Connect with us

Video Stories

പ്രധാനമന്ത്രിയുടേത് വങ്കത്തരം

Published

on

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും ഭീകരപ്രവര്‍ത്തനം നിരോധിക്കാനുമാണ് 2016 നവംബര്‍ ഒന്‍പതിന് രാജ്യത്തെ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനങ്ങളോടുള്ള വലിയവായിലെ വാഗ്ദാനം. ഇതിനുശേഷം എന്തുഗുണഫലമുണ്ടായെന്നു കണക്കുകള്‍ വെച്ച് നിരത്താനോ എത്രരൂപ ബാങ്കുകളിലെത്തിയെന്നു വെളിപ്പെടുത്താനോ അമ്പതുദിവസത്തേക്ക് പ്രഖ്യാപിച്ച നോട്ടു നിയന്ത്രണം ഇതുവരെയും പൂര്‍ണമായി പിന്‍വലിക്കാനോ മോദി തയ്യാറായിട്ടില്ല. നടപടിവഴിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കാതിരിക്കെ ഇന്ത്യന്‍ റിസര്‍വ് ബാങ്ക്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ സ്ഥാപനങ്ങളും നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍, ഫോബ്‌സ് മാഗസിന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുമാണ് ഈ സത്യം ഇന്ത്യന്‍ ജനതയോട് വിളിച്ചുപറഞ്ഞത്. ഇതിനിടെ മുന്‍ പ്രധാനമന്ത്രിയും ഐ.എം.എഫ് ഉദ്യോഗസ്ഥനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍സിങ് തന്റെ ഒരു അഭിപ്രായം താനംഗമായ രാജ്യസഭയില്‍ പ്രകടിപ്പിച്ചു. നോട്ടു റദ്ദാക്കല്‍ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കലാണെന്നും ലോകത്തൊരിടത്തും സ്വന്തം അധ്വാന ഫലം എടുക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയില്‍ രണ്ടു ശതമാനം വരെ കുറവുവരുമെന്നുമായിരുന്നു പരിണതപ്രജ്ഞനും പക്വമതിയുമായ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞത്. ഇതിനൊന്നും ഇതുവരെയും വിശ്വാസ്യ യോഗ്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി നടന്ന അതേ പ്രധാനമന്ത്രി ബുധനാഴ്ച പൊടുന്നനെ രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനപ്പെടുത്തുംവിധം തീര്‍ത്തും സംസ്‌കാര ശൂന്യമായ പ്രസ്താവവുമായി രംഗത്തുവന്നിരിക്കുന്നു. ‘കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ അറിയുന്നയാളാണ് ഡോക്ടര്‍ സാബ്’ എന്നായിരുന്നു മന്‍മോഹനെക്കുറിച്ച് മോദിയുടെ വ്യക്തിപരമായ പ്രകാപനപരമായ പരാമര്‍ശം.
