Connect with us

News

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് നേരെ വീടുകയറി ആക്രമണം; മൊബൈല്‍ ഫോണ്‍ കവര്‍ന്നു, നാല് പേര്‍ക്കെതിരെ കേസ്

യുവാക്കള്‍ വിസ്മയ കേസിന്റെ പേര് പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് വെല്ലുവിളിക്കുകയും ചെയ്തു

Published

on

കൊല്ലം: വിസ്മയ കേസ് പ്രതിയായ കിരണ്‍ കുമാറിന് (34) നേരെ വീടുകയറി മര്‍ദനം നടത്തിയ സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നതായും പൊലീസ് പറഞ്ഞു.

ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് ആക്രമണം നടന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ പേര് പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് വെല്ലുവിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ കിരണിനെ യുവാക്കള്‍ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു.

മുന്‍പും പലതവണ യുവാക്കളുടെ സംഘം ബൈക്കുകളില്‍ വീടിന് മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നുവെന്നും, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ കണ്ടാല്‍ അറിയുന്നവരാണെന്നും പൊലീസ് അറിയിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തി നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന് വിസ്മയ കേസുമായി നേരിട്ടുള്ള ബന്ധമില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

നിലമേല്‍ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാര്‍ഥിനിയുമായിരുന്ന വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവായ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ ഇപ്പോള്‍ താമസിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘അവസാന ഷോട്ടിലെ വാള്‍ട്ടര്‍ മമ്മൂട്ടിയോ’; ചര്‍ച്ചയുണര്‍ത്തി ‘ചത്താ പച്ച’ ട്രെയ്‌ലര

‘വാള്‍ട്ടര്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Published

on

യുവതാരങ്ങളെ അണിനിരത്തി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ചയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച. മലയാള സിനിമയിലെ ആദ്യ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന പ്രത്യേകതയോടെയാണ് ചത്താ പച്ച എത്തുന്നത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു അണ്ടര്‍ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയ്ക്ക് പുതിയൊരു ആക്ഷന്‍ അനുഭവമാകുമെന്നാണ് ട്രെയ്ലര്‍ സൂചന നല്‍കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ റെസ്ലിങ് കോച്ചായി എത്തുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ വ്യക്തമായ രംഗങ്ങള്‍ ഒന്നുമില്ല.

ഇതിനു പിന്നാലെ ട്രെയ്ലറിന്റെ അവസാന ഷോട്ടില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന വ്യക്തി മമ്മൂട്ടിയാകാമെന്ന സംശയം ശക്തമായി ഉയര്‍ന്നു. ‘വാള്‍ട്ടര്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവസാന രംഗത്തിലെ കഥാപാത്രത്തിന്റെ കയ്യിലെ ബ്രേസ്ലറ്റിനോട് സാമ്യമുള്ള ബ്രേസ്ലറ്റ് മമ്മൂട്ടി ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഈ ചര്‍ച്ച കൂടുതല്‍ ശക്തമായത്.

അതേസമയം ആ കഥാപാത്രം ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കാമോ, എന്ന സംശയവും ചില ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. എല്ലാറ്റിനും ഉത്തരം ലഭിക്കാന്‍ ജനുവരി 22 വരെ കാത്തിരിക്കാമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രം നിര്‍മ്മിക്കുന്നത് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. റിതേഷ് എസ്. രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

കേരളത്തിലെ തീയേറ്റര്‍ വിതരണാവകാശം ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ് ആണ് കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്‌സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകര്‍ന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഒരുക്കിയ ടൈറ്റില്‍ ട്രാക്കും ‘നാട്ടിലെ റൗഡീസ്’ ഗാനവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായി മാറിയിട്ടുണ്ട്.

ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചത്താ പച്ച, വമ്പന്‍ റെസ്ലിങ് ആക്ഷന്‍ രംഗങ്ങളും സ്‌റ്റൈലിഷ് അവതരണവും ത്രസിപ്പിക്കുന്ന ഡ്രാമയും കോര്‍ത്തിണക്കി മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് ട്രെയ്ലര്‍ ഉറപ്പുനല്‍കുന്നത്.

Continue Reading

News

മഹാരാഷ്ട്ര കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം

വിവാദം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ഉദ്ധവ് താക്കറെ

Published

on

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികള്‍ മേധാവിത്വമുള്ള സ്ഥലങ്ങളില്‍ വോട്ടര്‍മാരെ മടക്കി അയച്ചതായും പലയിടത്തും വ്യാജ വോട്ടര്‍മാരെ തള്ളിക്കയറ്റിയതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ (ബി.എം.സി) തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ശിവസേന ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.

കൈകളില്‍ പുരട്ടിയ മഷി അസിട്ടോണ്‍ എന്ന രാസവസ്തു ഉപയോഗിച്ച് ഏളുപ്പത്തില്‍ മായ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും ബി.ജെ.പിയുടെയും ശിവസേനയുടെയും (ഷിന്‍ഡെ) വ്യാജ വോട്ടര്‍മാരെ സഹായിക്കാനാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിലാണ് കൃത്രിമം സംബന്ധിച്ച വാര്‍ത്തകള്‍ 3 ആദ്യം പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്. നെയില്‍പോളിഷ് പോലുള്ള വസ്തുക്കള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചാണ് വോട്ടിങിനിടെ രേഖപ്പെടുത്തിയ മഷിയും മായ്ക്കുന്നതെന്നാണ് ആരോപണം. എന്നാല്‍, ബി.എം.സി അധികൃതര്‍ ആരോപണം നിഷേധിച്ചു. മഷി വോട്ടിങിനിടെ മായ്ച്ചുവെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണം നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

കോണ്‍ഗ്രസ് ലോക്‌സഭ എം.പി വര്‍ഷ ഗെയ്ക്വാദ് ഇത്തരത്തില്‍ രാസവസ്തു ഉപയോഗിച്ച് കൈയിലെ മഷി മായ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എക്സിലൂടെയാണ് അവര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ബി.എം.സി തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ വലിയ കൃത്രിമമാണ് നടന്നത്. വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളെ വ്യാപകമായി ഒഴിവാക്കി. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് തകര്‍ന്നതിനാല്‍ ആളുകള്‍ക്ക് അത് പരിശോധിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഏറ്റവും ഒടുവിലായി മായുന്ന മഷിയാണ് കമ്മീഷന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു.

അതേസമയം, വോട്ടെടുപ്പിന് ശേഷം കൈയിലെ മഷി മായ്ക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ആരെങ്കിലും മഷി മായ്ച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മുംബൈയില്‍ മഹായുതിയെന്ന് എക്‌സിറ്റ് പോള്‍

Continue Reading

News

സര്‍വത്ര വിദ്വേഷം; രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളില്‍ വര്‍ധന

ദിനേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെന്ന തോതിലാണ് 2025ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ വന്‍ വര്‍ധനവെന്ന് ഇന്ത്യ ഹേറ്റ് ലാബ് (ഐഎച്ച്എല്‍) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാജ്യത്ത് 1,318 വിദ്വേഷപ്രസംഗങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട് . ദിനേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെന്ന തോതിലാണ് 2025ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2024നെ അപേക്ഷിച്ച് വിദ്വേഷപ്രസംഗങ്ങളുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവും 2023 മുതല്‍ 97 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. 100 പേജു വരുന്ന ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോര്‍ട്ടില്‍ 1298 വിദ്വേഷ പ്രസംഗങ്ങളില്‍ 98 ശതമാനവും മുസ്‌ലിങ്ങള്‍ക്കെതിരായാണ് നടന്നത്. 1156 എണ്ണവും മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ 133 സംഭവങ്ങള്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. 162 സംഭവങ്ങള്‍ ക്രിസ് ത്യന്‍ വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് വിദ്വേഷ പ്രസംഗങ്ങള്‍. 2024നെക്കാള്‍ 41 ശതമാനത്തിന്റെ വര്‍ധനവാണിത്.

ആകെ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ 88 ശതമാനവും (1,164 എണ്ണം) ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2024നേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവാണിത്. പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തില്‍ 34 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ട് പറ യുന്നു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 266 എണ്ണം. മഹാരാഷ്ട്ര 193, മധ്യപ്രദേശ് 172, ഉത്തരാഖണ്ഡ് 155, ഡല്‍ഹി 76 എന്നിങ്ങനെയാണ് വിദ്വേഷ പ്രസംഗങ്ങളുടെ കണക്ക്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് വിദ്വേഷ പ്രസംഗം നടത്തിയവരില്‍ പ്രമുഖന്‍. 71 വിദ്വേഷ പ്രസംഗങ്ങളാണ് ധാമിയുടേതായി റിപ്പോര്‍ട്ട് ചെയ്തത്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ 46, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് 35, മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണ 28, ആഭ്യന്തര മന്ത്രി അമിത് ഷാ 27, തെലങ്കാന മുന്‍ ബി.ജെ.പി എം.എല്‍.എ രാജാ സിങ് 27, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 22 എന്നിങ്ങനെയാണ് മറ്റു നേതാക്കളുടെ വിദ്വേഷ പ്രസംഗകണക്ക്. വിദ്വേഷ പ്രസംഗങ്ങളില്‍ പകുതിയോളം വിവിധ തരം ‘ജിഹാദ്’ അടിമാനമാക്കിയുള്ളതായിരു
ന്നു. ‘ലവ് ജിഹാദ്’, ‘ലാന്‍ഡ് ജി ഹാദ്’, ‘പോപ്പുലേഷന്‍ ജിഹാദ്’, ‘തുപ്പല്‍ ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ന്യൂനപക്ഷങ്ങളെ അപകടകാരികളായി ചിത്രീകരിക്കാന്‍ വ്യാപകമായി ഉപയോഗിച്ചു.

കൂടാതെ, രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,318 വിദ്വേഷ പ്രസംഗങ്ങളില്‍ 1,278 എണ്ണവും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിപ്പിക്കപ്പെടുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വിദ്വേഷ പ്രചാരണത്തിന് വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് കാലങ്ങളിലാണ് വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദൈനംദിന രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഓര്‍ഗ നൈസ്ഡ് ഹേറ്റിന്റെ ഭാഗമായ ഇന്ത്യ ഹേറ്റ് ലാബ് നിരീക്ഷിക്കുന്നു.

 

Continue Reading

Trending