Connect with us

News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്രയുടെ മരണം; സീനിയര്‍ വിദ്യര്‍ഥിനികളുടെ റാഗിങ് എന്ന് കുടുംബം

കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Published

on

ഒറ്റപ്പാലം: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ രുദ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ രുദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്.

സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ മകളെ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, ഇതേക്കുറിച്ച് മരിക്കുന്നതിന് മുമ്പ് ഫോണ്‍ വിളിയില്‍ മകള്‍ അറിയിച്ചിരുന്നുവെന്നും രുദ്രയുടെ അച്ഛന്‍ രാജേഷ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ഹോസ്റ്റല്‍ വാര്‍ഡന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കും കുടുംബം പരാതി നല്‍കി.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തുമെന്നും, മരിച്ച വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളിലും അധ്യാപകരിലും നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. റാഗിങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയോ കുടുംബമോ ഇതുവരെ ഔദ്യോഗിക പരാതി നല്‍കിയിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘കൂടോത്രം’ ചെയ്ത വസ്തുക്കള്‍ വീടുമാറി നിക്ഷേപിച്ചു; സിസിടിവിയില്‍ കുടുങ്ങിയ യുവാവ് പൊലീസ് പിടിയില്‍

ചോദ്യം ചെയ്യലിലാണ് ഈങ്ങാപ്പുഴയിൽ നിന്ന് എത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാൻ കൊണ്ടുവന്ന സാധനമാണെന്നും ഇയാൾ സമ്മതിച്ചത്.

Published

on

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം പ്രവാസിയായ ഇസ്മയിലിന്റെ വീട്ടുമുറ്റത്ത് ‘കൂടോത്രം’ ചെയ്ത വസ്തുക്കള്‍ നിക്ഷേപിച്ച സംഭവത്തില്‍ ഈങ്ങാപ്പുഴ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിലിനെയാണ് പിടികൂടിയത്. ഇന്ന് വൈകിട്ട് വീടിന്റെ ഗേറ്റ് തുറന്ന് പരിസരം നിരീക്ഷിച്ച ശേഷം കൈയിലുണ്ടായിരുന്ന വസ്തു വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് സുനില്‍ കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞതോടെ വീട്ടുകാര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ കൈമാറി. ചോദ്യം ചെയ്യലില്‍, ഈങ്ങാപ്പുഴയില്‍ നിന്നെത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കൂടോത്രം ചെയ്ത വസ്തു വീടുമാറി നിക്ഷേപിച്ചതാണെന്നും സുനില്‍ മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ ഇസ്മയിലിന്റെ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസ് സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

local

‘നമ്മുടെ റയാന്‍ സുഖമായി വീട്ടിലെത്തി’; അഖിലിന്റെ സന്മനസ്സിന് അഭിനന്ദനങ്ങളുമായി ബ്ലോക്ക് മെമ്പര്‍

ഒരു കുട്ടിയുടെ സുരക്ഷിത തിരിച്ചുവരവോടെ അവസാനിച്ച ഈ സംഭവം മനുഷ്യത്തിൻ്റെ നന്മയും ഉത്തരവാദിത്തബോധവും ഇന്നും സമൂഹത്തിൽ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി മാറുന്നു.

Published

on

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ കക്കോടി സ്വദേശി അഖിലിന്റ സന്‍മനസ്സിനെ അഭിനന്ദിച്ച് ബ്ലോക്ക് മെമ്പറുടെ കുറിപ്പ് വൈറലാകുന്നു
കടലൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയാനെ ഇന്നലെ വൈകിട്ടാണ് കാണാതായത്. ഒട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന അഖില്‍ എന്ന ചെറുപ്പക്കാരന്‍ 11 മണിക്കാണ് റയാനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്.

ഉടനെ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിയുകയും തുടര്‍ന്ന് 12:30നോടെ അഖില്‍ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. അഖിലിന്റെ ഈ നന്മ നിറഞ്ഞ ഇടപെടലിനെ അഭിനന്ദിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂര്‍ ഡിവിഷന്‍ മെമ്പര്‍ പി.കെ. മുഹമ്മദലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

 

Continue Reading

News

റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി

Published

on

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയില്‍ എത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 210 രൂപ കുറഞ്ഞ് വില 14,145 രൂപയായി. പവന് 1,680 രൂപയുടെ കുറവുണ്ടായി, ഇതോടെ പവന്റെ വില 1,13,160 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ രണ്ട് തവണ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ വില കുറവോടെയാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച രാവിലെ രണ്ട് ഘട്ടങ്ങളിലായി ഗ്രാമിന് 685 രൂപ ഉയര്‍ന്ന് 14,415 രൂപയിലും പവന് 5,480 രൂപ വര്‍ധിച്ച് 1,15,320 രൂപയിലുമെത്തിയിരുന്നു.

പിന്നീട് വൈകിട്ട് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയിലേക്കും പവന് 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലേക്കുമാണ് വില താഴ്ന്നത്. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 100 ഡോളറിന്റെ കുറവാണ് ഉണ്ടായത്. റെക്കോര്‍ഡ് ഉയരമായ 4,887 ഡോളറില്‍ നിന്ന് സ്വര്‍ണവില 4,790 ഡോളറിലേക്കാണ് താഴ്ന്നത്. ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യു.കെ, നെതര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനത്തില്‍ നിന്നാണ് യു.എസ് പിന്മാറിയത്. ഈ അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്തിയതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

Trending