Connect with us

News

മണ്ഡലകാലത്തിന് സമാപനം; ഗുരുവായൂരില്‍ നാളെ വിശേഷാല്‍ കളഭാട്ടം

വര്‍ഷത്തില്‍ ഒരിക്കല്‍, മണ്ഡലകാല സമാപനദിവസത്തിലാണ് ഈ പ്രത്യേക ചടങ്ങ് നടക്കുന്നത്.

Published

on

തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ നാളെ ഗുരുവായൂരില്‍ വിശേഷാല്‍ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്ക് മുമ്പായി ക്ഷേത്രം തന്ത്രി ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ പ്രത്യേക കളഭം അഭിഷേകം നടത്തും. വര്‍ഷത്തില്‍ ഒരിക്കല്‍, മണ്ഡലകാല സമാപനദിവസത്തിലാണ് ഈ പ്രത്യേക ചടങ്ങ് നടക്കുന്നത്.

മണ്ഡലകാലത്ത് നാല്‍പത് ദിവസം പഞ്ചഗവ്യാഭിഷേകമാണ് നടത്തുന്നത്. 41ാം ദിവസമായ സമാപനദിവസത്തിലാണ് കളഭാഭിഷേകം. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാല്‍ കളഭാഭിഷേകം നടത്തപ്പെടുന്നത്.

ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍ എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് ക്ഷേത്രത്തിലെ കീഴ്ശാന്തിമാരാണ്. പന്തീരടി പൂജയ്ക്ക് ശേഷം കളഭപൂജ നടത്തി ഈ കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.

കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്‍മാല്യംവരെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. കളഭാട്ട ദിവസത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷവും നടക്കും.

ആചാരാനുഷ്ഠാനങ്ങള്‍ക്കൊപ്പം വിവിധ ക്ഷേത്രകലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, രാത്രി ചുറ്റുവിളക്ക്, ഇടയ്ക്ക-നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയും നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എട്ട് മണിക്കൂര്‍ ചികിത്സ കാത്തിരിപ്പ്; കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

ശ്വാസംമുട്ടലും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.

Published

on

എഡ്‌മോണ്‍റണ്‍: സഹിക്കാനാകാത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യന്‍ വംശജന് എട്ട് മണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ കാത്തിരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് കാനഡയില്‍ ദാരുണാന്ത്യം. എഡ്‌മോണ്‍റണില്‍ താമസിക്കുന്ന 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്.

ശ്വാസംമുട്ടലും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഡിസംബര്‍ 22നാണ് സംഭവം. ജോലിസ്ഥലത്ത് വച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ഉടന്‍ തന്നെ തെക്കുകിഴക്കന്‍ എഡ്‌മോണ്‍റണിലെ ഗ്രേ നണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം ഇസിജി എടുത്തെങ്കിലും ‘കാര്യമായ പ്രശ്‌നങ്ങളില്ലെന്ന’ വിലയിരുത്തലോടെ കാത്തിരിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ പ്രശാന്ത് പിതാവ് കുമാര്‍ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളം വെയിറ്റിങ് റൂമില്‍ തുടരേണ്ടിവന്നു. വേദന സഹിക്കാന്‍ കഴിയില്ലെന്ന് പ്രശാന്ത് ആവര്‍ത്തിച്ച് അറിയിച്ചിട്ടും, ടൈലനോള്‍ എന്ന സാധാരണ വേദനസംഹാരിയാണ് നല്‍കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

എട്ട് മണിക്കൂറിലധികം കാത്തിരിപ്പിന് ശേഷം എമര്‍ജന്‍സി മുറിയിലേക്ക് വിളിപ്പിച്ചെങ്കിലും, കസേരയില്‍ ഇരുന്ന ഉടന്‍ തന്നെ പ്രശാന്ത് നെഞ്ചുപിടിച്ച് കുഴഞ്ഞുവീണു. നഴ്‌സുമാര്‍ അടിയന്തര ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഹൃദയാഘാതം മൂലം അദ്ദേഹത്തെ രക്ഷിക്കാനായില്ല. പ്രശാന്തിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. സംഭവത്തില്‍ ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് പ്രശാന്തിന്റെ പിതാവും ഭാര്യയും ആരോപിക്കുന്നു.

ഇതിനിടെ, സംഭവത്തില്‍ മെഡിക്കല്‍ എക്‌സാമിനര്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതരായ കോവനന്റ് ഹെല്‍ത്ത് നെറ്റവര്‍ക്ക് അറിയിച്ചു. രോഗിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും രോഗികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ പ്രതികരിച്ചു.

Continue Reading

News

മൈസൂര്‍ കൊട്ടാരത്തിന് സമീപം ഹീലിയം ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്

Published

on

ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരില്‍ ഹീലിയം ബലൂണുകള്‍ നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.

മൈസൂര്‍ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശി സലീം (40) ആണ് മരിച്ചത്. ബലൂണ്‍ വില്‍പ്പനക്കാരനായ സലീം അപകടം നടന്ന സ്ഥലത്തുതന്നെ മരിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഷെഹനാസ് ഷബീര്‍ (54), ലക്ഷ്മി (45), കൊട്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ചന്‍ഗുഡ് (29), രഞ്ജിത (30) എന്നിവരാണ് പരിക്കേറ്റത്.

ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു

Continue Reading

News

1000 കോടി ക്ലബ്ബില്‍ രണ്‍വീര്‍ സിംഗും; ‘ ധുരന്ദര്‍ ‘ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചു

280 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ഓപ്പണിംഗില്‍ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

Published

on

മുംബൈ: ആമിര്‍ ഖാന്‍, പ്രഭാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് രണ്‍വീര്‍ സിംഗും. രണ്‍വീര്‍ സിംഗ് നായകനായെത്തിയ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ധുരന്ദര്‍’ ആഗോള ബോക്‌സ് ഓഫീസില്‍ 1006.7 കോടി രൂപ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 789.18 കോടി രൂപ നേടി.

ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ധുരന്ദര്‍’ ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ റാംപാല്‍ എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായിരുന്നു.

280 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ഓപ്പണിംഗില്‍ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. എ സര്‍ട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ചിത്രത്തിന് ശക്തമായ വയലന്‍സ് രംഗങ്ങളുടെ പേരില്‍ ചില കട്ടുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് മണിക്കൂര്‍ 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ശാശ്വത് സച്ച്‌ദേവും ചരണ്‍ജിത് അഹൂജയും സംഗീതം നല്‍കിയ ഗാനത്തില്‍ ഹനുമാന്‍കൈന്‍ഡ്, ജാസ്മിന്‍ സാന്‍ഡ്‌ലാസ് ഉള്‍പ്പെടെ നിരവധി ഗായകര്‍ പങ്കെടുത്തു.

ആധുനിക ഹിപ്‌ഹോപ്പും പഞ്ചാബി ശൈലിയും സിനിമാറ്റിക് ഗ്രിറ്റും ചേര്‍ന്ന ഈ ഗാനം രണ്‍വീര്‍ സിംഗിന്റെ ശക്തമായ സ്‌ക്രീന്‍ പ്രെസന്‍സിനെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നു. ഹനുമാന്‍കൈന്‍ഡിന്റെ ആദ്യ ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്. ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ‘ധുരന്ദര്‍’ അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥയാണ് പറയുന്നത്.

ഛായാഗ്രഹണം വികാഷ് നൗലാഖയും എഡിറ്റിംഗ് ശിവകുമാര്‍ വി. പണിക്കരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസിലെ ഈ വന്‍ വിജയത്തോടെ രണ്‍വീര്‍ സിംഗ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരനിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending