News
സായ് ഹോസ്റ്റലിലെ ഇരട്ട ആത്മഹത്യ: ദുരൂഹത ആരോപിച്ച് സാന്ദ്രയുടെ കുടുംബം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു
വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യുടെ കൊല്ലം കേന്ദ്രത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളായ സാന്ദ്രയും വൈഷ്ണവിയും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സാന്ദ്രയുടെ കുടുംബം രംഗത്തെത്തി. സായ് സെന്ററില്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് സാന്ദ്ര വീട്ടുകാരോട് വ്യക്തമാക്കിയിരുന്നുവെന്നും, സ്വന്തം കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
സാന്ദ്രയും വൈഷ്ണവിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇരുവരുടേയും ആത്മഹത്യാക്കുറിപ്പുകളില്‍ ഒരേ കൈയക്ഷരം കാണപ്പെടുന്നുവെന്നതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് കുടുംബം ആരോപിക്കുന്നു. സായ് സെന്ററില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ വിവിധ തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങളും ബുദ്ധിമുട്ടുകളും സാന്ദ്ര അനുഭവിച്ചിരുന്നുവെന്നും, ഏറെ മാനസിക വിഷമാവസ്ഥയിലൂടെയായിരുന്നു അവള് കടന്നുപോകുന്നതെന്നും വീട്ടുകാര്‍ വ്യക്തമാക്കി.
കുട്ടികളുടെ മരണവിവരം സായ് സെന്റര്‍ അധികൃതര്‍ വളരെ വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സാന്ദ്രയുടെയും വൈഷ്ണവിയുടെയും മരണത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരിശീലനത്തിന് സമയം കഴിഞ്ഞിട്ടും കുട്ടികള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡന്റെ നേതൃത്വത്തില്‍ വാതില്‍ തള്ളി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് കുടുംബവും സമൂഹവും.
world
ഓപണ്‍ എഐ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇലോണ്‍ മസ്ക്
2015ല്‍ ഓപണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്കിന്റെ വാദം.
ന്യൂയോര്‍ക്ക്: ഓപണ്‍ എഐയും മൈക്രോസോഫ്റ്റും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് പറഞ്ഞ് 134 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്
ഇലോണ്‍ മസ്ക്. താന്‍ കൂടി ചേര്‍ന്ന് തുടക്കമിട്ട ഓപണ്‍എഐ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുമെന്ന (നോണ്‍ പ്രൊഫിറ്റ്) പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വഴിമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ കേസ്. 2015ല്‍ ഓപണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്കിന്റെ വാദം.
കലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ ഏപ്രില്‍ അവസാനത്തോടെയാണ് മസ്ക് നല്കിയ നഷ്ടപരിഹാര കേസില്‍ അന്തിമ വിചാരണ നടക്കുന്നത്. ഇത് ഒഴിവാക്കണമെന്ന ഓപണ്‍എഐയുടെയും മൈക്രോസോഫ്റ്റിന്റെയും ആവശ്യം കഴിഞ്ഞ ദിവസം ജഡ്ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാര തുക സംബന്ധിച്ച ആവശ്യം മസ്കിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. 2015ല്‍ ഓപണ്‍ എഐ സ്റ്റാര്‍ട്ടപ്പായി തുടങ്ങുമ്പോള്‍ 38 മില്യണ്‍ യുഎസ് ഡോളര്‍ മസ്ക് നല്‍കിയിരുന്നു. ഇന്ന് 500 ബില്യണ്‍ ഡോളറാണ് ഓപണ്‍ എഐയുടെ വിപണിമൂല്യം. ഇതിന് അനുസൃതമായ തുകയ്ക്ക് തനിക്ക് അവകാശമുണ്ടെന്നാണ് മസ്കിന്റെ വാദം.
main stories
ത്രിതല തെരഞ്ഞെടുപ്പ് വിജയം നിയമസഭയിലും ആവര്‍ത്തിക്കും – യൂത്ത് ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു.
