News
ബുള്ളറ്റും പണവും കവര്‍ന്ന കേസ്; യുവാവ് അറസ്റ്റില്‍
. ഏറ്റുമാനൂരില്‍ നിന്ന് ബൈക്കില്‍ എത്തിയ മനോജിനെ പ്രതികള്‍ മുറിയില്‍ പൂട്ടി കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു.
കടയ്ക്കല്‍: കടയ്ക്കലില്‍ യുവാവിനെ സൗഹൃദത്തിലാക്കി വീട്ടില്‍ വിളിച്ചുവരുത്തി കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം പണവും ബുള്ളറ്റ് ബൈക്കും കവര്‍ന്ന കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നേമം നല്ക്കര വീട്ടില്‍ ഗിരി (35) യെയാണ് കടയ്ക്കല്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ അജിത ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അജിതയുടെ അകന്ന ബന്ധുവായ ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശിയായ മനോജുമായി സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വഴിയും സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.
തുടര്‍ന്ന് അജിത മനോജിനോട് പണം കടമായി ആവശ്യപ്പെടുകയും, 5000 രൂപ നല്‍കാനായി കഴിഞ്ഞ ഒക്ടോബര്‍ 21ന് രാത്രി കടയ്ക്കല്‍ ആനപ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഏറ്റുമാനൂരില്‍ നിന്ന് ബൈക്കില്‍ എത്തിയ മനോജിനെ പ്രതികള്‍ മുറിയില്‍ പൂട്ടി കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു.
പിന്നീട് മനോജിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി 5000 രൂപ കൂടി കൈപ്പറ്റുകയും ചെയ്തു. കൂടാതെ ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്കും പ്രതികള്‍ കൈക്കലാക്കി. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട മനോജ് കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
കേസെടുത്ത വിവരം അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി. തിരുവനന്തപുരം നേമത്ത് വാടകവീട്ടില്‍ ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ എസ്.എച്ച്.ഒ സുബിന് തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞ് ഗിരിയെ അറസ്റ്റ് ചെയ്തു. കവര്‍ന്ന ബുള്ളറ്റ് ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
തീവെപ്പ്, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള ഭാര്യ അജിതയ്ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
kerala
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
പത്തു വര്‍ഷത്തിനുശേഷം അവിണിശ്ശേരിയില്‍
യു.ഡി.എഫ്
അധികാരത്തില്‍
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. പത്തു വര്‍ഷത്തിനുശേഷം
യു.ഡി.എഫിന് അധികാരത്തില്‍. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
News
ധോണിയ്ക്ക് ശേഷം ഇന്ത്യയില്‍ ആറു വിക്കറ്റ് കീപ്പര്‍മാര്‍; ‘രാഹുല്‍, പന്ത്, ജൂറല്‍, ഇഷാന്’ ഇന്ത്യാ വിക്കറ്റ് കീപ്പര്‍മാരില്‍ മുന്നില്‍
പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ ഉണ്ട്.
ഇന്ത്യ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ബാറ്റര്‍ നില നിലനിര്‍ത്തുന്നത് എളുപ്പമല്ല. എം.എസ്. ധോണിയുടെ കാലത്ത് ചുരുങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ കാലത്തെ പോലെ പരിമിതരല്ല, പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ ഉണ്ട്.
റിഷഭ് പന്ത്, സഞ്ജു സാംസണ്, കെ.എല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, ജിതേഷ് ശര്‍മ, ഇഷാന് കിഷന് തുടങ്ങിയവരാണ് വിവിധ ഫോര്‍മാറ്റുകളില്‍ മുന്‍നിരയിലുള്ളവര്‍. ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പര അടുത്ത രണ്ട് ആഴ്ചകളില്‍ ആരംഭിക്കും. ടീം പ്രഖ്യാപനം ജനുവരിയില്‍ പ്രതീക്ഷിക്കാം. സഞ്ജു, ഇഷാന് ട്വന്റി 20 ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഏകദിന ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.
രാഹുല്‍, പന്ത്, ജിതേഷ്, ജൂറല്‍ നാല് പേരില്‍ നിന്ന് രണ്ട് പേര്‍ക്ക് പ്രവേശനം ഉറപ്പാണ്. രാഹുല്‍ വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നായകനും കീപ്പറുമായെത്തിയ രാഹുല്‍ രണ്ട് ഇന്നിങ്സുകളില്‍ 126 റണ്‍സ് നേടി, 45 ഇന്നിങ്സുകളില്‍ 1753 റണ്‍സും ശരാശരി 54 ഉം നേടുകയും ചെയ്തു.
സെഞ്ചുറി രണ്ട്, അര്‍ദ്ധ സെഞ്ചുറി 12. റിഷഭ് പന്ത് പരുക്കുമാറി തിരിച്ചെത്തി വിജയ് ഹസാരെ ട്രോഫിയില്‍ പ്രകടനം നടത്തുകയും, ഡല്‍ഹിയുടെ ജയത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. ദ്രുവ് ജൂറല്‍ നവാഗതനായിട്ടും ടോപ് ഫോമില്‍ എത്തിയിട്ടുണ്ട്.ഇഷാന് കിഷന് ടീമിലേക്ക് വരാനുള്ള സാധ്യത ഉണ്ട്. ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന് അന്താരാഷ്ട്ര മത്സരപരിചയം നേടുന്നതിനും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും സാധ്യതയുണ്ട്.
ന്യൂസിലാന്‍ഡ് പരമ്പരക്ക് മുന്നോടിയായി സെലക്ടര്‍മാര്‍ക്കായി ഈ നാലു വിക്കറ്റ് കീപ്പര്‍മാരില്‍ ആരെ തിരഞ്ഞെടുക്കണമെന്നതില് നിര്‍ണായക തീരുമാനങ്ങള്‍ ബാക്കിയുണ്ട്.
kerala
‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു. വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
കേന്ദ്ര നയങ്ങളെ ശക്തമായി എതിര്‍ക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്കി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തില്‍ കേരളത്തിലെ നേതാക്കളെ ഖര്‍ഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനില്‍ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുന്‍പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരം അര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സുധാകരന് എംപി, ശശിതരൂര്‍ എംപി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
-
kerala19 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF17 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film17 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india15 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News23 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala18 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health19 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala18 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
