Connect with us

News

ആശുപത്രി കിടക്കയില്‍ രോഗിയെ മര്‍ദിച്ച സംഭവം; ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.

Published

on

ഷിംല: ആശുപത്രി കിടക്കയില്‍ ചികിത്സയിലായിരുന്ന രോഗിയെ മര്‍ദിച്ച സംഭവത്തില്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോ. രാഘവ് നിരൂലയെ പുറത്താക്കിയത്.

ഡിസംബര്‍ 22ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 36കാരനായ അര്‍ജുന്‍ സിങ് ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഓക്‌സിജന്റെ അളവ് കുറഞ്ഞതും കാരണം നിരീക്ഷണത്തിനായി രണ്ട് മണിക്കൂര്‍ ആശുപത്രി കിടക്കയില്‍ കിടക്കുകയായിരുന്നു.

പതിവ് പരിശോധനയ്ക്കിടെയാണ് ഡോ. നിരൂല അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും, ആരോഗ്യസ്ഥിതിയും ഓക്‌സിജന്റെ കുറവും കാരണം തനിക്ക് ശരിയായി പ്രതികരിക്കാന്‍ കഴിയാതിരുന്നതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നും അര്‍ജുന്‍ സിങ് ആരോപിച്ചു. തുടര്‍ന്ന് ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.

ആക്രമണത്തിന്റെ ഫലമായി മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം ഉണ്ടായതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റതായും അര്‍ജുന്‍ സിങ് വ്യക്തമാക്കി. ആക്രമണ സമയത്ത് മറ്റൊരു ഡോക്ടര്‍ തന്റെ കാലുകള്‍ പിടിച്ചതിനാല്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയാതിരുന്നതായും അദ്ദേഹം ആരോപിച്ചു.

മര്‍ദനത്തിനിടെ തന്റെ ഓക്‌സിജന്‍ പൈപ്പ് പൊട്ടിപ്പോയതായും ഇതുമൂലം തന്റെ ജീവന് അപകടമുണ്ടായെന്നും സിങ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിങ്ങിന്റെ സഹോദരനാണ് പകര്‍ത്തിയത്.

സംഭവത്തില്‍ ഡോ. രാഘവ് നിരൂലയെ ഐജിഎംസി ഷിംലയിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് സ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നതായി ഹിമാചല്‍ പ്രദേശ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഉത്തരവില്‍ വ്യക്തമാക്കി.

kerala

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളായ ഭാരവാഹികളെ പ്രഖ്യാപിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

Published

on

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വെട്ടം ആലിക്കോയ, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.ടി. അഷ്‌റഫ്, ട്രഷറര്‍ ബഷീര്‍ രണ്ടത്താണി, ഡെപ്യൂട്ടി ലീഡര്‍ യാസ്മിന്‍ അരിമ്പ്ര, വിപ്പ് ഷരീഫ് കുറ്റൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, വൈസ് പ്രസിഡന്റ്, അഡ്വ. എ.പി സ്മിജി, ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അസ്ലു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി

 

Continue Reading

kerala

എംഡിഎംഎ യുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍; നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

പ്രതികള്‍ ഓട്ടോറിയയില്‍ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതായി എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയുടെ രഹസ്യ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചിരുന്നു.

Published

on

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍.  ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശേധനയില്‍ ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡന്റ് റെനീഫും, ഇരവിപുരം സ്വദേശി ഷാറൂഖാനും പിടിയിലായത്.