കോഴിക്കോട് : കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തെ പിറകോട്ട് നയിച്ച പിണറായി സര്‍ക്കറിനെ താഴെയിറക്കാന്‍ കേരള ജനത അവസരം കാത്തിരിക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. 2016 മുതല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കയാണ്. യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്നതാണ് മുഖ്യ അജണ്ടയെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങളിലൂടെ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ-ആരോഗ്യ- ആഭ്യന്തര വകുപ്പുകള്‍ ഉള്‍പ്പെടെയെല്ലാം ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. നവകേരള യാത്ര നടത്തി കോടികള്‍ ബാധ്യതയാക്കിയവര്‍ തെരഞ്ഞെടുപ്പ് കാലത്തിറക്കിയ പ്രകടനപത്രികയെ നോക്ക് കുത്തിയാക്കി മാറ്റി. പുതുതലമുറയും സ്ത്രീകളും പിന്നാക്ക വിഭാഗങ്ങളും അടിസ്ഥാന തൊഴിലാളികളുമെല്ലാം സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണ്. തടവ് പുള്ളികള്‍ക്ക് വേതനം വര്‍ധിപ്പിക്കാന്‍ കാണിക്കുന്ന താല്പര്യത്തിന്റെ ഒരംശം പോലും ആശാവര്‍ക്കര്‍മാരോടും പാചക തൊഴിലാളികളോടും അംഗനവാടി ജീവനാക്കാരുമുള്‍പ്പെടെയുള്ള അടിസ്ഥാന വര്‍ഗ്ഗക്കാരോടും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. അശാസ്ത്രീയ ഭരണത്തിലൂടെ കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട പിണറായി സര്‍ക്കാറില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ കേരള ജനത തയ്യാറാണെന്ന പ്രഖ്യാപനമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്ത് വന്നത്. യു.ഡി.എഫി നുണ്ടായ വലിയ വിജയത്തില്‍ യുവാക്കളുടെ പങ്ക് വളരെ വലുതായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു. കേരള മന:സാക്ഷിയെ ഞെട്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജയിലിലായിട്ടും ഒരു നടപടിയുമെടുക്കാതെ സംരക്ഷണ കവചം തീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി (കണ്ണൂര്‍ ജില്ല പഞ്ചായത്ത്), ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ (കോഴിക്കോട് കോര്പ്പറേഷന്), വിവിധ ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ അസീസ് കളത്തൂര്‍ (കാസറകോട് ജില്ല പഞ്ചായത്ത്), മിസ്ഹബ് കീഴരിയൂര്‍ (കോഴിക്കോട് ജില്ല പഞ്ചായത്ത്) , ശരീഫ് കൂറ്റുര്‍ (മലപ്പുറം ജില്ല പഞ്ചായത്ത്), മുസ്തഫ അബ്ദുള്‍ ലത്തീഫ് (മലപ്പുറം ജില്ല പഞ്ചായത്ത്), സി.എച്ച് ഫസല്‍ (പനമരം ബ്ലോക്ക് പഞ്ചായത്ത്), എ. സദക്കത്തുള്ള (കൊല്ലം കോര്പ്പറേഷന്), റിയാസ് നാലകത്ത് (കാരക്കുറുശ്ശി പഞ്ചായത്ത്), ഫൈസ് പൂവ്വച്ചല്‍ (പൂവ്വച്ചല്‍ പഞ്ചായത്ത്), അഡ്വ. വി.പി നാസര്‍ (ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി), പി.സി നസീര്‍ (തളിപറമ്പ മുനിസിപ്പാലിറ്റി), എം.പി നവാസ് (കല്പറ്റ മുനിസിപ്പാലിറ്റി), അമീന് പിട്ടയില്‍ (ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി) എന്നിവര്‍ക്ക് യോഗത്തില്‍ വെച്ച് സ്വീകരണം നല്കി.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി, സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്, സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ പ്രസംഗിച്ചു. അസീസ് കളത്തൂര്‍, നസീര്‍ നല്ലൂര്, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന് കോയ, ശരീഫ് കൂറ്റുര്‍, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എം നിസാമുദ്ദീന്‍, അമീന് പിട്ടയില്‍, അമീന് ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്, ഷിബി കാസിം, സാജന് ഹിലാല്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ടി.ഡി കബീര്‍, ഇ.എ.എം അമീന്, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന് ആലംഗീര്‍, എന്‍.കെ അഫ്സല് റഹ്മാന്, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, അന്‍വന്‍ ഷാഫി ഹുദവി, റിയാസ് പുല്പറ്റ, എ.എം അലി അസ്ഗര്‍, ശരീഫ് സാഗര്‍, എ. സദക്കത്തുള്ള, അഡ്വ. വി.പി നാസര്‍, ഷബീര്‍ ഷാജഹാന്, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.
News
തണ്ടപ്പേര് ലഭിക്കാതെ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
നാല് മാസം മുൻപ് തണ്ടപ്പേർ ലഭിക്കാത്തതിനാൽ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷണസ്വാമി എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.
പാലക്കാട്: അട്ടപ്പാടി തണ്ടപ്പേര് ലഭിക്കാത്തതിനാല്‍ ഭൂമി വില്ക്കാന് കഴിയാതെ വന്നതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. പുലിയറ സ്വദേശി പി.കെ. ഗോപാലകൃഷ്ണന് ആണ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുമ്പ് അട്ടപ്പാടിയിലെ സഹോദരനെ ഫോണ്‍ ചെയ്ത് വിഷം കഴിച്ച വിവരം അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
കാലിലെ അസുഖത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതിരുന്നതും, ബാങ്ക് ലോണ്‍ ജപ്തി നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഭൂമി വില്ക്കാന് ശ്രമിച്ചെങ്കിലും തണ്ടപ്പേര് ലഭിക്കാത്തതിനാല്‍ ഇടപാട് നടക്കാതിരുന്നതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂപ്പില്‍ നായരുടെ സര്‍വേ നമ്പറിലുള്ള ഭൂമികളുടെ ആധാരം തടഞ്ഞുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറിലാണ് ഗോപാലകൃഷ്ണന്റെ ഭൂമിയും വരുന്നതെന്ന് അധികൃതര്‍ പറയുന്നു. നാല് മാസം മുന്‍പ് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടര്‍ന്ന് നരസിമുക്ക് ഇരട്ടക്കളത്തെ കൃഷ്ണസ്വാമി എന്ന കര്‍ഷകനും ആത്മഹത്യ ചെയ്തിരുന്നു.
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film3 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala2 days agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film2 days agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
