Connect with us

News

പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രാഈല്‍ ആക്രമണം: തിരിച്ചടിക്കുമെന്ന് ഇറാന്‍

ആക്രമണത്തില്‍ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്.

Published

on

തെഹ്റാന്‍: ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി. ആക്രമണത്തില്‍ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാതെ ഇറാന്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട സ്‌കൂളിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് എക്‌സിലൂടെ അരാഗച്ചി തന്റെ നിലപാട് വ്യക്തമാക്കിയത്.

ദക്ഷിണ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. ഇസ്രാഈലും അമേരിക്കയും സംയുക്തമായാണ് ഇറാനെതിരെ ആക്രമണം നടത്തിയത്. അതേസമയം തലസ്ഥാനമായ തെഹ്റാനിലും വന്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു.

തെഹ്റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൂരി മേഖല എന്നിവിടങ്ങളിലും മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വസതിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിംലീഗ് സ്‌നേഹഭവനങ്ങൾ കൈമാറി

ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും

Published

on

കൽപറ്റ: മായാത്ത ഓർമകളുമായി അവർ വീണ്ടുമെത്തി. നഷ്ടങ്ങളുടെ വ്യഥയിൽ ഉരുകുമ്പോഴും പ്രതീക്ഷയുടെ തിരിവെട്ടമായി മുസ്‌ലിംലീഗ് ഒരുക്കിയ സ്‌നേഹഭവനങ്ങളിലക്ക്. നിറകണ്ണുകളോടെയാണ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും അവർ ഏറ്റുവാങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സൗകര്യങ്ങളോടെയാണ് തങ്ങൾക്ക് കിട്ടിയ ഓരോ വീടുകളുമെന്ന് അവർ അതിശയത്തോടെ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രൊജക്ട് രൂപകൽപന ചെയ്ത പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, പോഷക ഘടകങ്ങളുടെ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.

മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും കിച്ചനും വർക്ക് ഏരിയയും സിറ്റൗട്ടും ലിവിങ്, ഡൈനിങ് ഏരിയയുമെല്ലാമായി 1060 സ്‌ക്വയർഫീറ്റിലുള്ള വീടുകളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്ലിംലീഗ് ഒരുക്കിയത്. മുസ്ലിംലീഗ് വാഗ്ദാനം ചെയ്ത് 105 വീടുകളിൽ 51 വീടുകളുടെ താക്കോലാണ് ഇന്ന് പ്രൊജക്ട് സൈറ്റിൽ കൈമാറിയത്. കട്ടിൽ, ബെഡ്, സോഫ സെറ്റ്, ഡൈനിങ് ടേബിൾ, കസേരകൾ, ക്ലോക്ക് തുടങ്ങി ഫർണിച്ചറുകളും മിക്‌സി, ഗ്രെയിന്റർ തുടങ്ങി ഗൃഹോപകരണങ്ങളും വീടുകൾക്കൊപ്പം നൽകുന്നുണ്ട്. ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ബ്രിക് പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും

കൽപറ്റ: പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ടെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർത്ഥന നിർവ്വഹിക്കുന്നതിനുള്ള സ്ഥല സൗകര്യമാണ് മുസ്ലിംലീഗ് ഒരുക്കുക. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്.

Continue Reading

kerala

‘ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ്’

മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ്‌ മാർച്ച്‌ നാളെ ജില്ല തലങ്ങളിൽ

Published

on

കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ മുഖ്യമന്ത്രിക്കെതിരെയും നാഥനില്ലാ കളരിയായി മാറിയ ആരോഗ്യ വകുപ്പിനെതിരെയും ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാതലങ്ങളിൽ നാളെ (മാർച്ച് 1 ഞായറാഴ്ച്ച) നൈറ്റ് മാർച്ച് സംഘടിപ്പിക്കും.

കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്‌ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 9മണിക്ക് ടാഗോർ ഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച്‌ കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപം സമാപിക്കും.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ ഓർമ്മപ്പെടുത്തുന്നതിനായി 77.42 ലക്ഷം പേരുടെ ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയത്. ഒരു ആവശ്യത്തിനായി ശേഖരിക്കുന്ന ഡേറ്റ മറ്റൊന്നിന് ഉപയോഗിക്കാൻ പാടില്ലെന്നുള്ള ചട്ടം നിലനിൽക്കുന്നതിനാൽ ഇത് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിൻ്റെ ലംഘനമാണ്. കേരളത്തിൻ്റെ ആരോഗ്യ വകുപ്പ് താളം തെറ്റിയ നിലയിലാണ്. ഗുരുതരമായ ചികിത്സാ പിഴവുകളുടെ വാർത്തകൾ നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാൻ കഴിയാത്ത കഴിവ് കെട്ട വകുപ്പ് മന്ത്രിയാണ് കേരളത്തിലുള്ളത്. ആരോഗ്യ വകുപ്പിനെതിരെ ഉയർന്ന വലിയ ജനവികാരം വഴി തിരിച്ച് വിടാൻ നടത്തിയ മർദന നാടകം പൊളിഞ്ഞതിലൂടെ മന്ത്രിയും സർക്കാറും കൂടുൽ അപഹാസ്യരായി. പൗരൻ്റെ സ്വകാര്യതയിലേക്ക് കടന്ന് കയറ്റം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ആരോഗ്യ വകുപ്പിനെതിരെയും വലിയ ജനരോഷമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.

Continue Reading

kerala

യുദ്ധക്കൊതി എന്ന് അവസാനിക്കും? യുദ്ധഭീതിയില്‍ പ്രവാസികള്‍ ആശങ്കയില്‍; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

യുദ്ധത്തെപ്പോലെത്തന്നെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെന്നും തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Published

on

മലപ്പുറം: ലോകത്ത് യുദ്ധക്കൊതി ഇനിയും അവസാനിച്ചിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ട് ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗള്‍ഫിലെ യുദ്ധഭീതി ഭയാനകമാണെന്നും അവിടെ കഴിയുന്ന പ്രവാസികള്‍ വലിയ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

യുദ്ധത്തെപ്പോലെത്തന്നെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെന്നും തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും യുദ്ധത്തിനായി പോര്‍വിളിക്കുകയും ചെയ്യുന്നവര്‍ ഒന്നോര്‍ക്കണം; അവിടെ വീഴുന്ന ബോംബുകള്‍ക്കും മിസൈലുകള്‍ക്കും മനുഷ്യരുടെ മതമോ രാഷ്ട്രീയമോ തിരിച്ചറിയാന്‍ കഴിയില്ല. യുദ്ധം എല്ലാവര്‍ക്കും ഒരുപോലെ നഷ്ടമാണ് വരുത്തിവെക്കുന്നത്.

നമ്മുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധിവസിക്കുന്ന ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം പ്രവാസികളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കുന്ന അവരുടെ സമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

മനുഷ്യരെ വിഭജിച്ചും പോര്‍വിളിച്ചും നാം പഴയ ഗോത്രീയതയിലേക്ക് തിരിച്ചുനടക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. യുദ്ധം വരണമെന്നും ബോംബ് വര്‍ഷിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ പോലും സ്വന്തം ബന്ധുക്കള്‍ അവിടെയുണ്ടെന്ന കാര്യം മറക്കുകയാണ്. വിദ്വേഷം വമിപ്പിക്കുന്ന പ്രതികരണങ്ങള്‍ യുദ്ധത്തോളം തന്നെ ഭയപ്പെടുത്തുന്നതാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലെ.
ദീനരോധനങ്ങള്‍ കേട്ട് മടുത്തിട്ടില്ലെ.
മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ?
ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണ്. നമ്മുടെയെല്ലാം കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും അധിവസിക്കുന്നിടമാണ് അവിടെ. നമ്മുടെ നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കിയ പ്രവാസികളെല്ലാം വലിയ പരിഭ്രാന്തിയിലാണ്. ഇതുവരെ ആളപായമില്ലെന്ന വിവരമാണ് നമുക്ക് ലഭിക്കുന്നത്. യുദ്ധവെറി അവസാനിക്കാനും അവിടെ അധിവസിക്കുന്ന മനുഷ്യര്‍ക്ക് സമാധാനം ലഭിക്കാനും വേണ്ടിയും എല്ലാവരും പ്രാര്‍ത്ഥിക്കണം.
യുദ്ധത്തോളം ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങള്‍. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം പോര്‍വിളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും വിഷം വമിപ്പിക്കുകയാണ്. ഒന്നാലോചിച്ചാല്‍ അവിടെ ബോംബ് വര്‍ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ബന്ധുക്കള്‍ പോലും അവിടെയുണ്ടെന്ന് മനസ്സിലാകും. യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്. അത് ബാധിക്കുന്നത് എല്ലാവരെയുമാണ്. ബോംബിനും മിസൈലുകള്‍ക്കും മനുഷ്യരുടെ മതങ്ങളും അവരുടെ രാഷ്ട്രീയവും തിരിച്ചറിയാന്‍ സാധിക്കില്ല. എല്ലാമനസ്സുകള്‍ക്കും സര്‍വ്വശക്തന്‍ സമാധാനം നല്‍കട്ടെ.

Continue Reading

Trending