ഇവരില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരവിപുരം പുത്തന്‍ചന്ത റെയില്‍വേ ട്രാക്കിന് സമീപത്തു നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ ഓട്ടോറിയയില്‍ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതായി എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയുടെ രഹസ്യ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം പ്രതി അമിതാഭ്ചന്ദ്രന്‍ 2023 ല്‍ കായംകുളത്ത് വെച്ച് ഒരു യുവാവിനെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതിയാണ്. ലഹരി സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

News

അസ്മയുടെ മരണം മുന്നറിയിപ്പായി; മലപ്പുറത്ത് വീടുകളിലെ പ്രസവം 80% കുറവായി

ഇത്തവണ മലപ്പുറത്ത് നടന്ന 36 വീടുകളിലെ പ്രസവങ്ങളില്‍ 8 എണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടേതാണ്

Published

on

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ വീടുകളിലെ പ്രസവം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വീടുകളില്‍ നടന്ന പ്രസവങ്ങളുടെ എണ്ണം ഏകദേശം 80 ശതമാനം കുറഞ്ഞുവെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവം റിപ്പോര്‍ട്ട് ചെയ്തിരുന്ന ജില്ലയായ മലപ്പുറത്ത് ഇപ്പോള്‍ ഗണ്യമായ മാറ്റമാണ് രേഖപ്പെടുത്തുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 36 വീടുകളിലെ പ്രസവങ്ങള്‍ മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 191 ആയിരുന്നു. ഏപ്രില്‍ 5ന് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് 35 കാരിയായ അസ്മ മരിച്ച സംഭവം വീടുകളിലെ പ്രസവത്തിന്റെ അപകടസാധ്യത ബോധ്യപ്പെടുത്തുന്നതില്‍ വഴിത്തിരിവായെന്ന് ജില്ലാ പ്രത്യുത്പാദനശിശു ആരോഗ്യ ഓഫീസര്‍ ഡോ. പമീലി എന്‍.എന്‍. വ്യക്തമാക്കി.

അസ്മയുടെ മരണത്തെത്തുടര്‍ന്ന് ഗര്‍ഭിണികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാശിശു വികസന വകുപ്പ്, പൊലീസ് എന്നിവ ചേര്‍ന്നാണ് നടപടികള്‍ നടപ്പാക്കിയത്. മറ്റ് ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യങ്ങളില്‍ മതനേതാക്കളുടെ ഇടപെടലും ഫലപ്രദമായതായി അധികൃതര്‍ പറയുന്നു. ഇതിന്റെ ഭാഗമായി വീടുകളില്‍ പ്രസവിക്കാന്‍ തയ്യാറായിരുന്ന 40ലധികം സ്ത്രീകളെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.

ഇത്തവണ മലപ്പുറത്ത് നടന്ന 36 വീടുകളിലെ പ്രസവങ്ങളില്‍ 8 എണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടേതാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ളവരും വീടുകളിലെ പ്രസവത്തിനായി മലപ്പുറത്തെത്തുന്ന സാഹചര്യം മുമ്പ് നിലനിന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ ഇതിലും കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാതൃശിശു ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു വീടുകളിലെ പ്രസവ വര്‍ധനവ്. 2024ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 17 ശിശുമരണങ്ങളില്‍ 12 വീടുകളിലെ പ്രസവവുമായി ബന്ധപ്പെട്ടതാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇതില്‍ മുന്നില്‍ നിന്നത് മലപ്പുറമാണ്. 2019 മുതല്‍ 2024 സെപ്റ്റംബര്‍ വരെ ജില്ലയില്‍ നടന്ന 2,931 പ്രസവങ്ങളില്‍ 1,244 എണ്ണം വീടുകളിലായിരുന്നു.

വീടുകളിലെ പ്രസവങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച താനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭ, കര്‍ശന സര്‍ക്കാര്‍ നടപടികളും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2023ല്‍ താനാളൂര്‍ എഫ്എച്ച്‌സിയില്‍ നിയമിതയായതിന് പിന്നാലെ ഒരു മാസത്തിനിടെ തന്നെ 17 വീടുകളിലെ പ്രസവങ്ങളാണ് അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നത്. അസ്മയുടെ മരണം മുന്നറിയിപ്പായതോടെ മലപ്പുറത്ത് വീടുകളിലെ പ്രസവ പ്രവണതയില്‍ വന്ന ഈ മാറ്റം മാതൃശിശു ആരോഗ്യ സുരക്ഷയ്ക്ക് നിര്‍ണായകമായ മുന്നേറ്റമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

Continue Reading

Trending