Culture
ഇനി ‘വെറും കോടീശ്വരന്‍’

തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള മന്ത്രിയെന്ന പരിവേഷവുമായാണ് തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും തോമസ് ചാണ്ടിയുടെ ആസ്തിയില്‍ കോടികളുടെ വര്‍ധനവുണ്ടായി. മന്ത്രിസ്ഥാനം ഒരു പരിധിവരെയെങ്കിലും അദ്ദേഹത്തിന് തുണയായി. രേഖകളില്‍ ഇപ്പോഴും അദ്ദേഹം പ്രവാസിയാണ്. പിന്നെങ്ങനെ മന്ത്രിയാകാന്‍ കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നു. കുട്ടനാട്ടിലെ കിരീടം വെക്കാത്ത രാജാവിനെ മന്ത്രിയാക്കിയതും ആ കോടികളുടെ പിന്‍ബലം. എന്‍.സി.പിയുടെ പ്രധാന ധനാശ്രയമായ അദ്ദേഹം സി.പി.എമ്മിനും വാരിക്കോരി നല്‍കുന്നുണ്ട്.
ബസ് യാത്ര പോലെ വിമാനയാത്ര നടത്തുന്ന എം.എല്‍.എ, ദശലക്ഷങ്ങളുടെ വിലയുള്ള കാറില്‍ ജനങ്ങളെ സേവിക്കുന്ന നിയമസഭാംഗം, ഗള്‍ഫില്‍ വിദ്യാഭ്യാസം വ്യവസായമാക്കിയ പ്രവാസി ബിസിനസുകാരന്‍, കുട്ടനാട്ടിലെ കൂറ്റന്‍ റിസോര്‍ട്ടുടമ….ചാണ്ടിയുടെ വിശേഷണങ്ങള്‍ നീണ്ടു പോകുന്നു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ടെലികമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടിയ ചാണ്ടി 1975ല്‍ ഒരു വിസിറ്റിംഗ് വിസയുമായാണ് കുവൈറ്റിലെത്തുന്നത്. 10 വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി നോക്കി. തുടര്‍ന്ന് 1985ല്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എന്ന പേരില്‍ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. എളിയനിലയില്‍ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് 7000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഏറ്റവും പ്രമുഖ സി.ബി.എസ്.സി വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നു. 4500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ട്. ഇതോടെ തോമസ് ചാണ്ടി കുവൈത്ത് ചാണ്ടിയായി മാറി.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഊദി അറേബ്യയില്‍ ആരംഭിച്ച അല്‍-അലിയ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 5000 വിദ്യാര്‍ത്ഥികളുമായി റിയാദിലെ പ്രമുഖ സ്‌കൂളായി മാറിക്കഴിഞ്ഞു. ഇതുകൂടാതെ 5000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളും 4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജാബ്രിയ ഇന്ത്യന്‍ സ്‌കൂളും. ഇതിന്റെ എല്ലാം സ്ഥാപകന്‍ തോമസ് ചാണ്ടിയാണ്. വിവിധ സ്‌കൂളുകളിലായി ആയിരത്തി അഞ്ഞൂറില്‍പ്പരം അധ്യാപകരും മറ്റ് ജീവനക്കാരും ഈ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നു. കുവൈറ്റില്‍ മറ്റ് പല വ്യവസായ സ്ഥാപനങ്ങളും ചാണ്ടിക്കുണ്ട്. പുന്നമടക്കായലിന്റെ തീരത്ത് പണിതുയര്‍ത്തിയ ലെയ്ക്ക് പാലസ് റിസോര്‍ട്ടാണ് ചാണ്ടിയെ കുട്ടനാട്ടുകാരുടെ മുതലാളിയാക്കിയത്. 100 കോടിയിലധികം രൂപ മുതല്‍ മുടക്കി നിര്‍മിച്ച ഈ റിസോര്‍ട്ട് കേരളത്തിലെ കൂറ്റന്‍ റിസോര്‍ട്ടുകളില്‍ ഒന്നാണ്.
മുന്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാറുമൊന്നിച്ച് കുട്ടനാട്ടിലൂടെ നടത്തിയ ഹൗസ് ബോട്ട് യാത്രയാണ് മന്ത്രിസ്ഥാനത്തിന് ചാണ്ടിക്ക് തുണയായത്. ഈ യാത്രയോടെ ശരദ് പവാറുമായി തോമസ് ചാണ്ടിക്കുണ്ടായ വ്യക്തിപരമായ അടുപ്പം സംസ്ഥാന നേതൃനിരയിലെത്തിച്ചു. എല്‍.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക തകര്‍ത്താണ് കുട്ടനാട്ടില്‍ നിന്നും ഡി.ഐ.സിയുടെ ഏക പ്രതിനിധിയായി 2006ല്‍ തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. ഡോ.കെ.സി ജോസഫിനെയായിരുന്നു അന്ന് തോല്‍പിച്ചത്. യശ്ശശരീനായ കെ കരുണാകരനുമായുള്ള അടുപ്പവും ആത്മബന്ധവുമാണ് രാഷ്ട്രീയത്തില്‍ സജീവമാകാനും കെ കരുണാകരന്റെ ഡി.ഐ.സിയുമായി സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിക്കാനും കാരണം. ഡി.ഐ.സിയുടെ 18 സ്ഥാനാര്‍ത്ഥികളില്‍ ഏക വിജയിയായതും തോമസ് ചാണ്ടിയാണ്.
വി.സി തോമസ്-ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ് തോമസ് ചാണ്ടി. ഭാര്യ മേഴ്‌സി ചാണ്ടി ചേന്നങ്കരി വടക്കേകളം കുടുംബാംഗമാണ്. മക്കള്‍: ബെറ്റി ലെനി (യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ), ഡോ. ടോബി ചാണ്ടി (ലേക്‌ഷോര്‍ ഹോസ്പിറ്റല്‍), ടെസി ചാണ്ടി (കുവൈറ്റ്). മരുമക്കള്‍: ലെനി മാത്യൂ, ഡോ. അന്‍സൂ ടോബി, ജോയല്‍.
Film
ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്
ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്‍ റെയ്ഡ് നടത്തി. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന്‍ അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്‍മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഭൂട്ടാന്‍ വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഡിഫെന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡിഫെന്‍ഡര്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്‍ ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ കേസിന് ”നംഖോര്‍” (ഭൂട്ടാനീസ് ഭാഷയില്‍ ‘വാഹനം’ എന്നര്‍ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്‍ നല്‍കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Film
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു.

മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.
പോലീസ് ശില്‍പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്‍, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.
നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസനത്തിനായി നല്‍കിയ പണം അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Film
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസ് തീയതി പുറത്ത്. ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്.
സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പക്കാ അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ചിത്രത്തിൽ നിന്ന് പുറത്ത് വന്ന തീം സോങ് “തേരാ പാരാ ഓടിക്കോ”, റെട്രോ വൈബ് സമ്മാനിച്ച തരളിത യാമം” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ നൽകുന്ന സൂചന. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
“പടക്കളം” എന്ന സൂപ്പർഹിറ്റിന് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പ്രേമത്തിന് ശേഷം ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.
പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
kerala23 hours ago
ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി
-
Film3 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു