Connect with us

Video Stories

ചോദ്യപേപ്പറുകള്‍ ചോദ്യശരങ്ങളാവുന്നു ഉത്തരം മുട്ടി എല്‍.ഡി.എഫ്

Published

on

ചോര്‍ച്ച നിലക്കാത്ത ചോദ്യപേപ്പറുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയാവുന്നു. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പരീക്ഷാ ചൂടും കൊടുമ്പിരി കൊള്ളുന്ന മലപ്പുറത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുത വീഴ്ച ചോദ്യശരങ്ങളായി എല്‍.ഡി.എഫിനെ തിരിഞ്ഞു കുത്തുന്നത്. ചോദ്യപേപ്പര്‍ സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ പുറത്തു വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. ഒരു പരീക്ഷ മാറ്റിവെക്കുക കൂടി ചെയ്തപ്പോള്‍ മലപ്പുറത്ത് എല്‍.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി. വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥിയോട് നേരിട്ട് പ്രതിഷേധമറിയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂനിന്‍മേല്‍ കുരുകണക്കെ ലൈംഗികാപവാദ കേസില്‍ ഒരു മന്ത്രി രാജിവെക്കുക കൂടി ചെയ്തതോടെ വോട്ടര്‍മാരുടെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത വിധം എല്‍.എഡി.എഫ് കരുക്കിലാണ്.

പൊതു വിദ്യാഭ്യാസ മേഖലയെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യകടലാസ് വിവാദങ്ങളാണ് ഈ പരീക്ഷാ കാലത്ത് അരങ്ങേറിയത്. പ്ലസ് വണ്‍ ഫിസിക്‌സ്, പ്ലസ്ടു കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സിലബസിനു പുറത്തുള്ളതും കട്ടിയേറിയതുമായി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ആദ്യ വിവാദം. അതിനു ശേഷം ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ ജേര്‍ണലിസം ചോദ്യ പേപ്പറില്‍ ആദ്യ വര്‍ഷത്തെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതും വിദ്യാര്‍ഥികളെ വലച്ചു. പത്താം ക്ലാസിലെ സംസ്‌കൃതം വിഷയത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. അതിന് ശേഷം എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യം ചോര്‍ന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാദ നിലപാട് വ്യക്തമായി. ചോദ്യകര്‍ത്താവിനെ സസ്‌പെന്റ് ചെയ്തതും ബോര്‍ഡ് ചെയര്‍മാനെ മാറ്റിയതുമൊഴിച്ചാല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമയ നഷ്ടത്തിന് പകരം നല്‍കാന്‍ സര്‍ക്കാറിനായില്ല. മാത്രവുമല്ല, കോടികളുടെ നഷ്ടമാണ് ഈ വിഷയത്തില്‍ സര്‍ക്കാറിനുണ്ടായത്. എന്നാല്‍ തിങ്കളാഴ്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ജ്യോഗ്രഫി ചോദ്യകടലാസില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയതും പുതിയ വിവാദമായി.
പരീക്ഷാ ഫലം സംബന്ധിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നിന്ന ‘മലപ്പുറം സഖാവ്’ തന്നെയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇപ്പോള്‍ മത്സരിക്കുന്നത്. എന്നാല്‍ സ്വന്തം മന്ത്രി ഗുരുതര വീഴ്ച വരുത്തിയത് കാണാതെ വോട്ടിനായി നെട്ടോട്ടമോടുന്നതിനെതിരെ ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സി.പി.എം സ്ഥാനാര്‍ഥിയെ ഹയര്‍സെക്കന്ററി അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതായും സൂചനയുണ്ട്. 13 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി രാഷ്ട്രീയ ലാഭത്തിന് പണയപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രി ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ മലപ്പുറത്ത് പ്രതികരിച്ചത്.
സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതു മന്ത്രി രാജിവെച്ചത് മലപ്പുറം ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ മോശം പ്രകടനം കാരണം പ്രചാരണായുധം നഷ്ടപ്പെട്ട എല്‍.ഡി.എഫിന് വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിയുടെ രാജി. സംസ്ഥാനത്ത് പീഡന പരമ്പര തുടര്‍ക്കഥയാവുന്നകാലത്ത് ഒരു മന്ത്രി കൂടി ഈ വിഷയത്തില്‍ രാജിവെച്ചതോടെ വോട്ടര്‍മാര്‍ക്ക് മുഖം കൊടുക്കാന്‍ പോലും സ്ഥാനാര്‍ഥിക്ക് സാധിക്കാതെ നാണം കെട്ടിരിക്കുകയാണ്. ഇത്തരം കേസുകളില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ആദര്‍ശം നെഞ്ചത്തേറ്റി എല്‍.ഡി.എഫിനൊപ്പം നടന്നവര്‍ പോലും പ്രചാരണത്തിനിറങ്ങാതെ ഒഴിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് രണ്ട ്ദിവസങ്ങളിലായി മലപ്പുറത്ത ദര്‍ശിച്ചത്. റേഷന്‍ അരി പോലും കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ വന്‍പരാജയമാണെന്നാണ് ജനം വിലയിരുത്തുന്നത്. പത്ത് മാസം തികയും മുമ്പ് രണ്ട് പേര്‍ രാജി വെക്കേണ്ടി വന്ന മന്ത്രിസഭയുടെ കഥ നാട്ടിലാകെപാട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് സി.പി.എം മുന്നേറുമെന്നാണ് നേതാക്കള്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

india

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍

Published

on

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല. വനിതയെന്ന നിലയിലാണ് ഇത് പറുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്താകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞു.

 

Continue Reading

Video Stories

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്: പി.കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ.രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് അവസരം മുതലാക്കി കൊള്ളയും കൊലയുമായി ഇറങ്ങി മുസ്‌ലിം സമൂഹത്തെ വഴി തെറ്റിക്കാൻ പലരും ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ച് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലിം ലീഗ് ആണ്.അതിന്റെ ഗുണ ഫലങ്ങൾ രാജ്യവും സമൂഹവും അനുഭവിച്ചിട്ടുണ്ട്.ഈ വസ്തുത കേരളത്തിലെ ബി. ജെ. പിക്കാരെങ്കിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നും മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്.

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending