Connect with us

FOREIGN

സൽമാൻ രാജാവിന്റെ അതിഥികളായി ആറ് മലയാളികളും

Published

on

മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി തൊണ്ണൂറ് രാജ്യങ്ങളിൽ നിന്നായി 1300 തീർത്ഥാടകർ മക്കയിലെത്തി. ഇതുകൂടാതെ ഫലസ്തീനിൽ നിന്ന് ആയിരം പേർക്കും രാജാവിന്റെ അതിഥികളായി അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരിൽ ആറ് മലയാളികളുമുണ്ട്. ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, ഡോ. കെ. മുഹമ്മദ് ബഷീർ, ഫൈസൽ മൗലവി, വി പി നൗഫൽ മദീനി, ടി. അബ്ദുൽ വാരിസ് എന്നിവരാണ് രാജാവിന്റെ അതിഥികളായി മക്കയിലെത്തിയ മലയാളികൾ.

ആഭ്യന്തര തീർത്ഥാടകർ ഇന്ന് മക്കയിൽ

മക്ക : ഇക്കൊല്ലത്തെ ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര ഹാജിമാരുടെ എണ്ണം നാല് ലക്ഷത്തിലധികം വരും. ഇവർ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പുണ്യഭൂമിയെ ലക്ഷ്യമാക്കി ഇന്നലെ പ്രയാണമാരംഭിച്ചു. മക്കയിൽ പ്രവേശിച്ച ഉടനെ ഖുദൂമിന്റെ ത്വവാഫ് നിർവഹിച്ചായിരിക്കും ഇവർ മിനായിലേക്ക് പുറപ്പെടുക. നിശ്ചയിക്കപ്പെട്ട സമയത്തിനകം എത്തുന്നവർക്കാണ് ഇത്തരത്തിൽ ത്വവാഫ് നിർവഹിക്കാൻ സാധിക്കുക. മക്കയിൽ നിന്നുള്ളവരും സഊദിയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് പല കാരണങ്ങളാൽ വൈകിയെത്തുന്നവരും നേരെ മിനായിലെ തങ്ങൾക്കനുവദിച്ച ടെന്റുകൾ ലക്ഷ്യമാക്കി നീങ്ങും.

ഹജ്ജ് സീസൺ അത്യുഷ്ണത്തിൽ

മക്ക : ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന വേളയിൽ പുണ്യപ്രദേശങ്ങളിൽ അത്യുഷ്ണമാണ് മക്കയിൽ. ഹജ്ജ് സീസണിൽ 40 മുതൽ 44 വരെ ഡിഗ്രി സെൽഷ്യസിലായിരിക്കും ഉഷ്ണം ബാധിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം . പകൽ സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 18 മുതൽ 35 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

തീർത്ഥാടകർ സൂര്യ താപം ഏൽക്കുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത വെയിലേൽക്കുന്നത് ഹീറ്റ് സ്‌ട്രോക്കിലേക്ക് നയിച്ചേക്കുമെന്നും അധിക നേരം ചൂടിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിർദേശം.നടക്കുന്ന സമയങ്ങളിൽ കുടകൾ ഉപയോഗിക്കാനും തണലുള്ള ഭാഗങ്ങളിൽ നിൽക്കാനും ശ്രദ്ധിക്കണം. നടപ്പാതകൾ ശീതീകരിക്കുന്നുവെങ്കിലും ശക്തമായ ഉഷ്‌ണത്തെ അതിജീവിക്കാൻ തീർത്ഥാടകർ മുൻകരുതലുകളെടുക്കണം

14 ഭാഷകളിൽ പരിഭാഷകരുടെ സഹായം

മക്ക : ‘നിങ്ങളെ നിങ്ങളുടെ ഭാഷായിൽ ഞങ്ങൾ വഴി നടത്താം’ എന്ന പരിപാടിയിലൂടെ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് ഹജ്ജുമായി ബന്ധപ്പെട്ട കർമ്മങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ പരിഭാഷകരുടെ സഹായമുണ്ടാകും. കഴിഞ്ഞവർഷം ഏർപ്പെടുത്തിയ ഈ സംവിധാനം ഒട്ടേറെ തീർത്ഥാടകർക്ക് ഏറെ ആശ്വാസമായിരുന്നു. . 24 മണിക്കൂറും സേവനങ്ങൾ ലഭിക്കാൻ അറബിയോടൊപ്പം ഇംഗ്ലീഷ്, തുർക്കി, ഉറുദു, ഫാരിസി , സ്പാനിഷ് , ഫ്രഞ്ച് , ബംഗാളി , മലായി , ഇന്തോനേഷ്യൻ, തമിഴ് , മാലി തുടങ്ങിയ 14 ഭാഷകളിലാണ് പരിഭാഷകരുടെ സേവനം ലഭ്യമാവുകയെന്ന ഗൈഡൻസ് ആൻഡ് ട്രാൻസ്‌ലേഷൻ വിഭാഗം അറിയിച്ചു . ഫോൺ വഴിയും നേരിട്ടും സേവനം ലഭ്യമാക്കും. പുണ്യകർമ്മങ്ങൾ പരിചയപ്പെടുത്തുന്ന ലഘു പുസ്തകങ്ങളും വിതരണം ചെയ്യും .

മദീനയിൽ ചികിസലയിലുള്ളവരെ മിനായിലെത്തിച്ചു

മക്ക: ഹജ്ജ് കർമ്മത്തിനെത്തി അസുഖബാധിതരായി മദീനയിലെ ആശുപത്രികളിൽ കഴിഞ്ഞിരുന്ന പതിനാറ് വിദേശ തീർത്ഥാടകരെ പ്രത്യേക ആംബുലൻസിൽ ഹജ്ജ് കർമ്മത്തിനായി മിനായിലേക്ക് കൊണ്ടുവന്നു. മിനായിലെ വിവിധ ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ഇവർ ഹജ്ജ് കർമ്മം പൂർത്തിയാക്കും.
27 ആംബുലൻസുകളും സഹായത്തിന് ഏഴ് മറ്റു വാഹനങ്ങളും ഉപയോഗിച്ചു. രോഗികളെ അനുഗമിക്കുന്നവർക്ക് വേണ്ടി പ്രത്യേക ബസുകളും മൊബൈൽ ക്ലിനിക്കും ഏർപ്പെടുത്തിയിരുന്നു.

വാഹനങ്ങളെ നിരീക്ഷിക്കാൻ വെർച്വൽ കണ്ണടകൾ

മക്ക : പുതുമകളുടേതാണ് ഇക്കൊല്ലത്തെ ഹജ്ജ് കാലം. സെൽഫ് ഡ്രൈവിങ് ബസിന് പുറമെ ഹജ്ജ് വേളയിൽ വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർക്ക് വെർച്വൽ കണ്ണടകൾ നൽകി സഊദി പൊതു ഗതാഗത അതോറിറ്റി. ചെക്ക് പോസ്റ്റുകളിലും മറ്റു പരിശോധന കേന്ദ്രങ്ങളിലുമുള്ള തിരക്ക് കുറക്കാനും പരിശോധന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുമാണ് നൂതനമായ സംവിധാനം ഏർപ്പെടുത്തിയത്. ഓഗ് മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ വഴിയുള്ള ഈ കണ്ണടകൾ ഉപയോഗിച്ച് ഗതാഗത നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടോ നിരീക്ഷിക്കാൻ സാധിക്കും. നിയമലംഘനം പെട്ടെന്ന് കണ്ടെത്താനും പിടികൂടാനും സാധിക്കുന്നതാണ് ഈ കണ്ണടകളിലൂടെയുള്ള നിരീക്ഷണം.

അനുമതിയില്ലാതെ ഹജ്ജിനെത്തിയ 159188 പേരെ പിടികൂടി

മക്ക : അനുമതിയില്ലാതെ ഹജ്ജിനെത്തിയ 159188 പേരെ പിടികൂടി തിരിച്ചയച്ചതായി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെയും കണ്ടെത്തി നിയനമനടപടികൾ ആരംഭച്ചതായി പൊതു സുരക്ഷാ മേധാവി ജനറൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു. ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശത്തോടെ മക്കയിൽ കഴിഞ്ഞ 5868 പേരെയും മതിയായ രേഖകളില്ലാതെ ആളുകളെ ഹജ്ജിന് കൊണ്ടുവന്ന കേസിൽ ഒമ്പത് ഡ്രൈവര്മാരെയും പിടികൂടി. 118000 വാഹനങ്ങൾ മക്കയിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലെത്തിയാൽ കടുത്ത ശിക്ഷ

മക്ക: ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന വേളയിൽ ഹജ്ജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കടുത്ത ശിക്ഷ നപടികൾക്ക് വിധേയമാക്കുമെന്ന് പൊതു സുരക്ഷാ മേധാവി ജനറൽ മുഹമ്മദ് അൽ ബസാമി മുന്നറിയിപ്പ് നൽകി . ഇതിനായി ചെക്ക് പോസ്റ്റുകളിൽ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുണ്ടാകും. പെർമിറ്റില്ലാത്തവരെ ഹജ്ജിനായി അനധികൃതമായി കൊണ്ടുവരികയും നിയമം ലംഘിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ചെക്ക്‌പോസ്റ്റുകളിൽ പിടിക്കപ്പെട്ടാൽ ഈ കമ്മിറ്റി വഴി ഉടൻ ശിക്ഷ നടപടിയുണ്ടാകും. പിടിയിലായാൽ അമ്പതിനായിരം റിയാൽ പിഴയും തടവുമാണ് നേരത്തെ പ്രഖ്യാപിച്ച ശിക്ഷ. വാഹനം പിടിക്കപ്പെട്ടാൽ അതിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ബസ് ഡ്രൈവർക്ക് പിഴ സംഖ്യ കൂടും. വാഹനങ്ങൾ കണ്ടുകെട്ടുകയും ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി .

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending