Connect with us

Video Stories

പ്രധാനമന്ത്രിയുടേത് വങ്കത്തരം

Published

on

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും ഭീകരപ്രവര്‍ത്തനം നിരോധിക്കാനുമാണ് 2016 നവംബര്‍ ഒന്‍പതിന് രാജ്യത്തെ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനങ്ങളോടുള്ള വലിയവായിലെ വാഗ്ദാനം. ഇതിനുശേഷം എന്തുഗുണഫലമുണ്ടായെന്നു കണക്കുകള്‍ വെച്ച് നിരത്താനോ എത്രരൂപ ബാങ്കുകളിലെത്തിയെന്നു വെളിപ്പെടുത്താനോ അമ്പതുദിവസത്തേക്ക് പ്രഖ്യാപിച്ച നോട്ടു നിയന്ത്രണം ഇതുവരെയും പൂര്‍ണമായി പിന്‍വലിക്കാനോ മോദി തയ്യാറായിട്ടില്ല. നടപടിവഴിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കാതിരിക്കെ ഇന്ത്യന്‍ റിസര്‍വ് ബാങ്ക്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ സ്ഥാപനങ്ങളും നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍, ഫോബ്‌സ് മാഗസിന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുമാണ് ഈ സത്യം ഇന്ത്യന്‍ ജനതയോട് വിളിച്ചുപറഞ്ഞത്. ഇതിനിടെ മുന്‍ പ്രധാനമന്ത്രിയും ഐ.എം.എഫ് ഉദ്യോഗസ്ഥനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍സിങ് തന്റെ ഒരു അഭിപ്രായം താനംഗമായ രാജ്യസഭയില്‍ പ്രകടിപ്പിച്ചു. നോട്ടു റദ്ദാക്കല്‍ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കലാണെന്നും ലോകത്തൊരിടത്തും സ്വന്തം അധ്വാന ഫലം എടുക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയില്‍ രണ്ടു ശതമാനം വരെ കുറവുവരുമെന്നുമായിരുന്നു പരിണതപ്രജ്ഞനും പക്വമതിയുമായ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞത്. ഇതിനൊന്നും ഇതുവരെയും വിശ്വാസ്യ യോഗ്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി നടന്ന അതേ പ്രധാനമന്ത്രി ബുധനാഴ്ച പൊടുന്നനെ രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനപ്പെടുത്തുംവിധം തീര്‍ത്തും സംസ്‌കാര ശൂന്യമായ പ്രസ്താവവുമായി രംഗത്തുവന്നിരിക്കുന്നു. ‘കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ അറിയുന്നയാളാണ് ഡോക്ടര്‍ സാബ്’ എന്നായിരുന്നു മന്‍മോഹനെക്കുറിച്ച് മോദിയുടെ വ്യക്തിപരമായ പ്രകാപനപരമായ പരാമര്‍ശം.
രാജ്യത്തെ സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് പ്രതിപക്ഷത്തെ ഒരു നേതാവിന് അഭിപ്രായ പ്രകടനം നടത്താനാവില്ല. അങ്ങനെ വന്നാല്‍ അതിനെ ഏതു ഭാഷയുപയോഗിച്ചും എതിര്‍ക്കും എന്നായിരിക്കുന്നു മോദിയുടെ രീതി. കാലും കയ്യുമില്ലാത്തവര്‍ക്കും ആസനമുണ്ടെങ്കില്‍ ഏതു കസേരയിലും കയറിയിരിക്കാം. എന്നാല്‍ അത് ആസനത്തിലെ തണലായി കൊണ്ടു നടക്കുന്നത് മിതമായി പറഞ്ഞാല്‍ മര്യാദകേടാണ്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലും മോദിയുടെ ഈ സംസ്‌കാരം ജനം നന്നായി തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചത് ഒരു കുടുംബം മാത്രമാണെന്നായിരുന്നു നാടിനുവേണ്ടി രണ്ടുപേരെ ബലിയര്‍പ്പിച്ച നെഹ്‌റു കുടുംബത്തോടുള്ള മോദിയുടെ തരംതാണ കമന്റ്. ഇത് പരിഹാസമെന്ന വാക്കുമാത്രം കൊണ്ട് നിസ്സാരവത്കരിക്കാനാകുന്നതാണോ. അത്രയും നിസ്സാരക്കാരും അസാംസ്‌കാരികരുമാണോ ഇന്ത്യന്‍ ജനതയെന്നാണോ രാജ്യത്തിന്റെ പ്രധാനമന്ത്രി കരുതുന്നത്. രാജ്യത്തെ ജനങ്ങളുടെ മൂന്നിലൊന്നിന്റെ കൂടി പിന്തുണയില്ലാത്തവരാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്നതാണ് ഏറെ ഗൗരവതരവും കൗതുകകരവുമായിട്ടുള്ളത്.
