kerala
ബാര്‍ സമയം വര്‍ദ്ധിപ്പിച്ചത് ‘തിരഞ്ഞെടുപ്പ് ഡീല്‍’ ആയി പൊതുസമൂഹം കരുതിയാല്‍ കുറ്റം പറയാനാവില്ല; കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മാറ്റം ഒരു ‘തിരഞ്ഞെടുപ്പ് ഡീല്‍’ ആയി പൊതുസമൂഹം കരുതിയാല്‍ കുറ്റം പറയാനാവില്ലെന്ന് സമിതി സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
മുന്നണിയിലോ മന്ത്രിസഭയിലോ കൃത്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് അബ്കാരി പ്രീണന നയം സ്വീകരിച്ചിരിക്കുന്നത്. ‘മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യും’ എന്ന ബൈബിള്‍ വാക്യം അധികാരികള്‍ ഓര്‍ക്കണമെന്നും സമിതി ഓര്‍മ്മിപ്പിച്ചു.
വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് പ്രകൃതിഭംഗി ആസ്വദിക്കാനാണെന്നും അല്ലാതെ മദ്യം കുടിക്കാനല്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു. മദ്യത്തിന്റെ ലഭ്യത കുറവല്ല, മറിച്ച് മയക്കുമരുന്ന് മാഫിയയുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണ ഭീതിയാണ് ടൂറിസം മേഖല നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയെന്നും സമിതി വ്യക്തമാക്കി.
മയക്കുമരുന്നുകളുടെ ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ മദ്യശാലകളുടെ എണ്ണവും സമയവും വര്‍ദ്ധിപ്പിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന’ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് സമിതി സൂചിപ്പിച്ചു.
സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചും ലഹരിവിരുദ്ധ ബോധവല്ക്കരണത്തിനായും മാര്‍ച്ച് 8 മദ്യലഹരി വിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കുമെന്നും പ്രസ്താവിച്ചു. അന്നേ ദിവസം സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അറിയിച്ചു.
kerala
ക്യാമ്പസിലെ ക്രൂരതയ്ക്ക് ഇന്ന് രണ്ടു വര്‍ഷം; എങ്ങുമെത്താതെ സിദ്ധാര്‍ഥന്റെ കേസ്
ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.
വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. എന്നാല്‍ ഇതുവരെയും കേസ് എവിടെയുമെത്തിയില്ല എന്നതാണ് വാസ്തവം. 2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.
എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് പ്രതികള്‍. ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തുടക്കത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹൈകോടതിയില്‍ സര്‍വകലാശാല നിയമിച്ചിരുന്ന വക്കീല്‍ കൃത്യവിലോപം കാണിച്ചതിനാലും സമയബന്ധിതമായി രേഖകള്‍ ഹാജരാക്കാത്തതിനാലും ഹൈകോടതി സിംഗിള്‍ ബെഞ്ച് 19 പ്രതികള്‍ക്കും മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുവദിക്കുകയും പരീക്ഷ എഴുതുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തിയ ശേഷം പുറപ്പെടുവിച്ച ഉത്തരവില്‍ 19 വിദ്യാര്‍ഥികളെയും സര്‍വകലാശാലക്ക് പിന്നീട് പുറത്താക്കേണ്ടിവന്നത്. നിലവില്‍ കേസന്വേഷിക്കുന്ന സി.ബി.ഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ കോളജ് ഡീന്‍ ഡോ. എം.കെ. നാരായണനെയും അസിസ്റ്റന്റ് വാര്ഡന് ഡോ. ആര്. കാന്തനാഥനെയും സര്‍വിസില്‍ തിരിച്ചെടുക്കുന്നതിന് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
എന്നാല്‍, കുടുംബത്തിന്റെ പരാതിയില്‍ ഗവര്‍ണര്‍ തീരുമാനം റദ്ദാക്കുകയായിരുന്നു. കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്വേഷണ കമീഷന് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍, ഇരുവര്‍ക്കും തരംതാഴ്ത്തലും സ്ഥലംമാറ്റവും ഉള്‍പ്പെടെയുള്ള കുറഞ്ഞ ശിക്ഷ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടത്. നിലവില്‍ ഇവര്‍ക്ക് സര്‍വിസില്‍ പുനര്‍നിയമനം നല്‍കിയിട്ടുണ്ട്.
kerala
‘ഡല്‍ഹിയിലെ ചേട്ടന് ബാവയും തിരുവനന്തപുരത്തെ അനിയന് ബാവയും ഒരുപോലെ’; സിപിഎം സഞ്ചരിക്കുന്നത് സംഘ്പരിവാര്‍ പാതയിലെന്ന് വി.ഡി. സതീശന്
എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ ഖജനാവ് ശൂന്യമായിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക ചോര്‍ച്ചയടച്ച് ഖജനാവ് നിറയ്ക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
പാലക്കാട്: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സംഘ്പരിവാറിന്റെ അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാര്യത്തില്‍ ഡല്‍ഹിയിലെ ‘ചേട്ടന് ബാവയും’ തിരുവനന്തപുരത്തെ ‘അനിയന് ബാവയും’ ഒരുപോലെയാണെന്ന് അദ്ദേഹം സതീശന് കുറ്റപ്പെടുത്തി. ‘പുതുയോഗ യാത്ര’യുടെ ഭാഗമായി പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ ഖജനാവ് ശൂന്യമായിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തിക ചോര്‍ച്ചയടച്ച് ഖജനാവ് നിറയ്ക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന മന്ത്രിമാര്‍ പോലും സര്‍ക്കാരില്‍ തുടരുന്നത് നാണക്കേടാണെന്നും വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിച്ച് ആദരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടമെന്നും സതീശന് വിമര്‍ശിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ ഇത്തരം മന്ത്രിമാരെ പുറത്താക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ ഒന്നിച്ചുനില്‍ക്കുന്നത് കണ്ടാല്‍ അസ്വസ്ഥരാകുന്ന സംഘ്പരിവാര്‍ ശൈലിയാണ് സിപിഎമ്മും പിന്തുടരുന്നത്െന്നും വി ഡി സതീശന് പറഞ്ഞു.
മലപ്പുറത്തെ ജനപ്രതിനിധികളെക്കുറിച്ച് മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശം ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ജനവികാരം വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ യുഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും
ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തിന് പിന്നാലെ, അപകടകാരണം കണ്ടെത്താനായി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ശനിയാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തംനീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് പൂര്‍ണ്ണമായും അണയ്ക്കാനായത്. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളില്‍ പുക ഉയരുന്നത് കണ്ടത്. ഇതോടെ ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും കെട്ടിടത്തിന് പുറത്തേക്ക് ഓടിയത് വലിയ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളും കരിപ്പൂരില്‍ നിന്നുള്ള ഫയര്‍ എഞ്ചിനും ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
റമദാന് വിപണിക്കായി വലിയ തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
2023 ഏപ്രിലിലും ഇതേ സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു.
-
india3 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
kerala3 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
-
Film22 hours ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
kerala3 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
-
kerala3 days agoമഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
-
kerala3 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
-
kerala3 days ago‘ഞാനാണോ സര്‍ക്കാര്‍ ?, എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ ?’; ശബരിമല യുവതീ പ്രവേശന കേസില്‍ ഉരുണ്ടു കളിച്ച് എംവി ഗോവിന്ദന്
