Connect with us

kerala

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു

അങ്കമാലി മൂക്കന്നൂര്‍ താബോര്‍ മാടശ്ശേരി വീട്ടില്‍ സെബി വര്‍ഗീസിനെ (31)യാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

Published

on

അങ്കമാലി: യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മൂക്കന്നൂര്‍ താബോര്‍ മാടശ്ശേരി വീട്ടില്‍ സെബി വര്‍ഗീസിനെ (31)യാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ജി. പ്രിയങ്കയാണ് ഇയാളെ ജയിലിലടക്കാന്‍ ഉത്തരവിട്ടത്.

അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവര്‍ച്ച, സ്ത്രീത്വത്തെ അവഹേളിക്കല്‍, കാപ്പ ഉത്തരവിന്റെ ലംഘനം, മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ സെബി വര്‍ഗീസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റില്‍ മൂക്കന്നൂര്‍ ശങ്കരന്‍കുഴി കപ്പേളയ്ക്ക് സമീപം വഴിവിളക്കുകള്‍ കൃത്രിമമായി അണച്ച് മദ്യപിക്കുന്നതിനിടെ സംഭവം കണ്ട സമീപവാസി ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, പ്രതിയും കൂട്ടാളി ഷിനിലും ചേര്‍ന്ന് യുവാവിനെ തലയിലും ശരീരഭാഗങ്ങളിലും കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ ബൈക്കും കല്ലുകൊണ്ട് ഇടിച്ച് കേടുവരുത്തിയിരുന്നു.

തുടര്‍ന്ന് അങ്കമാലി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലും പ്രതി ഉള്‍പ്പെട്ടതോടെയാണ് കാപ്പ ചുമത്താന്‍ നടപടി സ്വീകരിച്ചത്. അങ്കമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. രമേശ്, എസ്.ഐ കെ.എ. പോളച്ചന്‍, അസി. എസ്.ഐ പി.വി. ജയശ്രീ, സി.പി.ഒ എബി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെടുമ്പാശ്ശേരി വിമാനത്താവളം: സാങ്കേതിക തകരാറുകൾ മൂലം വിമാന സർവീസുകൾ തടസപ്പെട്ടു

ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

Published

on

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാല് വിമാന സർവീസുകൾ വൈകുകയോ റദ്ദാകുകയോ ചെയ്തു. ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

അതേസമയം, വൈകിട്ട് 6 മണിക്ക് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം രാത്രി 9.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. വൈകിട്ട് 6.45ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ അറേബ്യ വിമാനവും വൈകി രാത്രി 8.30ന് യാത്ര തിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

വിമാനങ്ങളുടെ വൈകിപ്പ് മൂലം യാത്രക്കാർക്ക് വലിയ അസൗകര്യമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Continue Reading

kerala

വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി കടലില്‍ മുങ്ങിമരിച്ചു

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്.

Published

on

കോഴിക്കോട്; ദിവസങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് കടലില്‍ മുങ്ങിമരിച്ചു. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദുലിനെ കാണാതായത്.

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്. ആവിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

തുടര്‍ന്ന് മത്സ്യതൊഴിലാളികളും നാട്ടുകാരും കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് രാത്രിയോടെ വിദുല്‍ പ്രസാദിന്റെ മൃതദേഹം ലഭിച്ചത്.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍

എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍. വിചാരണ കോടതിയുടെ കണ്ടെത്തല്‍ ശെരിയല്ലെന്നും കേസുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം. ഇയാളുടെ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ കേസിലെ മറ്റു രണ്ടുപേരായ പ്രദീപ്, വടിവാള്‍ സലീം എന്നിവര്‍ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നു. അതേസമയം, പ്രതികളുടെ ശിക്ഷ 20 വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമാക്കണമെന്നും എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ് പ്രോസിക്യൂഷന്‍.

 

Continue Reading

Trending