അതിഥിദേവോ ഭവ: എന്നാണല്ലോ ഇന്ത്യന്‍ സംസ്‌കാരം നമ്മെയെല്ലാം പഠിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ പത്‌നിയായി വന്ന’കുറ്റ’ത്തിന് ഇറ്റലി സ്വദേശിയായ വനിതയെ എന്തെല്ലാം പറഞ്ഞാണ് പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരും പ്രസ്ഥാനക്കാരും ഇപ്പോഴും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ യശസ്സ് ദേശാന്തരങ്ങളിലേക്ക് പടര്‍ത്തിയ മത ന്യൂനപക്ഷങ്ങളുടെയും അധ:സ്ഥിതരുടെയും പ്രതിനിധി കൂടിയായ മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനോടും മക്കളോടും രാജ്യത്തെ ജനപ്രതിനിധികളോടും അദ്ദേഹത്തിന്റെ മരണ സമയത്തും പിന്നീടും ഒരു രാജ്യത്തെ ഭരണാധികാരികള്‍ കാണിച്ചു കൂട്ടിയ പേക്കൂത്തുകളെന്താണെന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല. മരണപ്പെട്ടിട്ടുപോലും ബജറ്റവതരണത്തിനായി പാര്‍ലമെന്റ് നിര്‍ത്തിവെക്കാതിരിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കൃത്രിമശ്വാസം കൊടുത്തു. രോഗിയും ക്ഷീണിതയുമായ, പത്തു വര്‍ഷം രണ്ടു കേന്ദ്ര സര്‍ക്കാരുകളെ നിയന്ത്രിച്ച വനിതക്ക് പോലും രണ്ടു മണിക്കൂറോളം ഒരു സര്‍ക്കാര്‍ ആസ്പത്രിയുടെ വാതില്‍ക്കല്‍ കൊടും തണുപ്പില്‍ കാത്തിരിക്കേണ്ടിവരിക. ഇതൊന്നും അറിയാത്തവരാണ് കേന്ദ്രം ഭരിക്കന്നവരെന്ന് കരുതണമെന്നാണോ ഭരണക്കാര്‍ പറയുന്നത്. ഇതിനെക്കുറിച്ച് ഇ. അഹമ്മദ് കുഴഞ്ഞുവീണ പാര്‍ലമെന്റില്‍ പോലും സംസാരിക്കാനാവുന്നില്ലെന്നതോ അതിനെക്കുറിച്ച് സര്‍ക്കാരിന് ഒരു വാക്കുപോലും ഉരിയാടാനാവില്ലെന്നതോ ഒക്കെ ആശാസ്യമായി കരുതണമെന്നാണോ നിങ്ങള്‍ പറയുന്നത്. രണ്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ഭൂമി കുലുക്കത്തെപോലും തന്റെ രാഷ്ട്രീയ പ്രസംഗത്തിനുള്ള വിഷയമാക്കി പരസ്പര വിദ്വേഷത്തിന്റെ അട്ടിപ്പേറു പേറുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് അഭിമാനം പേറുകയും അതിലംഗമായിരിക്കുകയും ചെയ്യുന്ന ധാനമന്ത്രി. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കും രാഷ്ട്രപിതാവിനും വരെ കടുത്ത അവഹേളനം നേരിടേണ്ടിവരുന്ന കാലത്ത് ഇതെല്ലാമെന്ത് അല്ലേ.
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കുമാണ് പ്രധാനമെന്നും കയ്യൂക്കിനല്ലെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനെല്ലാം ഒരു ലക്ഷ്മണരേഖ വേണമെന്ന് ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് മാലോകരെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടോ. ജര്‍മനിയിലെ ഒരു ഭീകരനായ നേതാവ് പറഞ്ഞത് നമ്മളാണ് ശ്രേഷ്ഠന്മാരെന്നും ആയിരം കൊല്ലം നാം ലോകം ഭരിക്കുമെന്നൊക്കെയായിരുന്നുവെന്നും ചരിത്രത്താളുകളില്‍ കാണാം. എന്നാല്‍ വെറും പതിനൊന്നു കൊല്ലം കൊണ്ട് തന്റെ സിംഹാസനം ലോക ജനതയുടെ വെറുപ്പിലും രോഷത്തിലും തകര്‍ന്നുതരിപ്പണമായതും അതേ ചരിത്രത്തിന്റെ പിന്നാമ്പുറത്തുണ്ട്. സാധാരണ പോലെ മരിക്കാന്‍ പോലും ആ നാസി തലവന് ആയില്ലെന്ന് ചിലരെല്ലാം ഓര്‍ക്കുന്നത് നന്ന്. ജനരോഷത്തെതന്നെക്കൊല്ലാന്‍ വരുന്നേ എന്നു നിലവിളിച്ച് മറക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യയിലുള്ളത്. അതിലുമെത്രയോ വലുതാണ് ആയിരക്കണക്കിന് ആണ്ടുകളായി ഇന്ത്യയിലെ മുക്കിലും മൂലയിലുമായി പരന്നുപന്തലിച്ചുകിടക്കുന്ന തേജസ്സാര്‍ന്ന മാനവികതയും പരസ്പര സാഹോദര്യവും. വോട്ടുകള്‍ക്ക് മാത്രമല്ല മറ്റെന്തിനും മേലെയാണ് മനുഷ്യരുടെ വികാരത്തിന് സ്ഥാനം. അതിനെ പരിഹസിക്കുന്നത് മിതമായി പറഞ്ഞാല്‍ തികഞ്ഞ വങ്കത്തരമാണ്. ഏകാധിപതികള്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കാന്‍ കൂടെയിരിക്കുന്ന് അപ്പം ഭുജിക്കുന്നവര്‍ക്ക് കഴിയില്ലെന്ന് ഓര്‍ക്കുക. അവര്‍ക്ക് എന്നും അത് കിട്ടണമെന്ന വിചാരം മാത്രമാവും. എന്നാലത് തല്‍കാലത്തേക്ക് മാത്രമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കലാണ് പ്രതിപക്ഷ ദൗത്യം. അതുമാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

kerala

കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.

Published

on

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.

ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Continue Reading

Trending