Connect with us

kerala

പ്രഭാവതി അമ്മ മാസ്സ്; ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു

എരഞ്ഞിപ്പാലം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

Published

on

കോഴിക്കോട്: നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത പ്രഭാവതി അമ്മയുടെ ഇടപെടലില്‍ നടപടി. എരഞ്ഞിപ്പാലം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു വന്നയാളെ പ്രഭാവതി അമ്മ തടഞ്ഞുനിര്‍ത്തിയിരുന്നു. റോഡിലൂടെ പോകാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന യാത്രക്കാരനെ തന്റെ സ്മാര്‍ട്ട് ഫോണില്‍ വീഡിയോ പകര്‍ത്തിയാണ് അവര്‍ നേരിട്ടത്. ഒടുവില്‍ ഇയാള്‍ വണ്ടി തിരിച്ചു റോഡിലൂടെ തന്നെ പോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായതോടെ പ്രഭാവതി അമ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ‘പ്രഭാവതി അമ്മ ഇഫക്ട്’ എന്ന പേരില്‍ ഈ സംഭവം ചര്‍ച്ചയായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അയ്യപ്പന്റെ പേരിലും വന്‍ കൊള്ള; അയ്യപ്പ സംഗമം മറ്റൊരു തട്ടിപ്പെന്ന് വി.ഡി. സതീശന്‍

പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും കൊള്ളയുമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അയ്യപ്പന്റെ പേരില്‍ നടന്ന മറ്റൊരു തട്ടിപ്പാണിതെന്നും വിശദമായ അന്വേഷണം വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി കണക്ക് ആവശ്യപ്പെട്ട കേസില്‍ പോലും വന്‍ അഴിമതി നടന്നെന്നും പന്തല്‍ നിര്‍മ്മാണം മുതല്‍ ഭക്ഷണ വിതരണം വരെ സകല കാര്യങ്ങളിലും കൃത്രിമം കാട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന്‍ പറഞ്ഞു.

4,000 പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഏകദേശം 600 പേര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ, അയ്യപ്പ സംഗമത്തിലും ഇത്തരത്തില്‍ കൊള്ള നടന്നത് ഗൗരവകരമാണ്.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്തുമെന്ന് പറഞ്ഞ പരിപാടിക്ക് ദേവസ്വം ബോര്‍ഡിന്റെ തുക വകമാറ്റുകയും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ഇത്രയും വലിയ കൊള്ള നടക്കാമെങ്കില്‍ ശബരിമലയിലെ മറ്റ് കാര്യങ്ങളില്‍ എന്തെല്ലാം നടന്നിട്ടുണ്ടാകുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ ഹൈക്കോടതി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading

kerala

വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം: രാജ്യസഭയിൽ ചട്ടം 267 പ്രകാരം ഹാരിസ് ബീരാൻ എം.പി. നോട്ടീസ് നൽകി

കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

Published

on

ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് 2026 ജനുവരി 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരെ അഡ്വ. ഹാരിസ് ബീരാൻ എം.പി. രാജ്യസഭയിൽ നോട്ടീസ് നൽകി. സഭയുടെ മറ്റ് നടപടിക്രമങ്ങൾ നിർത്തിവെച്ച് ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് അദ്ദേഹം നോട്ടീസ് സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകളിൽ മാതൃഭൂമിയുടെ പ്രകൃതിഭംഗിയെക്കുറിച്ചാണ് പരാമർശിക്കുന്നതെങ്കിൽ, തുടർന്നുള്ള വരികളിൽ ഹൈന്ദവ ദേവതകളായ ദുർഗ്ഗയെയും ലക്ഷ്മിയെയും സ്തുതിക്കുന്ന ഭാഗങ്ങളുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്നതിനും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിനുമാണ്
ഭരണഘടന നിർമ്മാണ സമിതി ഈ ഭാഗം പാടേണ്ട എന്ന് നിശ്ചയിച്ച് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ദേശീയഗീതമായി നിശ്ചയിച്ചത്. ഈ വസ്തുത നിലനിൽക്കെ, ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും
ഇത്തരം നിർബന്ധബുദ്ധി കാണിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഭരണഘടന നിർമ്മാണ സമിതിയെടുത്ത തീരുമാനം ഏകപക്ഷീയമായി തിരുത്താനാണ് ജനുവരി 28-ലെ ഈ ഉത്തരവിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.

