News
മെസ്സി തട്ടിപ്പ്; കർശന നടപടിക്ക് സർക്കാർ
ജി.എസ്.ടി വെട്ടിപ്പ് ഉൾപെടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്.
തിരുവനന്തപുരം: അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി സ്വകാര്യ സ്ഥാപനം ഉണ്ടാക്കിയ കരാറിലെ ക്രമക്കേടുകളിലും മെസ്സി വിവാദത്തിലും കർശന നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ജി.എസ്.ടി വെട്ടിപ്പ് ഉൾപെടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട തുക ഈടാക്കുമെന്നും തട്ടിപ്പിന്റെ വ്യാപ്തി വലുതാണെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായിക വകുപ്പ് നൽകിയ റിപ്പോർട്ട് നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്. അർജന്റീനിയൻ ഫുട്ബോൾ അസോസി യേഷനുമായി കരാർ ഒപ്പിടാൻ ഒരു സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയ നട്ടുപടികമങ്ങളിൽ വലിയ ദുരൂഹതയു ണ്ട്. താൽപര്യപത്രം ക്ഷണിക്കാതെയാണ് അനുമതി നൽകിയത്.
വിപണി മൂല്യനിർണയമോ സ്ഥാപനത്തിന്റെ സാമ്പത്തികശേഷിയോ ഫണ്ടിന്റെ ഉറവിടമോ പരിശോധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സംസ്ഥാന സർക്കാർ അറിഞ്ഞിട്ടില്ലെന്നും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് പലയിടങ്ങളിൽ നിന്നായി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചപ്പോൾ തന്നെ ഏതെങ്കിലും സ്ഥാപനത്തെ പൂട്ടിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ലഭിച്ച റിപ്പോർട്ട് ഗൗരവമായി പഠിക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക പരിശോധനയിൽ തന്നെ ഗുരുതരമായ ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുൻ സർക്കാരിൻ്റെ കാലത്ത് തന്നെ വെട്ടിപ്പ് കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് ഏഴു മാസത്തോളം അന്വേഷ ണം മരവിപ്പിച്ചു. ഇത്തരം കാ ര്യങ്ങൾ വിശദമായി പരിശോധിച്ച് സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കും. പ്രാരംഭ നടപടികളിലുണ്ടായ വലിയ അനാസ്ഥയെക്കുറിച്ച് ധന കാര്യ വകുപ്പ് പ്രത്യേകം അന്വേഷണം നടത്തും. തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടത്ര ഗൗരവമുള്ളതാണെന്ന് തോന്നിയാൽ അതിനുള്ള നടപടികൾ സ്വീകരിക്കും. വിദേശ സഹായ നിയന്ത്രണ ചട്ടത്തിന്റെ (എഫ്.സി.ആർ.എ)ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പൂർണമായും പ്രതിരോധത്തിലാക്കുന്ന നിർണായക രേഖകളും തെളിവുകളുമാ ണ് പുറത്തുവന്നത്.. കായികവകുപ്പിനെയും സംസ്ഥാന സർക്കാരിനെയും നോക്കുകുത്തിയാക്കി മുൻ മന്ത്രിയും ചില സ്പോൺസർമാരും ചേർന്ന് നേരിട്ടാണ് വഴിവിട്ട ഇടപാടുകൾ നടത്തിയതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ പുറത്തുവന്നിരിക്കുന്നത്. സ്പോൺസർമാർക്ക് വേണ്ടി വി. അബ്ദുറഹിമാൻ നേരിട്ട് ഔദ്യോഗികമായി വാദിക്കു ന്ന ഇ- മെയിൽ സന്ദേശത്തിൻ്റെ പകർപ്പുകളും പുറത്തുവന്ന കൂട്ടത്തിലുണ്ട്.
india
മുസ്ലിംലീഗിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി അംഗത്തിന്റെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യണം: ഉപരാഷ്ട്രപതിക്ക് പരാതി നല്കി ഹാരിസ് ബീരാന്
ന്യൂഡൽഹി: ‘കേരളം’ പേരുമാറ്റൽ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ മുസ്ലിം ലീഗിനെതിരെ വിദ്വേഷപരവും സത്യത്തിന് നിരക്കാത്തതുമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി അംഗം ഡോ. സുധാൻഷു ത്രിവേദിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി രാധാകൃഷ്ണന് അഡ്വ. ഹാരിസ് ബീരാൻ എം.പി പരാതി നൽകി.
