Connect with us

News

സംസ്ഥാനത്ത് ഇന്ന് മുതൽ SSLC, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം; 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും

പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരീക്ഷ ചൂട്. ഇന്ന് മുതൽ SSLCയും ഹയർ സെക്കൻഡറി പരീക്ഷകളും ആരംഭിക്കുന്നു. ഈ വർഷം 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി പരീക്ഷ എഴുതുന്നത്. മലയാളം ഉൾപ്പെടെയുള്ള ആദ്യഭാഷാ വിഷയങ്ങളാണ് ഇന്ന് SSLCയിൽ നടക്കുന്നത്. ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഇംഗ്ലീഷ് വിഷയത്തോടെ ആരംഭിക്കും.

സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം ആകെ 4,18,516 വിദ്യാർത്ഥികളാണ് ഇന്ന് SSLC പരീക്ഷ എഴുതുന്നത്. മലയാളം, തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാംഭാഷാ വിഷയങ്ങളുടെ പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംവർഷ പരീക്ഷയ്ക്ക് 4,37,854 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. 4,79,263 വിദ്യാർത്ഥികളാണ് രണ്ടാംവർഷ പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 1977 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇൻവിജിലേറ്റർമാരായി ഏകദേശം 29,000 അധ്യാപകരെ നിയോഗിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SSLC പരീക്ഷകളുടെ മൂല്യനിർണയം 26,000ത്തോളം അധ്യാപകരെ നിയോഗിച്ച് ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തിയാക്കും. ഫലം മേയ് 8ന് പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെ പോലെ സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ ആരംഭിച്ച് മേയ് 22ന് ഫലപ്രഖ്യാപനം നടത്തും.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ നടത്താനിരുന്ന പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

News

ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

ആക്രമണ സമയത്ത് കപ്പലില്‍ 180 പേരുണ്ടായിരുന്നതായാണ് വിവരം.

Published

on

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയ്ക്ക് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ആക്രമണ സമയത്ത് കപ്പലില്‍ 180 പേരുണ്ടായിരുന്നതായാണ് വിവരം.

ശ്രീലങ്കയുടെ തെക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് ഏകദേശം 25 മൈല്‍ അകലെ വെച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 18 മുതല്‍ 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ‘മിലാന്‍’ നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പല്‍. കപ്പലിലുണ്ടായിരുന്ന ബാക്കി ഉദ്യോഗസ്ഥരെ കണ്ടെത്താനായി ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ, ഐആര്‍ഐഎസ് ദേനയ്ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ട് പെന്റഗണ്‍. ആക്രമണത്തില്‍ ഇറാന്‍ കപ്പലിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ പടക്കപ്പല്‍ യുഎസ് മുക്കിയതില്‍ ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വന്തം അയല്‍പക്കത്ത് സ്വാധീനമില്ലേയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. ഇന്ത്യയുടെ അയല്‍പ്പക്കവും വാഷിങ്ടണിനും ടെല്‍ അവീവിനും വിട്ടുകൊടുത്തോ എന്നും രാജ്യത്തെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുവാദം നല്‍കിയിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

 

 

Continue Reading

News

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി

ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

Published

on

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ആക്രമണം. മാള്‍ട്ടയുടെ പതാക വഹിച്ച ‘സഫീന്‍ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നര്‍ കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു.

ഒമാന്‍ തീരത്തുനിന്ന് ഏകദേശം രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ ജലനിരപ്പിന് തൊട്ടുമുകളിലായി അജ്ഞാത വസ്തു വന്നിടിച്ചതിനെത്തുടര്‍ന്ന് എഞ്ചിന്‍ റൂം തീപിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചു.

ഇസ്രാഈലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വിലക്ക് ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍, വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അമേരിക്കന്‍ നാവികസേന നേരിട്ട് രംഗത്തിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

 

Continue Reading

film

കാണാന്‍ ആളില്ല, ഷോകള്‍ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരളാ സ്റ്റോറി 2’

2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

Published

on

മുംബൈ/കൊച്ചി: വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 16.65 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആഭ്യന്തര വിപണിയില്‍ നേടാനായത്. ആദ്യ ദിനം വെറും 75 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.

കാണാന്‍ ആളുകളില്ലാത്തതിനാല്‍ രാജ്യത്തുടനീളം തിയേറ്ററുകള്‍ ഷോകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ചൊവ്വാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 335 ഷോകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ‘പ്രൊപ്പഗണ്ട’ സിനിമയാണെന്ന വിമര്‍ശനവും പ്രേക്ഷകരുടെ താല്‍പ്പര്യം കുറയാന്‍ കാരണമായി.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതി റിലീസ് തടഞ്ഞത് സിനിമയുടെ തുടക്കത്തെ ബാധിച്ചിരുന്നു. പിന്നീട് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.

 

Continue Reading

Trending