Continue Reading

kerala

പുതുയുഗ യാത്രക്ക് വിടചൊല്ലി സത്യത്തിന്റെ തുറമുഖം; ഇന്ന് മലപ്പുറത്ത്

കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നു മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം തുടരും.

Published

on

By

സത്യത്തിന്റെ തുറമുഖം ചരിത്രമെഴുതി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് സാമൂതിരിയുടെയും കുഞ്ഞാലി മരക്കാരുടെയും മൈത്രിയുടെ മണ്ണില്‍ ജനസഹസ്രങ്ങളുടെ വരവേല്‍പ്പ്. കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നു മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം തുടരും. കോഴിക്കോട് ജില്ലയിലെ രണ്ടാം ദിനമായ ഇന്നലെ രാവിലെ പതുയുഗത്തിനായുള്ള സംവാദത്തിന് ശേഷം ആരോഗ്യം വെന്റിലേറ്ററിലാണ് എന്ന യു.ഡി.എഫ് ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയാണ് ആദ്യ സ്വീകരണ കേന്ദ്രമായ തിരുവമ്പാടിയിലേക്ക് തിരിച്ചത്.

ഹര്‍ത്താലിനെ പോലും വകവെക്കാതെ ആയിരങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. തിരുവമ്പാടിയില്‍ നടന്ന സ്വീകരണ സമ്മേളനം എം.കെ രാഘവന്‍ എംപിയും കുന്ദമംഗലത്തെ സ്വീകരണം ടി സിദ്ദീഖ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. കൊടുവള്ളിയിലെ സ്വീകരണ സമ്മേളനം ഡോ.എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തെ ഇടത് ഭരണം കൊണ്ട് കാലിയായ കേരളത്തിന്റെ ഖജനാവ്, സമഗ്രമായ പദ്ധതികള്‍ കൊണ്ട് വന്നും നികുതി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയും നികുതി മാനേജ്മെന്റും ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും ഫലപ്രദമായി നിര്‍വ്വഹിച്ചും നിറക്കുമെന്ന് വി.ഡി സതീശന്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പറഞ്ഞു. കേരളത്തില്‍ ആരും വര്‍ഗീയത പറയേണ്ടതില്ല.

പറയുന്നത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ശക്തമായി എതിര്‍ക്കും. മുസ്ലിംലീഗ് ദുര്‍ബലമായാല്‍ അവിടേക്ക് കയറി വരുന്നത് തീവ്രവാദ നിലപാടുള്ളവരായിരിക്കും. പിന്നെ കേരളം ഉണ്ടാകില്ല. അത് കൊണ്ട് മുസ്ലിംലീഗ് ദുര്‍ബലമാകരുതെന്നാണ് മതേതര കേരളം ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ നന്മണ്ടയില്‍ നടന്ന സ്വീകരണം സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പര്യടനത്തിന് സമാപനം കുറിച്ച് വൈകീട്ട് അഞ്ചിന് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എം.എം ഹസ്സന്‍, കെ.എം ഷാജി, പാറക്കല്‍ അബ്ദുള്ള, സി.പി ചെറിയ മുഹമ്മദ്, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, എം.കെ രാഘവന്‍ എം.പി, കെ പ്രവീണ്‍കുമാര്‍, പി.കെ ഫിറോസ്, അഹമ്മദ് പുന്നക്കല്‍, ഷാനിമോള്‍ ഉസ്മാന്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, കെ.സി അബു, വി.ഡി ജോസഫ്, അഹമ്മദ് പുന്നക്കല്‍, കെ.ജയന്ത്, പി.എം നിയാസ്, പി.സി ഹബീബ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Trending