Connect with us

india

എന്തുകൊണ്ടാണ് അഗ്നിപഥ് പദ്ധതിക്കെതിരെ ഇത്ര വലിയ എതിര്‍പ്പ് ഉയരുന്നത്?; കാരണം ഇതൊക്കെ

സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയായ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Published

on

ന്യൂഡല്‍ഹി: സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയായ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബിഹാറില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ അലയടികള്‍ യു. പിയും മധ്യപ്രദേശും അടക്കം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു തുടങ്ങി. എന്തുകൊണ്ടാണ് അഗ്നിപഥ് പദ്ധതിക്കെതിരെ ഇത്ര വലിയ എതിര്‍പ്പ് ഉയരുന്നത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ മാത്രമല്ല, സൈനിക, പ്രതിരോധ മേഖലകളിലെ വിദഗ്ധര്‍ അടക്കം പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ മുന്നോട്ടു വെക്കുന്ന ആശങ്കകളില്‍ ചിലത് ഇതാണ്.

സായുധ പരിശീലനം
ലഭിച്ച തൊഴിലില്ലാപ്പട

നാലുവര്‍ഷത്തേക്ക് മാത്രമാണ് അഗ്നീവറായി നിയമനം ലഭിക്കുക. അതു കഴിഞ്ഞാല്‍ എക്‌സിറ്റ് പ്ലാന്‍ വഴി പുറത്തു പോകണം. അതായത് നാലു വര്‍ഷം കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടപ്പെടും. സായുധ പരിശീലനം ലഭിച്ച തൊഴിലില്ലാപ്പട പെരുകുന്നത് പ്രതിസന്ധി സൃഷ്ടിക്കും. തീവ്രവാദ, വിധ്വംസക സംഘങ്ങളിലേക്ക് ഇത്തരക്കാര്‍ എത്തിപ്പെട്ടാല്‍ ഭവിഷ്യത്ത് ഗുരതരമായിരിക്കും. അഗ്നീവറായി സേവനം ചെയ്ത് പുറത്തു പോകുന്നവര്‍ത്ത് തുടര്‍ പഠനത്തിന് പ്ലസ് ടു – തതുല്യത യോഗ്യതയുള്ള സര്‍ട്ടിഫിക്കറ്റോ സ്വയം സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പയോ ലഭ്യമാക്കുമെന്നാണ് ഇതിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.

സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തെ തകര്‍ക്കും

സൈന്യത്തിന്റെ ആധുനിക വല്‍ക്കരണവുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളേയും തകിടം മറിക്കും എന്നതാണ് അഗ്നിപഥിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. സര്‍വീസില്‍ എത്തുന്നവര്‍ നാലു വര്‍ഷം കഴിഞ്ഞാല്‍ പദവിയിലുണ്ടാകില്ല എന്നതു കൊണ്ടുതന്നെ പരിചയ സമ്പന്നരായ സൈനികരുടെ അഭാവം വെല്ലുവിളിയാകും. ആധുനിക യുദ്ധോപകരണങ്ങളില്‍ ഉള്‍പ്പെടെ നിരന്തര പരിശീലനം ലഭിക്കുന്നതിനുള്ള സാധ്യതയും പരിമിതമായിരിക്കും. അഗ്നീവര്‍മാരില്‍ നാലില്‍ ഒന്നിനെ മികവിന് അനുസരിച്ച് കരസേനയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇതിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.

സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കും

യുദ്ധമുഖത്ത് ഉള്‍പ്പെടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായാണ് ആളുകള്‍ സൈനിക സേവനത്തിന് എത്തുന്നത്. എന്നാല്‍ നാലു വര്‍ഷമെന്ന പരിമിതകാല നിയമനം സൈനിക സേവനത്തോടുള്ള ആത്മാര്‍പ്പണത്തെ ബാധിക്കും. റിസ്‌ക് എടുക്കാനുള്ള താല്‍പ്പര്യക്കുറവിന് സാധ്യതയുണ്ട്. ഇത് സൈന്യത്തിന്റെ മൊത്തത്തിലുള്ള ശേഷിയെ ബാധിക്കും. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ സൈനിക നിയമനങ്ങള്‍ തുടരുമെന്നാണ് ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം നിരത്തുന്ന വാദം.

പ്രായത്തിന്റെ പക്വതക്കുറവ്

പതിനേഴര വയസ്സിനും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അഗ്നീവര്‍ നിയമനത്തിന് യോഗ്യതയെന്നാണ് കേന്ദ്രം പറയുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് ഉള്ള ആളുകളെ രാജ്യരക്ഷാ ജോലിക്ക് നിയമിക്കുന്നത് ഗുണകരമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളും സൈനിക വൃത്തിക്ക് യുവാക്കളെയാണ് ആശ്രയിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.

കേന്ദ്ര നീക്കം ഗൃഹപാഠമില്ലാതെ

വേണ്ടത്ര ഗൃഹപാഠമോ കൂടിയാലോചനകളോ ഇല്ലാതെയാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതെന്ന് മുന്‍ സൈനിക മേധാവികള്‍ അടക്കം വിമര്‍ശനം ഉന്നയിക്കുന്നു. ആരുമായും കൂടിയാലോചിച്ചില്ല. സാമ്പത്തിക ലാഭം മാത്രമാണ് കേന്ദ്രം നോക്കുന്നത്. സൈന്യത്തെ മുച്ചൂടും മാറ്റിമറിക്കുന്ന തീരുമാനമെടുക്കുമ്പോള്‍ അതിന്റെ നേട്ട, കോട്ടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പഠിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മികച്ച സ്ഥാനാർഥി’; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Published

on

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.

‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, ജയരാജനെ തള്ളി രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.

ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രം​ഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending