Connect with us

kerala

അരിവാള്‍ രോഗികള്‍ ദുരിതത്തില്‍; വേദനയ്ക്കുള്ള ഗുളിക കിട്ടാനില്ല, പെന്‍ഷനും ഭക്ഷ്യകിറ്റും വൈകുന്നു

ദിവസവും കഴിക്കേണ്ട മരുന്ന്, ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് എന്നിവ, ഹെല്‍ത്ത് സെന്ററുകളില്‍ ലഭിക്കുന്നില്ല.

Published

on

കാട്ടിക്കുളം: സംസ്ഥാനത്തെ പതിനായിരത്തിലേറെ അരിവാള്‍ രോഗികള്‍ കൃത്യ സമയത്ത് മരുന്ന് ലഭിക്കാതെ വേദനയിലും ദുരിതത്തിലുമായിരിക്കുകയാണ്. ദിവസവും കഴിക്കേണ്ട മരുന്ന്, ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് എന്നിവ, ഹെല്‍ത്ത് സെന്ററുകളില്‍ ലഭിക്കുന്നില്ല. ജില്ലാ ആശുപത്രികളില്‍ നിന്നു ലഭിക്കുന്നത് രണ്ട് മുതല്‍ പത്ത് ടാബ്ലെറ്റുകള്‍ മാത്രം ആണ്. എന്നാല്‍ വേദന അസഹ്യമായി കൂടുമ്പോള്‍, ഡോക്ടര്‍ രണ്ട് ടാബ്ലെറ്റ് ഒരുമിച്ച് കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു ഗുളിക പോലും സമയത്ത് കിട്ടാത്ത അവസ്ഥ നിലവിലുണ്ട്.

അരിവാള്‍ രോഗികളില്‍ പ്രധാനമായും ആദിവാസി വിഭാഗത്തിലായവര്‍ ആയതിനാല്‍, പുറത്ത് നിന്നും വാങ്ങാനാകാത്ത സാഹചര്യമുണ്ട്. ഒരു ഗുളിക പുറത്ത് നിന്ന് വാങ്ങേണ്ടി വരുമ്പോള്‍ ഏകദേശം 16 രൂപ ചെലവാകും. രോഗികള്‍ക്കു നേരിടേണ്ട വേദന കുറയ്ക്കാനായി ഗുളികകള്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെടാന്‍ തുടങ്ങിയത് ഏറെക്കാല സമരത്തിനുശേഷമാണ്. എന്നാല്‍ മരുന്ന് ലഭിക്കാതിരിക്കുമ്പോള്‍, അസഹ്യമായ വേദനയോടെ ആശുപത്രികളിലേക്ക് എത്തേണ്ടി വരുന്നത് ഒഴിവാക്കാനാകുന്നില്ല. വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസി വിഭാഗക്കാര്‍ ഏറ്റവുമധികം ബാധിതരാണ്. അരിവാള്‍ രോഗികളുടെ പ്രതിസന്ധിയില്‍ ഇന്ന് തന്നെ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

16കാരി ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല, വിമര്‍ശിച്ച് അധ്യാപകന്‍

പെണ്‍കുട്ടിക്ക് കൊറിയന്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല,

Published

on

By

കൊച്ചി: ചോറ്റാനിക്കര വൊക്കേഷണല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് അധ്യാപകന്‍. പെണ്‍കുട്ടിക്ക് കൊറിയന്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല, പൊലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടത്തിയില്ല എന്ന് അധ്യാപകന്‍ കെഎസ് ബിജു വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവരുടെ വ്യക്തമായ തെളിവ് ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. മറ്റുള്ള ചില കുട്ടികള്‍ക്കൊപ്പം ഒരു അക്കൗണ്ട് ഫോളോ ചെയ്തിരുന്നെങ്കിലും പിന്നീട് അവര്‍ അതിനെ അണ്‍ഫോളോ ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരുപാട് കുട്ടികള്‍ കൊറിയന്‍ ഭ്രമത്തില്‍ വീണിട്ടുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുണ്ട്. സ്‌കൂള്‍ അധികാരികളും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Published

on

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ ഫോണ്‍ ,ലാപ്‌ടോപ്പ് എന്നിവയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്‌ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. കൂടാതെ, ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും വാദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, നടപടിക്രമങ്ങളെല്ലാം കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നുണ്ടെന്നും എന്തിനാണ് ഷിംജിതയെ കസ്റ്റഡിയില്‍ വെക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.

ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്റെ കുടുംബവും ആരോപിക്കുന്നു.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരന്‍ സിയാദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Continue Reading

kerala

‘മുഖ്യമന്ത്രിയുടെ മൊഴി എടുക്കണം, എസ്‌ഐടിയില്‍ സിപിഐഎം ഏജന്റുമാരുണ്ട്’ -വിഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

Published

on

By

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്‌ഐടിയില്‍ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

കൊടിമരത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് വിഡി സതീശന്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെ എതിര്‍ക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

ഇടതുമുന്നണി ശിഥിലമാകുന്നു എന്നും ഘടകകക്ഷികള്‍ക്ക് പരസ്പര വിശ്വാസമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവെക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനൊപ്പമാണ്. സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

 

 

 

Continue Reading

Trending