News
യു.എസ്യൂറോപ്യന്‍ യൂനിയന്‍ താരിഫ് യുദ്ധം: നേട്ടം ഇന്ത്യക്ക്
ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായി യു.എസ് ആരംഭിച്ച താരിഫ് യുദ്ധം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
യു.എസുമായുള്ള വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി യൂറോപ്യന്‍ യൂനിയന്റെ 27 അംഗരാജ്യങ്ങളിലേക്ക് വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. യു.എസിലേക്കുള്ള കയറ്റുമതി സാധ്യതകള്‍ മങ്ങിയതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് യൂറോപ്യന്‍ യൂനിയന്റെ ശ്രദ്ധ മാറുന്നത്. ഇതോടൊപ്പം, കഴിഞ്ഞ ജൂലൈയില്‍ ഒപ്പിട്ട ഇന്ത്യയു.കെ വ്യാപാര കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ ബ്രിട്ടന് ശ്രമിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള യു.എസ് നീക്കത്തെ എതിര്‍ത്ത ഡെന്മാര്ക്ക്, നോര്‍വേ, സ്വീഡന്, ഫ്രാന്‍സ്, ജര്‍മനി, യു.കെ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കുമേലാണ് യു.എസ് 10 ശതമാനം അധിക താരിഫ് ചുമത്തിയത്. ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ഈ താരിഫ് ജൂണ്‍ ഒന്നോടെ 25 ശതമാനമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ലാന്‍ഡ് പൂര്‍ണമായും യു.എസിന്റെ നിയന്ത്രണത്തിലാകുന്നത് വരെ താരിഫ് വര്‍ധന തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ്യൂറോപ്യന്‍ യൂനിയന്‍ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ശ്രമിക്കുമെന്നാണ് റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി കമ്പനിയായ ടി.ടി ലിമിറ്റഡിന്റെ എം.ഡി സഞ്ജയ് ജെയിന് അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്ക് അനുകൂലമായ മികച്ച കരാര്‍ ലഭിക്കുമെന്നും, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അതിന് വേഗത്തില്‍ അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 27നാണ് ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും ഇന്ത്യയിലെത്തി കരാര്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അനിശ്ചിതത്വവും തടസ്സങ്ങളും നിറഞ്ഞ ആഗോള വ്യാപാര സാഹചര്യത്തില്‍ സ്ഥിരതയുള്ള വ്യാപാര പങ്കാളി എന്ന നിലയില്‍ ഇന്ത്യക്ക് പുതിയ അവസരം ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യു.എസുമായുള്ള വ്യാപാര അനിശ്ചിതത്വത്തിനിടയില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചതാണ് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. താരിഫ് അനിശ്ചിതത്വം നിലനിന്ന ജനുവരിനവംബര്‍ കാലയളവില്‍ യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 16 ശതമാനവും ചൈനയിലേക്കുള്ളത് 15 ശതമാനവും ഉയര്‍ന്നതായാണ് കണക്ക്.
യു.എസ്യൂറോപ്യന്‍ യൂനിയന്‍ താരിഫ് യുദ്ധം ആരംഭിച്ചാല്‍ ആഗോള വ്യാപാരം മറ്റ് രാജ്യങ്ങളിലേക്ക് മാറുമെന്നും, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കാണ് ഇതിന്റെ പ്രധാന നേട്ടമുണ്ടാകുകയെന്നും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായി വ്യക്തമാക്കി.
Football
മാര്‍ച്ചിലും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല
മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും.
മാര്‍ച്ചിലും ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും. 27ന് ഫൈനലിസിമയില്‍ സ്പെയിനുമായും 31ന് ഖത്തറുമായി സൗഹൃദമല്‍സരത്തിലും അര്‍ജന്റീന കളിക്കും. അതേസമയം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്പോണ്സര് അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കളിപ്പിക്കാനായി നടന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സംസ്ഥാന കായിക വകുപ്പ് പറഞ്ഞിരുന്നു. മെസിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ സ്വകാര്യ ടിവി ചാനല്‍ കമ്പനിയെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ് ഏല്‍പ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും വകുപ്പ് പറഞ്ഞിരുന്നു. കൂടാതെ അര്‍ജന്റീന കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്കും മറുപടിയില്ല.
എന്നാല്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിനില്‍ പോയ വകയിലായിരുന്നു ഈ ചെലവ്. കരാറിലെ വ്യവസ്ഥകളില്‍ സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ 2 തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് വകുപ്പിലെ ഉന്നതര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സ്പോണ്‍സര്‍ഷിപ് കരാര്‍ ഇല്ലെന്നാണ് ഇപ്പോള്‍ വകുപ്പിന്റെ വിചിത്ര മറുപടി.
കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാട്ടി നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ലെന്നും പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്സര് ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീടാണ് മാര്‍ച്ചില്‍ എത്തുമെന്നാണ് മന്ത്രി അറിയിച്ചത്.
kerala
ദീപക്-ആത്മഹത്യ കേസ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന് ഹൈക്കോടതിയില്‍
കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കൊച്ചി: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം വ്യാജ പ്രചാരണമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു ദീപക്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം. വീഡിയോ പ്രചരിപ്പിച്ചതുമൂലം ദീപക്കിന് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ഇത് ബന്ധുക്കള്‍ പൊലീസിന് നല്കിയ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുവെന്നും മെന്‍സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. അഭിഭാഷകന് എം.ജി. ശ്രീജിത്ത് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയവും അസോസിയേഷന് ഉന്നയിച്ചു. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രതിയായ യുവതിയെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി ആരോപിക്കുന്ന വടകര സ്വദേശി ഷിംജിത ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഷിംജിത വിദേശത്തേക്ക് കടക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ സംസ്ഥാനം വിട്ട് മംഗളൂരുവിലെത്തിയെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഷിംജിതയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
കഴിഞ്ഞ ദിവസം സംഭവമുണ്ടായതായി ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവദിവസം ആരും പരാതി നല്‍കിയിട്ടില്ലെന്നും, പരാതി ലഭിച്ചിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്‍ അറിയിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ദീപക്കിന്റെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴികള്‍ രേഖപ്പെടുത്തി. ആരോപണം വ്യാജമാണെന്നും, മാനസിക വിഷമം ഉണ്ടായിരുന്നതായി മകന് പറഞ്ഞിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ മൊഴി നല്കി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതി വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ച ആരോപണം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക്കിനെതിരെ തീവ്ര സൈബര്‍ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
കത്തിക്കയറി സ്വര്‍ണവില; സംസ്ഥാനത്ത് വീണ്ടും സര്‍വകാല റെക്കോഡ്
ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്ന് സര്‍വകാല റെക്കോഡ് രേഖപ്പെടുത്തി. ഇന്ന് പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായി. ഗ്രാമിന് 460 രൂപ ഉയര്‍ന്ന് 14,190 രൂപയിലേക്കാണ് വില എത്തിയത്. ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ആഗോള വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചതും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂടാന്‍ ഇടയാക്കി. ഡിസംബര്‍ 23-നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളിലുടനീളം വില ഉയര്‍ച്ച തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ കുറവും വര്‍ധനയും ആവര്‍ത്തിച്ചുള്ള ‘യുടേണ്‍’ നിലയിലായിരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്നത്തെ ശക്തമായ ഉയര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യ വര്‍ഷംതോറും ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
