Connect with us

Video Stories

ചോദ്യപേപ്പറുകള്‍ ചോദ്യശരങ്ങളാവുന്നു ഉത്തരം മുട്ടി എല്‍.ഡി.എഫ്

Published

on

ചോര്‍ച്ച നിലക്കാത്ത ചോദ്യപേപ്പറുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയാവുന്നു. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പരീക്ഷാ ചൂടും കൊടുമ്പിരി കൊള്ളുന്ന മലപ്പുറത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുത വീഴ്ച ചോദ്യശരങ്ങളായി എല്‍.ഡി.എഫിനെ തിരിഞ്ഞു കുത്തുന്നത്. ചോദ്യപേപ്പര്‍ സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ പുറത്തു വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. ഒരു പരീക്ഷ മാറ്റിവെക്കുക കൂടി ചെയ്തപ്പോള്‍ മലപ്പുറത്ത് എല്‍.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി. വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥിയോട് നേരിട്ട് പ്രതിഷേധമറിയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂനിന്‍മേല്‍ കുരുകണക്കെ ലൈംഗികാപവാദ കേസില്‍ ഒരു മന്ത്രി രാജിവെക്കുക കൂടി ചെയ്തതോടെ വോട്ടര്‍മാരുടെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത വിധം എല്‍.എഡി.എഫ് കരുക്കിലാണ്.

പൊതു വിദ്യാഭ്യാസ മേഖലയെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യകടലാസ് വിവാദങ്ങളാണ് ഈ പരീക്ഷാ കാലത്ത് അരങ്ങേറിയത്. പ്ലസ് വണ്‍ ഫിസിക്‌സ്, പ്ലസ്ടു കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സിലബസിനു പുറത്തുള്ളതും കട്ടിയേറിയതുമായി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ആദ്യ വിവാദം. അതിനു ശേഷം ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ ജേര്‍ണലിസം ചോദ്യ പേപ്പറില്‍ ആദ്യ വര്‍ഷത്തെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതും വിദ്യാര്‍ഥികളെ വലച്ചു. പത്താം ക്ലാസിലെ സംസ്‌കൃതം വിഷയത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. അതിന് ശേഷം എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യം ചോര്‍ന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാദ നിലപാട് വ്യക്തമായി. ചോദ്യകര്‍ത്താവിനെ സസ്‌പെന്റ് ചെയ്തതും ബോര്‍ഡ് ചെയര്‍മാനെ മാറ്റിയതുമൊഴിച്ചാല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമയ നഷ്ടത്തിന് പകരം നല്‍കാന്‍ സര്‍ക്കാറിനായില്ല. മാത്രവുമല്ല, കോടികളുടെ നഷ്ടമാണ് ഈ വിഷയത്തില്‍ സര്‍ക്കാറിനുണ്ടായത്. എന്നാല്‍ തിങ്കളാഴ്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ജ്യോഗ്രഫി ചോദ്യകടലാസില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയതും പുതിയ വിവാദമായി.
പരീക്ഷാ ഫലം സംബന്ധിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നിന്ന ‘മലപ്പുറം സഖാവ്’ തന്നെയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇപ്പോള്‍ മത്സരിക്കുന്നത്. എന്നാല്‍ സ്വന്തം മന്ത്രി ഗുരുതര വീഴ്ച വരുത്തിയത് കാണാതെ വോട്ടിനായി നെട്ടോട്ടമോടുന്നതിനെതിരെ ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സി.പി.എം സ്ഥാനാര്‍ഥിയെ ഹയര്‍സെക്കന്ററി അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതായും സൂചനയുണ്ട്. 13 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി രാഷ്ട്രീയ ലാഭത്തിന് പണയപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രി ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ മലപ്പുറത്ത് പ്രതികരിച്ചത്.
സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതു മന്ത്രി രാജിവെച്ചത് മലപ്പുറം ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ മോശം പ്രകടനം കാരണം പ്രചാരണായുധം നഷ്ടപ്പെട്ട എല്‍.ഡി.എഫിന് വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിയുടെ രാജി. സംസ്ഥാനത്ത് പീഡന പരമ്പര തുടര്‍ക്കഥയാവുന്നകാലത്ത് ഒരു മന്ത്രി കൂടി ഈ വിഷയത്തില്‍ രാജിവെച്ചതോടെ വോട്ടര്‍മാര്‍ക്ക് മുഖം കൊടുക്കാന്‍ പോലും സ്ഥാനാര്‍ഥിക്ക് സാധിക്കാതെ നാണം കെട്ടിരിക്കുകയാണ്. ഇത്തരം കേസുകളില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ആദര്‍ശം നെഞ്ചത്തേറ്റി എല്‍.ഡി.എഫിനൊപ്പം നടന്നവര്‍ പോലും പ്രചാരണത്തിനിറങ്ങാതെ ഒഴിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് രണ്ട ്ദിവസങ്ങളിലായി മലപ്പുറത്ത ദര്‍ശിച്ചത്. റേഷന്‍ അരി പോലും കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ വന്‍പരാജയമാണെന്നാണ് ജനം വിലയിരുത്തുന്നത്. പത്ത് മാസം തികയും മുമ്പ് രണ്ട് പേര്‍ രാജി വെക്കേണ്ടി വന്ന മന്ത്രിസഭയുടെ കഥ നാട്ടിലാകെപാട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് സി.പി.എം മുന്നേറുമെന്നാണ് നേതാക്കള്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി

Published

on

ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.

ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്‌കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.

ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്‌കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

Trending