ്യല്‍ മീഡിയ വഴിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘പ്രതികാരം ചെയ്യും, കൊലയാളികളെ വെറുതെ വിടില്ല’: ഖാംനഈ കൊല്ലപ്പെട്ടതില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ താക്കീത്

ഇസ്രാഈലും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് ശനിയാഴ്ച ഇറാനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്.

Published

on

തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രാഈലും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് ശനിയാഴ്ച ഇറാനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തിന് പിന്നാലെ കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ഖാംനഈയുടെ വിയോഗത്തില്‍ അനുശോചിച്ച റവല്യൂഷണറി ഗാര്‍ഡ്, അദ്ദേഹത്തിന്റെ കൊലയാളികളെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ‘നമുക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ക്രൂരരായ ഭീകരരുടെ കൈകളാലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍ അവരെ വേട്ടയാടുക തന്നെ ചെയ്യും,’ ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഏഴ് ദിവസം അവധിയും പ്രഖ്യാപിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യത്തിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് ഇറാന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാംനഈയുടെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

main stories

ഇറാന്‍ പരമോന്നത നേതാവ് ഖാംനഈ കൊല്ലപ്പെട്ടു

സ്ഥിരീകരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍

Published

on

തെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ (86) കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.

1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ പരമാധികാരിയായിരുന്ന ഖാംനഈയുടെ വിയോഗം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.

ശനിയാഴ്ച പുലര്‍ച്ചെ തെഹ്റാനിലെ ഖാംനഈയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രാഈലും നടത്തിയ ശക്തമായ ബോംബാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഏകദേശം 30-ഓളം ബോംബുകള്‍ ഈ സമുച്ചയത്തിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഈയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഖാംനഈ ‘രക്തസാക്ഷിത്വം’ വരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

അതേസമയം ‘ലോകത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്ന് അവസാനിച്ചു’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇറാനിയന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടതിനെ സ്ഥിരീകരിക്കുന്ന സൂചനകള്‍ നല്‍കിയിരുന്നു.

Continue Reading

News

പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രാഈല്‍ ആക്രമണം: തിരിച്ചടിക്കുമെന്ന് ഇറാന്‍

ആക്രമണത്തില്‍ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്.

Published

on

തെഹ്റാന്‍: ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി. ആക്രമണത്തില്‍ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാതെ ഇറാന്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട സ്‌കൂളിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് എക്‌സിലൂടെ അരാഗച്ചി തന്റെ നിലപാട് വ്യക്തമാക്കിയത്.

ദക്ഷിണ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. ഇസ്രാഈലും അമേരിക്കയും സംയുക്തമായാണ് ഇറാനെതിരെ ആക്രമണം നടത്തിയത്. അതേസമയം തലസ്ഥാനമായ തെഹ്റാനിലും വന്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു.

തെഹ്റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൂരി മേഖല എന്നിവിടങ്ങളിലും മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വസതിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

Trending