india
മുസ്ലിംലീഗിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി അംഗത്തിന്റെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യണം: ഉപരാഷ്ട്രപതിക്ക് പരാതി നല്കി ഹാരിസ് ബീരാന്
ന്യൂഡൽഹി: ‘കേരളം’ പേരുമാറ്റൽ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ മുസ്ലിം ലീഗിനെതിരെ വിദ്വേഷപരവും സത്യത്തിന് നിരക്കാത്തതുമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി അംഗം ഡോ. സുധാൻഷു ത്രിവേദിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി രാധാകൃഷ്ണന് അഡ്വ. ഹാരിസ് ബീരാൻ എം.പി പരാതി നൽകി.
2026 ഓഗസ്റ്റ് 12-ന് രാജ്യസഭയിൽ ഉച്ചക്ക് ശേഷം നടന്ന ചർച്ചയ്ക്കിടെ സുധാൻഷു ത്രിവേദി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചരിത്രവിരുദ്ധവും വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി. ‘കേരള’ എന്ന പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിനെ സഭ ഐക്യകണ്ഠേനയാണ് സ്വാഗതം ചെയ്തത്. എന്നാൽ ഈ ചർച്ചയിൽ ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും മുസ്ലിം ലീഗിനെ അധിക്ഷേപിക്കാനാണ് ബി.ജെ.പി അംഗം ശ്രമിച്ചത്.
രാജ്യസഭാ നടപടിച്ചട്ടങ്ങളിലെ ഗ്രൂപ്പ് 110, 124, 240 എന്നിവ പ്രകാരം സഭയിൽ നടക്കുന്ന ചർച്ചയുമായി നേരിട്ട് ബന്ധമുള്ള വിഷയങ്ങളിൽ മാത്രമേ അംഗങ്ങൾ സംസാരിക്കാൻ പാടുള്ളൂ. എന്നാൽ പേരുമാറ്റുന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെ, ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയും മതേതരത്വത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങളാണ് സുധാൻഷു ത്രിവേദി നടത്തിയത്. ചട്ടങ്ങൾക്ക് വിരുദ്ധവും അനാവശ്യവുമായ ഇത്തരം പ്രസ്താവനകൾ സഭാ രേഖകളിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും, അതിനാൽ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഹാരിസ് ബീരാൻ എം.പി രാജ്യസഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു.
india
ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം: ഈ ക്രൂരത ഇനിയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വിലപ്പോകില്ല: പ്രകാശ് രാജ്
india
ഫാന്റസി സംഭാഷണത്തിന് താല്പര്യമില്ല, വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം: രാഹുല്‍ ഗാന്ധി
india
ഇന്ത്യയില്‍ വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; 3 മാസത്തിനിടെ 25 മുസ്ലിംകള് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
15 മരണങ്ങള്‍ക്ക് പിന്നില്‍ ഭരണകൂട സംവിധാനങ്ങള്‍
ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷ അക്രമങ്ങള്‍ വീണ്ടും ശക്തിപ്പെടുന്നു. 2026 മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെ രാജ്യത്ത് വിദ്വേഷ ആക്രമണങ്ങളില്‍ 25 മുസ്ലിംകള് കൊല്ലപ്പെട്ടതായി മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും നിരീക്ഷിക്കുന്ന ‘ഇന്ത്യ പെര്‍സിക്യൂഷന്‍ ട്രാക്കര്‍’ (India Persecution Tracker) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട 25 പേരില്‍ 15 മരണങ്ങള്‍ക്കും ഉത്തരവാദികള്‍ പോലീസോ ഭരണകൂട സംവിധാനങ്ങളോ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കസ്റ്റഡി മരണങ്ങള്, വ്യാജ ഏറ്റുമുട്ടലുകള്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള അമിത ബലപ്രയോഗം, നിയമവിരുദ്ധ നടപടികള്‍ എന്നിവയിലൂടെയാണ് ഇവര്‍ക്ക് ജീവന് നഷ്ടമായത്. ബാക്കിയുള്ള 10 മരണങ്ങള് തീവ്രവലതുപക്ഷ ഗ്രൂപ്പുകളും പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങളും നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും വിദ്വേഷ അതിക്രമങ്ങളിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ ഭരണകൂട ഏജന്‍സികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളിലും ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.2022-ല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വിനാശകരമായ മുസ്ലിം വിരുദ്ധ വിദ്വേഷ അക്രമങ്ങളുടെ വര്‍ഷമായി 2026 മാറാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ട്രാക്കറിന്റെ കണക്കനുസരിച്ച്, 2026-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ആകെ 44 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 19 മുസ്ലിംകള് ഭരണകൂട സംവിധാനങ്ങളാലും (പോലീസ്/സുരക്ഷാ സേന) 25 പേര് ഹിന്ദുത്വ അക്രമികളാലുമാണ് കൊല്ലപ്പെട്ടത്.
-
india2 days agoഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി പ്രതിഷേധം: ഈ ക്രൂരത ഇനിയും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വിലപ്പോകില്ല: പ്രകാശ് രാജ്
-
kerala2 days agoഎംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ടി പി വി കാസിമിന്റെ സഹോദരൻ ടി പി അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി
-
Health2 days agoയുവാക്കളിലെ വൻകുടൽ ക്യാൻസർ: അറിയാം ലക്ഷണങ്ങളും പ്രതിരോധവും

