Connect with us

Video Stories

ചോദ്യപേപ്പറുകള്‍ ചോദ്യശരങ്ങളാവുന്നു ഉത്തരം മുട്ടി എല്‍.ഡി.എഫ്

Published

on

ചോര്‍ച്ച നിലക്കാത്ത ചോദ്യപേപ്പറുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയാവുന്നു. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പരീക്ഷാ ചൂടും കൊടുമ്പിരി കൊള്ളുന്ന മലപ്പുറത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുത വീഴ്ച ചോദ്യശരങ്ങളായി എല്‍.ഡി.എഫിനെ തിരിഞ്ഞു കുത്തുന്നത്. ചോദ്യപേപ്പര്‍ സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ പുറത്തു വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. ഒരു പരീക്ഷ മാറ്റിവെക്കുക കൂടി ചെയ്തപ്പോള്‍ മലപ്പുറത്ത് എല്‍.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി. വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥിയോട് നേരിട്ട് പ്രതിഷേധമറിയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂനിന്‍മേല്‍ കുരുകണക്കെ ലൈംഗികാപവാദ കേസില്‍ ഒരു മന്ത്രി രാജിവെക്കുക കൂടി ചെയ്തതോടെ വോട്ടര്‍മാരുടെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത വിധം എല്‍.എഡി.എഫ് കരുക്കിലാണ്.

പൊതു വിദ്യാഭ്യാസ മേഖലയെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യകടലാസ് വിവാദങ്ങളാണ് ഈ പരീക്ഷാ കാലത്ത് അരങ്ങേറിയത്. പ്ലസ് വണ്‍ ഫിസിക്‌സ്, പ്ലസ്ടു കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സിലബസിനു പുറത്തുള്ളതും കട്ടിയേറിയതുമായി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ആദ്യ വിവാദം. അതിനു ശേഷം ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ ജേര്‍ണലിസം ചോദ്യ പേപ്പറില്‍ ആദ്യ വര്‍ഷത്തെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതും വിദ്യാര്‍ഥികളെ വലച്ചു. പത്താം ക്ലാസിലെ സംസ്‌കൃതം വിഷയത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. അതിന് ശേഷം എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യം ചോര്‍ന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാദ നിലപാട് വ്യക്തമായി. ചോദ്യകര്‍ത്താവിനെ സസ്‌പെന്റ് ചെയ്തതും ബോര്‍ഡ് ചെയര്‍മാനെ മാറ്റിയതുമൊഴിച്ചാല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമയ നഷ്ടത്തിന് പകരം നല്‍കാന്‍ സര്‍ക്കാറിനായില്ല. മാത്രവുമല്ല, കോടികളുടെ നഷ്ടമാണ് ഈ വിഷയത്തില്‍ സര്‍ക്കാറിനുണ്ടായത്. എന്നാല്‍ തിങ്കളാഴ്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ജ്യോഗ്രഫി ചോദ്യകടലാസില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയതും പുതിയ വിവാദമായി.
പരീക്ഷാ ഫലം സംബന്ധിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നിന്ന ‘മലപ്പുറം സഖാവ്’ തന്നെയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇപ്പോള്‍ മത്സരിക്കുന്നത്. എന്നാല്‍ സ്വന്തം മന്ത്രി ഗുരുതര വീഴ്ച വരുത്തിയത് കാണാതെ വോട്ടിനായി നെട്ടോട്ടമോടുന്നതിനെതിരെ ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സി.പി.എം സ്ഥാനാര്‍ഥിയെ ഹയര്‍സെക്കന്ററി അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതായും സൂചനയുണ്ട്. 13 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി രാഷ്ട്രീയ ലാഭത്തിന് പണയപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രി ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ മലപ്പുറത്ത് പ്രതികരിച്ചത്.
സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതു മന്ത്രി രാജിവെച്ചത് മലപ്പുറം ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ മോശം പ്രകടനം കാരണം പ്രചാരണായുധം നഷ്ടപ്പെട്ട എല്‍.ഡി.എഫിന് വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിയുടെ രാജി. സംസ്ഥാനത്ത് പീഡന പരമ്പര തുടര്‍ക്കഥയാവുന്നകാലത്ത് ഒരു മന്ത്രി കൂടി ഈ വിഷയത്തില്‍ രാജിവെച്ചതോടെ വോട്ടര്‍മാര്‍ക്ക് മുഖം കൊടുക്കാന്‍ പോലും സ്ഥാനാര്‍ഥിക്ക് സാധിക്കാതെ നാണം കെട്ടിരിക്കുകയാണ്. ഇത്തരം കേസുകളില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ആദര്‍ശം നെഞ്ചത്തേറ്റി എല്‍.ഡി.എഫിനൊപ്പം നടന്നവര്‍ പോലും പ്രചാരണത്തിനിറങ്ങാതെ ഒഴിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് രണ്ട ്ദിവസങ്ങളിലായി മലപ്പുറത്ത ദര്‍ശിച്ചത്. റേഷന്‍ അരി പോലും കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ വന്‍പരാജയമാണെന്നാണ് ജനം വിലയിരുത്തുന്നത്. പത്ത് മാസം തികയും മുമ്പ് രണ്ട് പേര്‍ രാജി വെക്കേണ്ടി വന്ന മന്ത്രിസഭയുടെ കഥ നാട്ടിലാകെപാട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് സി.പി.എം മുന്നേറുമെന്നാണ് നേതാക്കള്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Video Stories

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Published

on

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending