Connect with us

News

മഹാരാഷ്ട്ര കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം

വിവാദം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ഉദ്ധവ് താക്കറെ

Published

on

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികള്‍ മേധാവിത്വമുള്ള സ്ഥലങ്ങളില്‍ വോട്ടര്‍മാരെ മടക്കി അയച്ചതായും പലയിടത്തും വ്യാജ വോട്ടര്‍മാരെ തള്ളിക്കയറ്റിയതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ (ബി.എം.സി) തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ശിവസേന ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.

കൈകളില്‍ പുരട്ടിയ മഷി അസിട്ടോണ്‍ എന്ന രാസവസ്തു ഉപയോഗിച്ച് ഏളുപ്പത്തില്‍ മായ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും ബി.ജെ.പിയുടെയും ശിവസേനയുടെയും (ഷിന്‍ഡെ) വ്യാജ വോട്ടര്‍മാരെ സഹായിക്കാനാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിലാണ് കൃത്രിമം സംബന്ധിച്ച വാര്‍ത്തകള്‍ 3 ആദ്യം പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്. നെയില്‍പോളിഷ് പോലുള്ള വസ്തുക്കള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചാണ് വോട്ടിങിനിടെ രേഖപ്പെടുത്തിയ മഷിയും മായ്ക്കുന്നതെന്നാണ് ആരോപണം. എന്നാല്‍, ബി.എം.സി അധികൃതര്‍ ആരോപണം നിഷേധിച്ചു. മഷി വോട്ടിങിനിടെ മായ്ച്ചുവെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണം നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

കോണ്‍ഗ്രസ് ലോക്‌സഭ എം.പി വര്‍ഷ ഗെയ്ക്വാദ് ഇത്തരത്തില്‍ രാസവസ്തു ഉപയോഗിച്ച് കൈയിലെ മഷി മായ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എക്സിലൂടെയാണ് അവര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ബി.എം.സി തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ വലിയ കൃത്രിമമാണ് നടന്നത്. വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളെ വ്യാപകമായി ഒഴിവാക്കി. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് തകര്‍ന്നതിനാല്‍ ആളുകള്‍ക്ക് അത് പരിശോധിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഏറ്റവും ഒടുവിലായി മായുന്ന മഷിയാണ് കമ്മീഷന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു.

അതേസമയം, വോട്ടെടുപ്പിന് ശേഷം കൈയിലെ മഷി മായ്ക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ആരെങ്കിലും മഷി മായ്ച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മുംബൈയില്‍ മഹായുതിയെന്ന് എക്‌സിറ്റ് പോള്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സര്‍വത്ര വിദ്വേഷം; രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളില്‍ വര്‍ധന

ദിനേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെന്ന തോതിലാണ് 2025ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ വന്‍ വര്‍ധനവെന്ന് ഇന്ത്യ ഹേറ്റ് ലാബ് (ഐഎച്ച്എല്‍) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് 1,318 വിദ്വേഷപ്രസംഗങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട് . ദിനേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെന്ന തോതിലാണ് 2025ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2024നെ അപേക്ഷിച്ച് വിദ്വേഷപ്രസംഗങ്ങളുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവും 2023 മുതല്‍ 97 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. 100 പേജു വരുന്ന ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോര്‍ട്ടില്‍ 1298 വിദ്വേഷ പ്രസംഗങ്ങളില്‍ 98 ശതമാനവും മുസ്‌ലിങ്ങള്‍ക്കെതിരായാണ് നടന്നത്. 1156 എണ്ണവും മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ 133 സംഭവങ്ങള്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. 162 സംഭവങ്ങള്‍ ക്രിസ് ത്യന്‍ വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് വിദ്വേഷ പ്രസംഗങ്ങള്‍. 2024നെക്കാള്‍ 41 ശതമാനത്തിന്റെ വര്‍ധനവാണിത്.

ആകെ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ 88 ശതമാനവും (1,164 എണ്ണം) ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2024നേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവാണിത്. പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തില്‍ 34 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് പറ യുന്നു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 266 എണ്ണം. മഹാരാഷ്ട്ര 193, മധ്യപ്രദേശ് 172, ഉത്തരാഖണ്ഡ് 155, ഡല്‍ഹി 76 എന്നിങ്ങനെയാണ് വിദ്വേഷ പ്രസംഗങ്ങളുടെ കണക്ക്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് വിദ്വേഷ പ്രസംഗം നടത്തിയവരില്‍ പ്രമുഖന്‍. 71 വിദ്വേഷ പ്രസംഗങ്ങളാണ് ധാമിയുടേതായി റിപ്പോര്‍ട്ട് ചെയ്തത്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ 46, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് 35, മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണ 28, ആഭ്യന്തര മന്ത്രി അമിത് ഷാ 27, തെലങ്കാന മുന്‍ ബി.ജെ.പി എം.എല്‍.എ രാജാ സിങ് 27, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 22 എന്നിങ്ങനെയാണ് മറ്റു നേതാക്കളുടെ വിദ്വേഷ പ്രസംഗകണക്ക്. വിദ്വേഷ പ്രസംഗങ്ങളില്‍ പകുതിയോളം വിവിധ തരം ‘ജിഹാദ്’ അടിമാനമാക്കിയുള്ളതായിരു
ന്നു. ‘ലവ് ജിഹാദ്’, ‘ലാന്‍ഡ് ജി ഹാദ്’, ‘പോപ്പുലേഷന്‍ ജിഹാദ്’, ‘തുപ്പല്‍ ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ന്യൂനപക്ഷങ്ങളെ അപകടകാരികളായി ചിത്രീകരിക്കാന്‍ വ്യാപകമായി ഉപയോഗിച്ചു.

കൂടാതെ, രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,318 വിദ്വേഷ പ്രസംഗങ്ങളില്‍ 1,278 എണ്ണവും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിപ്പിക്കപ്പെടുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വിദ്വേഷ പ്രചാരണത്തിന് വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് കാലങ്ങളിലാണ് വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദൈനംദിന രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓര്‍ഗ നൈസ്ഡ് ഹേറ്റിന്റെ ഭാഗമായ ഇന്ത്യ ഹേറ്റ് ലാബ് നിരീക്ഷിക്കുന്നു.

 

Continue Reading

kerala

സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ പ്രോജക്ട്; മുസ്‌ലിം ലീഗിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളുടെ മുഖമാകും -സാദിഖലി തങ്ങള്‍

സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും സാധാരണക്കാരിലേക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

Published

on

ന്യൂഡല്‍ഹി: വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ മുസ്‌ലിംലീഗിന്റെ കേരള മോഡല്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്ടിന് സാധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

ഡല്‍ഹി കെ.എം.സി.സി ആവിഷ്‌കരിച്ച സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്റ്റിന്റെ ലോഗോ പ്രകാശനം ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത്ത് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിന്റെയും സി.എച്ചിന്റെയും ദീര്‍ഘവീക്ഷ ണമുള്ള ചിന്തകളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഊര്‍ജ്ജമായത്. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും സാധാരണക്കാരിലേക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

ഉത്തരേന്ത്യന്‍ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം വിദ്യാഭ്യാസരംഗത്തെ പോരായ്മകളാണ്. ഇത് പരിഹരിക്കാന്‍ ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ പ്രോജക്ടിലൂടെ ഡല്‍ഹി കേന്ദ്രീകരിച്ച് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 100 മണിക്കൂര്‍ സിവില്‍ സര്‍വീസ് തീവ്ര പരിശീലന പദ്ധതിയാണ് ആദ്യമായി തുടക്കം കുറിക്കുന്നത്. പ്രത്യേക പ്രവേശന പരി ക്ഷ സംഘടിപ്പിച്ച് തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കും.

വിവിധ ഗല്ലികള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ സംവിധാനത്തിനുള്ള മോഡല്‍ കോച്ചിംഗ് സെന്ററുകള്‍കൂടി പ്രൊജക്റ്റിന്റെ ഭാഗമായി നടപ്പി ലാക്കുന്നുണ്ട്. ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ എം.പി അധ്യക്ഷനായി. പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, സി.കെ സുബൈര്‍, അസി.സെക്രട്ടറി ആസിഫ് അന്‍സാരി, മാതൃഭൂമി ഡല്‍ഹി കറസ്‌പോണ്ടന്റ പി ബസന്ത്, മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ് ഹസനുല്‍ ബന്ന, മുസ്‌ലിം ലീഗ് ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, ഡല്‍ഹി കെ.എം.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. മര്‍സൂക് ബാഫഖി, സെക്രട്ടറിമാരായ അഡ്വ. അബ്ദുല്ല നസീഹ്, അഡ്വ. അഫ്സല് യൂസഫ്, അഡ്വ. സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറര്‍ അജ്മല്‍ മുഫീദ് നന്ദിയും പറഞ്ഞു.

 

Continue Reading

News

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായി. വ്യാഴാഴ്ച പവന് 1,05,320 രൂപയായിരുന്നു വില.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറച്ച് 10,805 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,415 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,430 രൂപയുമാണ് ഇപ്പോഴത്തെ വില. വെള്ളി ഗ്രാമിന് 292 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രാവിലെ പവന് 600 രൂപ കുറഞ്ഞ സ്വര്‍ണവില, ഉച്ചതിരിഞ്ഞ് 320 രൂപ ഉയര്‍ന്നിരുന്നു. ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി വില ഉയര്‍ന്നതോടെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലും പവന് 800 രൂപ കൂട്ടി 1,05,320 രൂപയിലും എത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയായപ്പോള്‍, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ ഉയര്‍ന്ന് 1,05,600 രൂപയായി പുതിയ റെക്കോഡ് സൃഷ്ടിച്ചു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്. ട്രോയ് ഔണ്‍സിന് 4,600 ഡോളറിലാണ് ഇപ്പോഴത്തെ വ്യാപാരം. വെള്ളിവില ഔണ്‍സിന് 90.79 ഡോളറിലെത്തി. ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയതെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Continue Reading

Trending