News
മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസില്‍ പിടിയില്‍
പൊലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഫിലിപ്പ് മമ്പാട് ഇപ്പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും മോട്ടിവേഷന്‍ പരിപാടികളിലും സജീവമാണ്.
മലപ്പുറം: മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
കോഴിക്കോട് സ്വദേശിനിയായ 16കാരിയെ കാസര്‍കോട് ജില്ലയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. 2025 സെപ്റ്റംബറിലാണ് സംഭവമെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
കേസ് കോഴിക്കോട് ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഫിലിപ്പ് മമ്പാട് ഇപ്പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും മോട്ടിവേഷന്‍ പരിപാടികളിലും സജീവമാണ്.
സാമൂഹിക മാധ്യമങ്ങളില്‍ മോട്ടിവേഷണല്‍ വീഡിയോകള്‍ പങ്കുവെച്ച് ശ്രദ്ധ നേടിയിരുന്ന ഇയാള്‍ക്കെതിരെ ഗുരുതര കുറ്റം ചുമത്തപ്പെട്ടിരിക്കുകയാണ്. പ്രതി നിലവില്‍ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
india
‘മുഹമ്മദ് ദീപക്, ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല’: ജിമ്മില്‍ അംഗത്വമെടുത്ത് സുപ്രീംകോടതി അഭിഭാഷകരും
ദീപക് കുമാറിനെതിരെ ഉയരുന്ന നിയമപരമായ വെല്ലുവിളികളിലും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലെ കോട്ദ്വാറില്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെതിരെ പ്രതികരിച്ച ദീപക് കുമാറിന് പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകരും. സുപ്രീംകോടതിയിലെ മുതിര്‍ന്ന ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ അംഗത്വമെടുത്തു. ജനുവരി 26-ന് കോട്ദ്വാറിലെ ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് വയോധികനായ മുസ്ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ദീപക് കുമാറിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
സംഭവത്തിനു പിന്നാലെ തനിക്കെതിരെ നിയമപരമായ വെല്ലുവിളികള്‍ ഉയരുന്നുണ്ടെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപക് വെളിപ്പെടുത്തിയിരുന്നു. തന്റെ ജിമ്മില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്നും ആളുകള്‍ക്ക് ജിമ്മിലേക്ക് വരാന്‍ ഭയമാണെന്നും ദീപക് കുമാര്‍ പറഞ്ഞു.
‘ആളുകള്‍ക്ക് ഭയമാണ്, എനിക്കത് മനസിലാകും. എന്നാലും, എന്റെ ജിം ഈ കെട്ടിടത്തിന്റെ മുഴുവന്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 40,000 രൂപ വാടക അടക്കണം. ഞങ്ങളുടെ കുടുംബത്തിന് ഈയൊരു വരുമാനം മാത്രമേയുള്ളൂ. അടുത്തിടെയാണ് വീട് പണിതത്. 16,000 രൂപയുടെ പ്രതിമാസ വായ്പ ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്.’ – ദീപക് കുമാര്‍ പറഞ്ഞു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിക്കുന്ന ദീപകിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ദീപകിനെതിരെ ഹിന്ദുത്വ ശക്തികള്‍ പ്രതിഷേധ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ദീപകിന് സാമ്പത്തികമായും നിയമപരമായും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. ദീപക് കുമാറിനെതിരെ ഉയരുന്ന നിയമപരമായ വെല്ലുവിളികളിലും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
kerala
വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം: രാജ്യസഭയിൽ ചട്ടം 267 പ്രകാരം ഹാരിസ് ബീരാൻ എം.പി. നോട്ടീസ് നൽകി
കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് 2026 ജനുവരി 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരെ അഡ്വ. ഹാരിസ് ബീരാൻ എം.പി. രാജ്യസഭയിൽ നോട്ടീസ് നൽകി. സഭയുടെ മറ്റ് നടപടിക്രമങ്ങൾ നിർത്തിവെച്ച് ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് അദ്ദേഹം നോട്ടീസ് സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകളിൽ മാതൃഭൂമിയുടെ പ്രകൃതിഭംഗിയെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ, തുടർന്നുള്ള വരികളിൽ ഹൈന്ദവ ദേവതകളായ ദുർഗ്ഗയെയും ലക്ഷ്മിയെയും സ്തുതിക്കുന്ന ഭാഗങ്ങളുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്നതിനും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിനുമാണ്
ഭരണഘടന നിർമ്മാണ സമിതി ഈ ഭാഗം പാടേണ്ട എന്ന് നിശ്ചയിച്ച് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ദേശീയഗീതമായി നിശ്ചയിച്ചത്. ഈ വസ്തുത നിലനിൽക്കെ, ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും
ഇത്തരം നിർബന്ധബുദ്ധി കാണിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ഭരണഘടന നിർമ്മാണ സമിതിയെടുത്ത തീരുമാനം ഏകപക്ഷീയമായി തിരുത്താനാണ് ജനുവരി 28-ലെ ഈ ഉത്തരവിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.
News
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് 1,920 രൂപ കുറഞ്ഞു
ഗ്രാമിന് 240 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണം 14,280 ആയി.
കൊച്ചി: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തിലും ഇന്ന് രാവിലെ തന്നെ വില ഗണ്യമായി താഴ്ന്നു. ഗ്രാമിന് 240 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണം 14,280 ആയി. പവന് 1,920 കുറഞ്ഞ് 1,14,200 ആയി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് വില ഒരുവേള 4,906 ഡോളര്‍ വരെ ഇടിഞ്ഞു. ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന വില കനത്ത വില്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തകര്‍ച്ചയുടെ പാതയിലായി.
ഇന്ന് രാവിലെ വില 95 ഡോളര്‍ കുറഞ്ഞ് 1,977 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 4,906 ഡോളറില്‍ നിന്നുള്ള ചെറിയ കരകയറ്റമില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്ത് വില ഇതിലും കൂടുതല്‍ ഇടിയുമായിരുന്നെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും യുഎസ് ഡോളര്‍ ഇന്‍ഡക്സ് ശക്തിപ്പെട്ടതും ട്രഷറി യീല്‍ഡുകള്‍ ഉയര്‍ന്നതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
ഇന്ന് രാവിലെ 18 കാരറ്റ് സ്വര്‍ണവില ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) കണക്കുപ്രകാരം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,800 ആയി. അതേസമയം കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,735 ആയി. വെള്ളിവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 280 രൂപആയി. ആഭരണപ്രിയര്‍ക്കു ആശ്വാസമാകുന്ന ഈ ഇടിവ്, നിക്ഷേപകര്‍ക്ക് നിരാശയാണ് നല്‍കുന്നത്.
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala23 hours agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
More21 hours agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india23 hours agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News24 hours agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala22 hours agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
