Connect with us

News

24 മണിക്കൂറിൽ 4040 രൂപ ഇടിഞ്ഞ് സ്വർണം; മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

ആഗോള സാഹചര്യങ്ങളും യുദ്ധ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചെന്നാണ് സൂചന.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാവിലെ പവന് വില 1,20,640 രൂപയായി കുറഞ്ഞു. ഇന്നലെ വൈകീട്ട് 1,22,920 രൂപയായിരുന്നു വില. ഇന്ന് 2,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 285 രൂപ കുറഞ്ഞു.

ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്നു പവന് വില. അതായത്, കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് ഉണ്ടായത്.

ആഗോള സാഹചര്യങ്ങളും യുദ്ധ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിലടക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോൾ, ഡീസൽ വിലകൾ ഉയർന്നും കുറഞ്ഞും തുടരുകയാണ്.

ഈ സാഹചര്യങ്ങൾ ഓഹരി വിപണിയെയും ബാധിച്ചേക്കും. സ്വർണവും വെള്ളിയും വില കൂടുന്നതിനെക്കാൾ രാജ്യത്തെ സാധാരണക്കാരെ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകളായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

editorial

ശബരിമലയിലെ മലക്കം മറിച്ചില്‍

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള പിണറായി സര്‍ക്കാറിന്റെ മലക്കംമറിച്ചിലിന് ഒരിക്കല്‍കൂടി കേരള സമൂഹം സാക്ഷിയായിരിക്കുകയാണ്.

Published

on

By

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള പിണറായി സര്‍ക്കാറിന്റെ മലക്കംമറിച്ചിലിന് ഒരിക്കല്‍കൂടി കേരള സമൂഹം സാക്ഷിയായിരിക്കുകയാണ്. യുവതീ പ്രവേശന വിധിയെ എതിര്‍ക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനുമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറടക്കമുള്ള കക്ഷികള്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി മാര്‍ച്ച് 14 വരെ സമയം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയം ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും, മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഈ കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് യോഗംചേര്‍ന്നത്.

ഒരേ സര്‍ക്കാറിന്റെ കാലത്തുതന്നെ വ്യത്യസ്ത രീതിയിലുള്ള സത്യവാങ്മൂലം നല്‍കിയതിലൂടെ വിശ്വാസി സമൂഹം ഏറെ പ്രാധാന്യത്തോടെ നോക്കിക്കണ്ട വിഷയത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ശബരിമലയെ പന്താടുന്ന ഇടതു സര്‍ക്കാറിന്റെ സമീപനത്തിന് കേരള ജനത ഒറ്റക്കെട്ടായി കണക്കിനു നല്‍കിയതോടെയാണ് ഇപ്പോഴത്തെ പുനരാലോചനയെന്നതും യാഥാര്‍ത്ഥ്യമാണ്.

2018 ല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിനു മുമ്പാകെ അന്നത്തെ ദേവസ്വംബോര്‍ഡ് ശക്തമായ എതിര്‍പ്പായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2019 ല്‍ പുനപരിശോധനാ ഹരജി പരിഗണിച്ചപ്പോള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പാക്കണമെന്ന് ദേവസ്വംബോര്‍ഡ് കോടതിയില്‍ വാദിക്കുകയായിരുന്നു.

ഇപ്പോള്‍ യുവതീ പ്രവേശനം പാടില്ലെന്ന ദേവസ്വംബോര്‍ഡിന്റെ തീരുമാനം സര്‍ക്കാറിന്റെ മലക്കംമറിച്ചിലനുള്ള മറ്റൊരുദാഹരണമാണ്. 2018 ല്‍ സുപ്രീംകോടതി വിധിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വംബോര്‍ഡിന്റെ അധ്യക്ഷന്‍. സര്‍ക്കാര്‍ മാറിയിരുന്നുവെങ്കിലും ദേവസ്വംബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ യു.ഡി.എഫ് കാലത്തെ ഭരണസമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശബരിമലയില്‍ ആചാരസംരക്ഷണമെന്ന പ്രഖ്യാപിത നിലപാടിനൊപ്പമായിരുന്നു ആ ഭരണസമിതി നിലയുറപ്പിച്ചത്.

ശബരമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും അതിനാല്‍ പത്തിനും അന്‍പതിനുമിടയിലുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. അതേസമയം തന്നെ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ യുവതീ പ്രവേശത്തെ ശക്തമായി അനുകൂലിച്ചും വാദിച്ചു. ഇതോടെയാണ് യുവതീപ്രവേശനത്തിന് അനുകൂലമായ അഞ്ചംഗബെഞ്ചിന്റെ വിധി സുപ്രീംകോടതിയില്‍നിന്നുണ്ടായത്. 2019 ല്‍ പുനപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴേക്കും ദേവസ്വംബോര്‍ഡ് ഭരണസമിതിയും മാറിയിരുന്നു. ഇതോടെ ബോര്‍ഡിന്റെ നിലപാടും സ്ത്രീപ്രവേശനത്തിന് അനുകൂലമായിത്തീര്‍ന്നു. 2007 ലെ വി.എസ് സര്‍ക്കാറും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. 2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീപ്രവേശനത്തിന് എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍സ സ്വീകരിച്ചിരുന്നത്.

പിണറായി സര്‍ക്കാറിന്റെ കടുംപിടുത്തത്തിന്റെ ഫലമായുണ്ടായ സ്ത്രീപ്രവേശനത്തിനനുകൂലമായ വിധിയും അതിനു പിന്നാലെ അയ്യപ്പഭക്തന്‍മാരുടെ ഹൃദയംതകര്‍ത്തുകൊണ്ടുള്ള സ്ത്രീപ്രവേശന നാടകവും സംസ്ഥാനത്താകെ പ്രതിഷേധത്തിന്റെ കോടുങ്കാറ്റുരൂപപ്പെട്ടതുമെല്ലാം ആ നിലപാടിന്റെ ബാക്കിപത്രമായിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ നിലപാട് തിരുത്തുമ്പോള്‍ വിശ്വാസാചാരങ്ങളില്‍ കൈകടത്തിയതിന്റെ പേരില്‍ ജനംനല്‍കിയ കടുത്ത മുന്നറിയിപ്പാണ് ഈ നയംമാറ്റത്തിനുപിന്നിലെന്നത് സുവ്യക്തമാണ്. 2018 ലെ കോടതി വിധിക്ക് പിന്നാലെ വൈക്കം സത്യാഗ്രഹത്തിന്റെയും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെയും തുടര്‍ച്ചയായി ശബരിമല സ്ത്രീപ്രവേശത്തെ അടയാളപ്പെടുത്തുകയും അതിനായി നവോത്ഥാന സമിതിയും വനിതാ മതിലുമെല്ലാം രൂപപ്പെടുത്തുകയും ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്.

എന്നാല്‍ യുവതീ പ്രവേശനത്തിനു പിന്നാലെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റ് മാത്രം നല്‍കിയാണ് ജനം തിരിച്ചടി നല്‍കിയത് നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖത്തുനില്‍ക്കുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയും അയ്യപ്പസംഗമത്തിലെ അഴിമതി ആരോപണങ്ങളുമെല്ലാം നടുവൊടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിണറായി സര്‍ക്കാറിന്റെ മറ്റൊരു യു ടേണ്‍.

 

Continue Reading

News

അറേബ്യന്‍ സ്നാക് ഫലാഫില്‍

അറേബ്യന്‍ സ്നാക് ഫലാഫില്‍

Published

on

By

ആവശ്യമായ സാധനങ്ങള്‍:

വെള്ള കടല – 1 കപ്പ് (8-10 മണിക്കൂര്‍ നനച്ചത്)
-സവാള – എണ്ണം
വെളുത്തുള്ളി – 3 അല്ലി
പച്ചമുളക് – 2 എണ്ണം
പാഴ്സി ലീഫ് / മല്ലിയില – 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കടലമാവ് – 1 ടേബിള്‍ സ്പൂണ്‍
ബേക്കിംങ് സോഡ ഒരു നുള്ള്
വെളിച്ചെണ്ണ പൊരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

നനച്ച കടല കഴുകി വെള്ളം കളഞ്ഞ് സവാള, വെളുത്തുള്ളി, പ ച്ചമുളക്, മല്ലിയില ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ പേയ്സ്റ്റ് ആ യി ഗ്രൈന്റ് ചെയ്യുക. പെയ്സ്റ്റ് വളരെ സ്മൂത്ത് ആക്കുക.
ഇതില്‍ കുരുമുളക്, മുളകുപൊടി, ഉപ്പ്, കടലമാവ്, ബേക്കിംങ് സോഡ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.
1015 മിനിറ്റ് റെസ്റ്റ് ചെയ്യാന്‍ വെക്കുക.
ഇതില്‍ നിന്ന് അല്‍പം എടുത്ത് ഓവല്‍ ഷേപ്പില്‍ ചിത്രത്തില്‍
കാണുന്നത് പോലെ തയ്യാറാക്കുക.
ചൂടാക്കിയ വെളിച്ചെണ്ണയില്‍ ചെറു തീയില്‍ ഫലാഫില്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നത് വരെ പൊരിക്കുക.

 

Continue Reading

News

മദ്യപാനത്തെച്ചൊല്ലിയ വഴക്ക്; പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം ടാങ്കില്‍ തള്ളി, 25കാരന്‍ പിടിയില്‍

മൃതദേഹം വീട്ടിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ തള്ളിയ ശേഷം ബിരിയാണി കഴിച്ച് വീട്ടിലെത്തി ഉറങ്ങിയ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

By

റായ്പൂര്‍: ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ അംബികാപൂരില്‍ മദ്യപാനത്തെച്ചൊല്ലിയ കുടുംബ വഴക്കില്‍ പിതാവിനെ വെട്ടിക്കൊന്ന് മകന്‍. മൃതദേഹം വീട്ടിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ തള്ളിയ ശേഷം ബിരിയാണി കഴിച്ച് വീട്ടിലെത്തി ഉറങ്ങിയ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പ്രഭാത് കെര്‍കെറ്റ (25) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടത് പിതാവായ പരസ് കെര്‍കെറ്റ (50) ആണ്. ബഹേരപാറയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു  താമസിച്ചിരുന്നത്. മകന്‍ സമീപത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത് എന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ മദ്യപിച്ച നിലയില്‍ പ്രഭാത് പിതാവിന്റെ വീട്ടിലെത്തി. അമിതമായ മദ്യപാനശീലത്തെക്കുറിച്ച് പിതാവ് മകനെ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു എടുത്ത് പ്രഭാത് പിതാവിന്റെ തലയില്‍ പലതവണ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ പരസ് മരിച്ചു.

പിതാവ് മരിച്ചതായി തിരിച്ചറിഞ്ഞ പ്രഭാത് മൃതദേഹം വീടിനടുത്തുള്ള ചെറിയ വാട്ടര്‍ ടാങ്കില്‍ തള്ളിയതായി പോലീസ് വ്യക്തമാക്കി. പിന്നീട് പുറത്തുപോയി ബിരിയാണി കഴിച്ച ശേഷം വീട്ടിലെത്തി യാതൊരു കുറ്റബോധവുമില്ലാതെ ഉറങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെ പരസിനെ വീടിന് പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രഭാതിന്റെ മദ്യപാനത്തെച്ചൊല്ലി അച്ഛനും മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസിയായ രാകേഷ് പ്രധാന്‍ പറഞ്ഞു.

ഇതിനിടെ, ലഖ്നൗവില്‍ 21കാരന്‍ പിതാവിനെ കൊന്ന് ശരീരം കഷണങ്ങളാക്കി ഡ്രമ്മില്‍ തള്ളിയ സംഭവത്തിന് പിന്നാലെയാണ് അംബികാപൂരിലെ ഈ കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പിതാവിനെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ അക്ഷത് പ്രതാപ് സിങ് പോലീസിനോട് പറഞ്ഞിരുന്നു.

 

Continue Reading

Trending