2026 ഓഗസ്റ്റ് 12-ന് രാജ്യസഭയിൽ ഉച്ചക്ക് ശേഷം നടന്ന ചർച്ചയ്ക്കിടെ സുധാൻഷു ത്രിവേദി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചരിത്രവിരുദ്ധവും വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി. ‘കേരള’ എന്ന പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിനെ സഭ ഐക്യകണ്ഠേനയാണ് സ്വാഗതം ചെയ്തത്. എന്നാൽ ഈ ചർച്ചയിൽ ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും മുസ്ലിം ലീഗിനെ അധിക്ഷേപിക്കാനാണ് ബി.ജെ.പി അംഗം ശ്രമിച്ചത്.
രാജ്യസഭാ നടപടിച്ചട്ടങ്ങളിലെ ഗ്രൂപ്പ് 110, 124, 240 എന്നിവ പ്രകാരം സഭയിൽ നടക്കുന്ന ചർച്ചയുമായി നേരിട്ട് ബന്ധമുള്ള വിഷയങ്ങളിൽ മാത്രമേ അംഗങ്ങൾ സംസാരിക്കാൻ പാടുള്ളൂ. എന്നാൽ പേരുമാറ്റുന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെ, ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയും മതേതരത്വത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങളാണ് സുധാൻഷു ത്രിവേദി നടത്തിയത്. ചട്ടങ്ങൾക്ക് വിരുദ്ധവും അനാവശ്യവുമായ ഇത്തരം പ്രസ്താവനകൾ സഭാ രേഖകളിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും, അതിനാൽ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഹാരിസ് ബീരാൻ എം.പി രാജ്യസഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു.
kerala
എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ടി പി വി കാസിമിന്റെ സഹോദരൻ ടി പി അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി
കൂത്തുപറമ്പ് : പൗരപ്രമുഖനും കൂത്തുപറമ്പ് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കൂത്തുപറമ്പ് നരവൂർ റോഡിലെ തായിഫിൽ ടി.പി അബ്ദുറഹ്മാൻ ഹാജി ( 83) നിര്യാതനായി. കർണാടകയിലെ കുടകില്‍ കോഫി പ്ലാന്ററും വ്യാപാരിയുമായിരുന്നു. പരേതരായ പിലാക്കൂലിലെ മമ്മു ഹാജിയുടെയും തട്ടാന്റവിട പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: വി.എം. കുഞ്ഞി പാത്തു. മക്കൾ: വി എം മുഹമ്മദ് അഷ്റഫ് (വ്യാപാരി, സിറ്റി സെന്റർ കൂത്തുപറമ്പ),
വി എം അൻസാരി (ഫാൻസി സ്റ്റോർ, സിദ്ധാപുരം, കർണാടക), വി എം തഫ്ഷീദ് (ബേബി ഹൈപ്പർ മാർക്കറ്റ് കൂത്തുപറമ്പ ), സൗദ, സഫ്രീന ഫർവീനാസ്.
മരുമക്കൾ: അബ്ദുറഹ്മാൻ (സൗദി), സാജിദ് (ചൊക്ലി), ഡി മുനീർ (മട്ടന്നൂർ), റഹിയാന (കതിരൂർ), ഷമീന (പൊന്ന്യം), ഷെർമിന (കോയോട്). സഹോദരങ്ങൾ: ടിപി പോക്കർ (കൂത്തുപറമ്പ്), ടി പി ഹസ്സൈൻ (പള്ളുർ), അഡ്വ. ടി പി വി കാസിം (അബുദാബി), പരേതനായ അഹമ്മദ് (സൈദാർ പള്ളി, തലശ്ശേരി).
ഖബറടക്കം വൈകിട്ട് 4.30ന് കൂത്തുപറമ്പ് പിലാകൂട്ടം ഖബർസ്ഥാനിൽ.
india
ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം: ഈ ക്രൂരത ഇനിയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വിലപ്പോകില്ല: പ്രകാശ് രാജ്
-
india3 days agoഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം: ഈ ക്രൂരത ഇനിയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വിലപ്പോകില്ല: പ്രകാശ് രാജ്
-
kerala3 days agoഎംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ടി പി വി കാസിമിന്റെ സഹോദരൻ ടി പി അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി
-
Health3 days agoയുവാക്കളിലെ വൻകുടൽ ക്യാൻസർ: അറിയാം ലക്ഷണങ്ങളും പ്രതിരോധവും
-
india15 hours agoമുസ്ലിംലീഗിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി അംഗത്തിന്റെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യണം: ഉപരാഷ്ട്രപതിക്ക് പരാതി നല്കി ഹാരിസ് ബീരാന്