രാജ്യത്തെ സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് പ്രതിപക്ഷത്തെ ഒരു നേതാവിന് അഭിപ്രായ പ്രകടനം നടത്താനാവില്ല. അങ്ങനെ വന്നാല്‍ അതിനെ ഏതു ഭാഷയുപയോഗിച്ചും എതിര്‍ക്കും എന്നായിരിക്കുന്നു മോദിയുടെ രീതി. കാലും കയ്യുമില്ലാത്തവര്‍ക്കും ആസനമുണ്ടെങ്കില്‍ ഏതു കസേരയിലും കയറിയിരിക്കാം. എന്നാല്‍ അത് ആസനത്തിലെ തണലായി കൊണ്ടു നടക്കുന്നത് മിതമായി പറഞ്ഞാല്‍ മര്യാദകേടാണ്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലും മോദിയുടെ ഈ സംസ്‌കാരം ജനം നന്നായി തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചത് ഒരു കുടുംബം മാത്രമാണെന്നായിരുന്നു നാടിനുവേണ്ടി രണ്ടുപേരെ ബലിയര്‍പ്പിച്ച നെഹ്‌റു കുടുംബത്തോടുള്ള മോദിയുടെ തരംതാണ കമന്റ്. ഇത് പരിഹാസമെന്ന വാക്കുമാത്രം കൊണ്ട് നിസ്സാരവത്കരിക്കാനാകുന്നതാണോ. അത്രയും നിസ്സാരക്കാരും അസാംസ്‌കാരികരുമാണോ ഇന്ത്യന്‍ ജനതയെന്നാണോ രാജ്യത്തിന്റെ പ്രധാനമന്ത്രി കരുതുന്നത്. രാജ്യത്തെ ജനങ്ങളുടെ മൂന്നിലൊന്നിന്റെ കൂടി പിന്തുണയില്ലാത്തവരാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്നതാണ് ഏറെ ഗൗരവതരവും കൗതുകകരവുമായിട്ടുള്ളത്.
അതിഥിദേവോ ഭവ: എന്നാണല്ലോ ഇന്ത്യന്‍ സംസ്‌കാരം നമ്മെയെല്ലാം പഠിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ പത്‌നിയായി വന്ന’കുറ്റ’ത്തിന് ഇറ്റലി സ്വദേശിയായ വനിതയെ എന്തെല്ലാം പറഞ്ഞാണ് പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരും പ്രസ്ഥാനക്കാരും ഇപ്പോഴും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ യശസ്സ് ദേശാന്തരങ്ങളിലേക്ക് പടര്‍ത്തിയ മത ന്യൂനപക്ഷങ്ങളുടെയും അധ:സ്ഥിതരുടെയും പ്രതിനിധി കൂടിയായ മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനോടും മക്കളോടും രാജ്യത്തെ ജനപ്രതിനിധികളോടും അദ്ദേഹത്തിന്റെ മരണ സമയത്തും പിന്നീടും ഒരു രാജ്യത്തെ ഭരണാധികാരികള്‍ കാണിച്ചു കൂട്ടിയ പേക്കൂത്തുകളെന്താണെന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല. മരണപ്പെട്ടിട്ടുപോലും ബജറ്റവതരണത്തിനായി പാര്‍ലമെന്റ് നിര്‍ത്തിവെക്കാതിരിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കൃത്രിമശ്വാസം കൊടുത്തു. രോഗിയും ക്ഷീണിതയുമായ, പത്തു വര്‍ഷം രണ്ടു കേന്ദ്ര സര്‍ക്കാരുകളെ നിയന്ത്രിച്ച വനിതക്ക് പോലും രണ്ടു മണിക്കൂറോളം ഒരു സര്‍ക്കാര്‍ ആസ്പത്രിയുടെ വാതില്‍ക്കല്‍ കൊടും തണുപ്പില്‍ കാത്തിരിക്കേണ്ടിവരിക. ഇതൊന്നും അറിയാത്തവരാണ് കേന്ദ്രം ഭരിക്കന്നവരെന്ന് കരുതണമെന്നാണോ ഭരണക്കാര്‍ പറയുന്നത്. ഇതിനെക്കുറിച്ച് ഇ. അഹമ്മദ് കുഴഞ്ഞുവീണ പാര്‍ലമെന്റില്‍ പോലും സംസാരിക്കാനാവുന്നില്ലെന്നതോ അതിനെക്കുറിച്ച് സര്‍ക്കാരിന് ഒരു വാക്കുപോലും ഉരിയാടാനാവില്ലെന്നതോ ഒക്കെ ആശാസ്യമായി കരുതണമെന്നാണോ നിങ്ങള്‍ പറയുന്നത്. രണ്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ഭൂമി കുലുക്കത്തെപോലും തന്റെ രാഷ്ട്രീയ പ്രസംഗത്തിനുള്ള വിഷയമാക്കി പരസ്പര വിദ്വേഷത്തിന്റെ അട്ടിപ്പേറു പേറുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് അഭിമാനം പേറുകയും അതിലംഗമായിരിക്കുകയും ചെയ്യുന്ന ധാനമന്ത്രി. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കും രാഷ്ട്രപിതാവിനും വരെ കടുത്ത അവഹേളനം നേരിടേണ്ടിവരുന്ന കാലത്ത് ഇതെല്ലാമെന്ത് അല്ലേ.
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കുമാണ് പ്രധാനമെന്നും കയ്യൂക്കിനല്ലെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനെല്ലാം ഒരു ലക്ഷ്മണരേഖ വേണമെന്ന് ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് മാലോകരെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടോ. ജര്‍മനിയിലെ ഒരു ഭീകരനായ നേതാവ് പറഞ്ഞത് നമ്മളാണ് ശ്രേഷ്ഠന്മാരെന്നും ആയിരം കൊല്ലം നാം ലോകം ഭരിക്കുമെന്നൊക്കെയായിരുന്നുവെന്നും ചരിത്രത്താളുകളില്‍ കാണാം. എന്നാല്‍ വെറും പതിനൊന്നു കൊല്ലം കൊണ്ട് തന്റെ സിംഹാസനം ലോക ജനതയുടെ വെറുപ്പിലും രോഷത്തിലും തകര്‍ന്നുതരിപ്പണമായതും അതേ ചരിത്രത്തിന്റെ പിന്നാമ്പുറത്തുണ്ട്. സാധാരണ പോലെ മരിക്കാന്‍ പോലും ആ നാസി തലവന് ആയില്ലെന്ന് ചിലരെല്ലാം ഓര്‍ക്കുന്നത് നന്ന്. ജനരോഷത്തെതന്നെക്കൊല്ലാന്‍ വരുന്നേ എന്നു നിലവിളിച്ച് മറക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യയിലുള്ളത്. അതിലുമെത്രയോ വലുതാണ് ആയിരക്കണക്കിന് ആണ്ടുകളായി ഇന്ത്യയിലെ മുക്കിലും മൂലയിലുമായി പരന്നുപന്തലിച്ചുകിടക്കുന്ന തേജസ്സാര്‍ന്ന മാനവികതയും പരസ്പര സാഹോദര്യവും. വോട്ടുകള്‍ക്ക് മാത്രമല്ല മറ്റെന്തിനും മേലെയാണ് മനുഷ്യരുടെ വികാരത്തിന് സ്ഥാനം. അതിനെ പരിഹസിക്കുന്നത് മിതമായി പറഞ്ഞാല്‍ തികഞ്ഞ വങ്കത്തരമാണ്. ഏകാധിപതികള്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കാന്‍ കൂടെയിരിക്കുന്ന് അപ്പം ഭുജിക്കുന്നവര്‍ക്ക് കഴിയില്ലെന്ന് ഓര്‍ക്കുക. അവര്‍ക്ക് എന്നും അത് കിട്ടണമെന്ന വിചാരം മാത്രമാവും. എന്നാലത് തല്‍കാലത്തേക്ക് മാത്രമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കലാണ് പ്രതിപക്ഷ ദൗത്യം. അതുമാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിരുദ സർട്ടിഫിക്കറ്റ് പ്രധാനമ​ന്ത്രിയുടെ സ്വകാര്യത; ജിജ്ഞാസയുടെ പേരിൽ അത് കാണണമെന്ന് ആവശ്യപ്പെടരുത് -ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ

2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ സ്വകര്യ വിവരം ആണെന്നും ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത് കാണണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും വാദിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി മോദി ഉള്‍പ്പടെ 1978ല്‍ ബി.എ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്ന 2016 ഡിസംബര്‍ 21ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി.ഐ.സി) ഉത്തരവിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല രംഗത്തെത്തിയിരിക്കുന്നത്. 2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

സി.ഐ.സിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ ഡല്‍ഹി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) ഒരു വസ്തുതയുടെ വെളിപ്പെടുത്തല്‍ ആവശ്യമാണ്. എന്നാല്‍ ആര്‍ക്കും ജിജ്ഞാസയുടെ പേരില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. വിദ്യാര്‍ത്ഥികളുടെ ബിരുദങ്ങളും മാര്‍ക്ക് ഷീറ്റുകളും അവരുടെ സ്വകാര്യ വിവരങ്ങളാണ്. ഡി.യു.ആ വിവരങ്ങള്‍ വിശ്വാസ്യതയോടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത്തരം വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്ന് ഡി.യു.വിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

‘എനിക്ക് ജിജ്ഞാസയുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മൂന്നാമതൊരാള്‍ക്ക് ഒരു വ്യക്തിയുടെ വിശദാംശങ്ങള്‍ വേണമെന്ന് പറയാന്‍ കഴിയില്ല. പൊതുതാത്പര്യമുള്ളതല്ലെങ്കില്‍ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് തടയാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ യോഗ്യത സ്വകാര്യ വിവരമായി കണക്കാക്കപ്പെടുന്നു. ആര്‍.ടി.ഐ ദുരുപയോഗം ചെയ്യപ്പെടുന്നു,’ മേത്ത കോടതിയില്‍ വാദിച്ചു. പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച സി.ഐ.സി ഉത്തരവ് റദ്ദാക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2023 ലെ വിധിയെയും മേത്ത പരാമര്‍ശിച്ചു.

അതേസമയം, ഡി.യുവില്‍ നിന്ന് വിവരങ്ങള്‍ തേടിയ ആര്‍.ടി.ഐ അപേക്ഷകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ വിദ്യാഭ്യാസ യോഗ്യത പൊതു വിവരമായി കണക്കാക്കുകയും നോട്ടീസ്‌ബോര്‍ഡുകളിലും പത്രങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. ‘ആളുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പോലും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവാഹ തീരുമാനങ്ങള്‍ പോലും അവര്‍ ബിരുദധാരിയാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. അതിനാല്‍ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അത് പുനഃപ്രസിദ്ധീകരിക്കുത് ഒരിക്കലും സ്വകാര്യ വിവരങ്ങളുടെ ചോര്‍ത്തല്‍ ആവില്ല,’ ഹെഗ്ഡെ പറഞ്ഞു.

Continue Reading

Video Stories

‘തെലങ്കാനയിൽ പിടിച്ച ശതകോടിശ്വരൻ ഞങ്ങളുടെ അമ്മാവനല്ല’; ക്രിമിനലുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നു: പ്രതിപക്ഷനേതാവ്

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. 

Published

on

നെന്മാറ ഇരട്ടകൊലക്കേസില്‍  പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. പോലീസിനെതിരെ പ്രചരണം നടത്തുന്നത് ശരിയല്ല  എന്ന് പിണറായി വിജയന്‍. കേസില്‍ പോലീസ് നടപടിയെടുത്തെന്നും പോലീസിന് മുഴുവന്‍ വിഴ്ചയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ച വേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഗുണ്ടകളുടെ നാടായി മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘സംസ്ഥാനത്ത് ക്രിമിനലുകള്‍ വ്യാപകമായി അഴിഞ്ഞാടുകയാണ്. ക്രിമിനലുകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്രിമിനലുകളെ വിലങ്ങു വയ്‌ക്കേണ്ട ചങ്ങലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു’വെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. ലോക്കൽ സമ്മേളനം നടത്തുന്ന മാതൃകയിൽ ഗുണ്ടകൾ ബർത്ത് ഡേ ഡിജെ പാർട്ടികൾ നടത്തുന്നതായി അദ്ദേഹം പരിഹസിച്ചു.

എന്നാല്‍, 4,900 പേരില്‍ നിന്നും 100 പേരെ മാത്രമാണ് ആകെ വെറുതെ വിട്ടത്. അതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്നും തെറ്റ് നോക്കി നടക്കുകയാണ് കുറ്റപ്പെടുത്താന്‍ എന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ശതകോടീശ്വരനെ പിടിച്ചതില്‍ പ്രതിപക്ഷത്തിന് പ്രയാസം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് മറുപടിയായി ‘തെലങ്കാനയില്‍ പിടിച്ച ശതകോടിശ്വരന്‍ ഞങ്ങളുടെ അമ്മാവനല്ല’ എന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് പ്രതിയായ ഷൈന്‍ ടോം ചാക്കോയെ ഇന്നലെ കോടതി കുറ്റവിമുക്തന്‍ ആക്കിയതിലും സംസ്ഥാന പോലീസിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു.

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി.  ‘നെന്മാറയില്‍ രണ്ട് ജീവന്‍ കൊലക്കത്തിക്ക് ഇരയായത് പോലീസിന്‍റെ വീഴ്ചകൊണ്ടാണ്. കേരളത്തില്‍ പോലീസ് ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കേരളം ലഹരിയുടെ ഹബ്ബ് ആയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ക്രമസമാധാനം ലജ്ജാകരമായ അവസ്ഥയിലാണെന്നും’ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. പൊലീസിന്‍റെ അതിക്രമങ്ങളും വീഴ്ചകളും അടിയന്തരപ്രമേയമായി അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ പ്രസംഗം സ്പീക്കർ അനാവശ്യമായി ഇടപെട്ട് തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.  പിന്നീട് അവതരണനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Continue Reading

kerala

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി; തുമ്പോളി ബ്രാഞ്ച് സെക്രട്ടറി സിപിഐയില്‍ ചേര്‍ന്നു

ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

Published

on

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. തുമ്പോളി ലോക്കല്‍ കമ്മിറ്റിയിലെ 9 ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഉള്‍പ്പോരിനെ തുടര്‍ന്നാണ് മാസങ്ങളോളം കമ്മിറ്റികള്‍ കലഹത്തിനൊരുങ്ങിയത്. ഇതേത്തുടര്‍ന്ന് എണ്‍പതിലേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങിയിരിക്കുകയാണ്. ഒരു ബ്രാഞ്ച് സെക്രട്ടറി രാജിവച്ച് ഇന്നലെ സിപിഐയില്‍ ചേര്‍ന്നു. ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

പാര്‍ട്ടിയുടെ ഐക്യസന്ദേശവുമായാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെങ്കിലും ബ്രാഞ്ച് ഏരിയാ ഘടകങ്ങളില്‍ അതൃപ്തി പുകയുകയാണ് . തുമ്പോളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി P.P. ഡേവിഡ് ആണ് മനം മടുത്ത് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രവര്‍ത്തകരെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. സ്ത്രീകളെയും യുവാക്കളെയും പാര്‍ട്ടി നേതൃനിരയില്‍ സജീവമാക്കുക എന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം ആലപ്പുഴയില്‍ നടപ്പാകാതെ പോയതിലും പാര്‍ട്ടിയില്‍ പരക്കെ അസംതൃപ്തിയുണ്ട്.

കഴിഞ്ഞ ഒക്ടോബറിനു ശേഷം ഉള്‍പ്പോരുള്ള ബ്രാഞ്ചുകളിലൊന്നിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതാണ് ആലപ്പുഴയിലെ അവസ്ഥ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിപാടിക്ക് വന്നില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലോക്കല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ജോലി കളയുമെന്നാണ് ഇയാളുടെ ഭീഷണി. നേരത്തേ ഹരിപ്പാടും കായം കുളത്തും സിപിഎം കൂട്ടരാജി നേരിട്ടിരുന്നു. കുമാരപുരത്ത് 36 സിപിഎം അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു .

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് തുേേമ്പാളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം നടന്നത്. PP ചിത്തരഞ്ജന്‍ എംഎല്‍ എ ഇടപെട്ട് പല തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. എതിര്‍പ്പുള്ള അംഗത്തിനെതിരേ ജില്ലാ – സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിലും പ്രതിഷേധം പുകയുകയാണ്.

Continue Reading

Trending