News
രാജ്യത്ത് ഇലക്ട്രിക് വാഹന വില്പനയില് കേരളത്തിന് രണ്ടാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്
മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി) ഏറ്റവുമധികം സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. എന്വിറോകാറ്റലിസ്റ്റ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം 12.08 ശതമാനമാണ്. ഈ പട്ടികയില്‍ ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 8,78,591 വാഹനങ്ങളാണ്. ഇതില്‍ 1,06,111 എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഡല്‍ഹിയില്‍ 8,17,705 വാഹനങ്ങള്‍ വിറ്റതില്‍ 1,13,742 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അവിടെ ഇ.വികളുടെ പങ്കാളിത്തം 13.91 ശതമാനമാണ്.
കര്‍ണാടക 10.64 ശതമാനവുമായി മൂന്നാം സ്ഥാനത്തും, ഉത്തര്‍പ്രദേശ് 9.89 ശതമാനവുമായി നാലാം സ്ഥാനത്തും, മധ്യപ്രദേശ് 8.23 ശതമാനവുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. 2022ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം വെറും അഞ്ച് ശതമാനമായിരുന്നു. സംസ്ഥാനത്ത് ഇ.വി നയം നടപ്പാക്കിയതും ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപകമായതുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ഇ.വി വിപണിയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം, വില്പന നടത്തിയ ഇലക്ട്രിക് കാറുകളും സ്കൂട്ടറുകളും 93.4 ശതമാനവും സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതാണ്. എന്വിറോകാറ്റലിസ്റ്റിന്റെ സ്ഥാപകനും മുഖ്യ അനലിസ്റ്റുമായ സുനില്‍ ദാഹിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലും ഇതേ ശതമാനം ഇ.വികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അവിടെ 84 ശതമാനവും ടൂവീലറുകളും വെറും ഒമ്പത് ശതമാനം മാത്രമാണ് കാറുകള്‍.
അതേസമയം, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ 76 ശതമാനം ടൂവീലറുകളും 18 ശതമാനം കാറുകളുമാണ്. സംസ്ഥാനത്തെ ഇടത്തരക്കാരായ നിരവധി കുടുംബങ്ങള്‍ ഇ.വി കാറുകള്‍ വാങ്ങുന്നുവെന്നതിന്റെ സൂചനയാണിതെന്നും ദാഹിയ പറഞ്ഞു. ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്
സംസ്ഥാനത്തെ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഏഥര്‍ എനര്‍ജിയാണ് ഒന്നാം സ്ഥാനത്ത്. ഏഥറിന് 29 ശതമാനവും ബജാജ് ഓട്ടോക്ക് 24 ശതമാനവും ടി.വി.എസ് മോട്ടോറിന് 19 ശതമാനവും വിപണി പങ്കാളിത്തമുണ്ട്. ഒല ഇലക്ട്രിക്കിന്റെ പങ്കാളിത്തം 12 ശതമാനമാണ്.
ഇലക്ട്രിക് കാറുകളുടെ വിപണിയില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയാണ് മുന്നില്‍. കമ്പനിക്ക് 53 ശതമാനം വിപണി പങ്കാളിത്തമുണ്ട്. ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ 26 ശതമാനവും മഹിന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ 11 ശതമാനവും പങ്കാളിത്തം കൈവശം വയ്ക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള ഉയര്‍ന്ന അവബോധമാണ് കേരളത്തില്‍ പല കമ്പനികളും മികച്ച വില്പന നേട്ടം കൈവരിക്കാന്‍ കാരണമാകുന്നതെന്ന് ഇലക്ട്രിക് ടൂവീലര്‍ കമ്പനിയായ ബി.എന്‍.സി മോട്ടോറിന്റെ സി.ഇ.ഒ അനിരുദ്ധ് രവി നാരായണന് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളും വില കൂടിയ ഉല്‍പ്പന്നങ്ങളും സ്റ്റാറ്റസ് സിംബോളായി ജനങ്ങള്‍ കാണുന്ന പ്രവണതയുണ്ടെന്നും, സംസ്ഥാനത്ത് ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
News
‘ഇനി കടവുള്‍ തുണ’; ന്യൂസിലന്‍ഡിനെതിരെ പരമ്പര പിടിക്കാന്‍ ഇറങ്ങും മുമ്പ് പ്രാത്ഥനയില്‍ മുഴുകി ഗൗതം ഗംഭീര്‍
ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊടക് എന്നിവരോടൊപ്പമാണ് ഗംഭീര്‍ ക്ഷേത്രത്തിലെത്തിയത്. ഇരുവരും ഭസ്മ ആരതിയില്‍ പങ്കെടുത്തു.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 11ന് സമനിലയിലാണ്. ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തുടര്‍ന്ന് നടന്ന ഏകദിന, ടി20 പരമ്പരകള്‍ സ്വന്തമാക്കി ഇന്ത്യ ശക്തമായി തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ആരംഭിച്ചത്.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ന്യൂസിലന്‍ഡ് പരമ്പര കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം അവസാന മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ അത് ഗംഭീറിന് വലിയ തിരിച്ചടിയായേക്കും.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്ന വിലയിരുത്തലുകളും ശക്തമാണ്.
kerala
നീലഗിരി ജില്ലാ വനിതാ ലീഗ് സമ്മേളനം ഗൂഡല്ലൂരില്‍
സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും.
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മുസ്ലിം ലീഗ് രാഷ്ട്രീയം വനിതാ ലീഗില്‍ ശക്തിപ്പെടുത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹരിത രാഷ്ട്രീയത്തിലൂടെ ഏകോപിപ്പിക്കുവാന്‍ വേണ്ടി ജില്ലയിലെ ഓരോ യൂണിറ്റുകളിലും കമ്മിറ്റി രൂപീകരിക്കുകയും നിലവില്‍ കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതിന്റെ തുടര്‍ച്ചയെന്നോണം ഈ വരുന്ന ജനുവരി 18 ന് ഞായര്‍ രാവിലെ 11:00 മണിമുതല്‍ വൈകുന്നേരം 4:00 മണി വരെ ഗൂഡല്ലൂര്‍ ജാനകി അമ്മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാ സമ്മേളന പരിപാടി നടക്കും.
സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും. വനിതാ ലീഗിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലയിലുള്ള എല്ലാ വനിതാ ലീഗ് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നീലഗിരി ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
News
മലപ്പുറം കരുവാരക്കുണ്ടില്‍ പതിനാലുക്കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍; പതിനാറുക്കാരന് കസ്റ്റഡിയില്‍
കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
മലപ്പുറം: മലപ്പുറം കരുവാരാക്കുണ്ടില് നിന്ന് കാണാതായ പതിനാലുക്കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുക്കാരന് പൊലീസ് കസ്റ്റഡിയില്‍.
ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇതിനെതിരെ കുടുംബം ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
സ്കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരന് കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
-
kerala17 hours agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala18 hours agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala18 hours agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala17 hours agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala16 hours agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film16 hours agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala18 hours agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
