Connect with us

Video Stories

ഒരു സെന്‍ കഥ

Published

on

 

എം.എം. മണിയെപ്പോലെ ഇടയ്ക്ക് നാടന്‍ ഭാഷയുടെ സൗന്ദര്യം പുറത്തെടുക്കാറുള്ള ആര്‍. ബാലകൃഷ്ണപ്പിള്ള കൊല്ലം പൊലീസ് സൂപ്രണ്ടായ ടി.പി സെന്‍കുമാറിനെ സി.പി.എം ജില്ലാ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സി.പി.എമ്മുകാര്‍ ടി.പി സെന്‍കുമാറിനെതിരെ പ്രചരിപ്പിക്കുന്നത് ആര്‍.എസ്.എസുകാരന്‍ എന്നാണ്. ദേവികുളം സബ് കലക്ടറെ എം.എം മണി തന്നെ അങ്ങനെ വിശേഷിപ്പിച്ചുവല്ലോ. ഇഷ്ടമില്ലാത്തവരെ മുഴുവന്‍ ആര്‍.എസ്.എസില്‍ ചേര്‍ക്കുന്ന പരിപാടി സി.പി.എം പതിവാക്കിയിരിക്കുകയാണ്.
എട്ട് മാസത്തെ അപമാനത്തിന് ശേഷം സുപ്രീംകോടതിയില്‍ നിന്ന് ചരിത്ര വിധിയുമായെത്തി ഡി.ജി.പിയുടെ കസേര വലിച്ചിട്ട് വീണ്ടും ടി.പി സെന്‍കുമാര്‍ ഇരിക്കുമ്പോള്‍ ചങ്കിടിക്കുക ചീഫ് സെക്രട്ടറി നളിനി നെറ്റോയുടേത് കൂടിയാണ്. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യും വരെ സെന്‍കുമാറിന്റെ സര്‍വീസ് ഫയലില്‍ ആക്ഷേപങ്ങളൊന്നും കാണാനുണ്ടായിരുന്നില്ലെങ്കില്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മേല്‍ വലിയ ആക്ഷേപങ്ങള്‍ ഒട്ടിച്ചു ചേര്‍ത്തിരുന്നു. നളിനി നെറ്റോയായിരുന്നു പിണറായിക്ക് വേണ്ടി ഇപ്പണി എടുത്തത്. പിറ്റേന്ന് തന്നെ മുഖ്യമന്ത്രി സെന്‍കുമാറിനെ മാറ്റി ഡി.ജി.പി സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചുത്തരവായി. ആ ഉത്തരവാണിപ്പോള്‍ സുപ്രീംകോടതി ചരിത്രം കുറിച്ച വിധിയില്‍ ചുരുട്ടിയെറിഞ്ഞത്. 1983 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഈ തനി തൃശൂര്‍കാരന്‍ തലശ്ശേരിയില്‍ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബെവ്‌റിജസ് കോര്‍പ്പറേഷന്‍ എം.ഡി മുതല്‍ കെ.എസ്.ആര്‍.ടി.സി എം.ഡി വരെ പല ചുമതലകള്‍ വഹിച്ചു. അപ്പോഴൊന്നും കാര്യമായ ആരോപണങ്ങള്‍ സെന്‍കുമാറിനെതിരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി. അങ്ങനെയാണ് മുന്‍ചൊന്ന എം.ഡി സ്ഥാനങ്ങള്‍ വഹിച്ചത്. തിരുവനന്തപുരം എം.ജി കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ ക്ലാസില്‍ കയറി കുട്ടികളെ തല്ലിയ പൊലീസുകാരനെ മേലുദ്യോഗസ്ഥനായ സെന്‍കുമാര്‍ തന്നെ കോളറിന് പിടിച്ചു. പൊലീസായാലും നിയമം മാനിക്കണമെന്നായിരുന്നു വിശദീകരണം. അതോടെയാണ് ഇടതിന് ഈ മലയാളി ഐ.പി.എസുകാരന്‍ അനഭിമതനായതെന്ന് പറയുന്നു. ഉമ്മന്‍ചാണ്ടി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ, പിണറായി അധികാരത്തില്‍ വരുമ്പോള്‍. ഡി.ജി.പി സ്ഥാനത്തുനിന്ന് തൂക്കിയെറിയപ്പെട്ട സെന്‍കുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കുകയുണ്ടായി. തനിക്ക് ബെഹ്‌റയാകാനാവില്ലെന്നൊരു കുത്തുവാക്കും അതിലുണ്ടായി.
ചാലക്കുടി ഈഴവ സമുദായാംഗമായ സെന്‍കുമാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. നിയമ ബിരുദധാരിയുമാണ്. ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ അംഗമായ ശേഷമാണ് ഐ.പി.എസ് നേടിയത്. ശ്രദ്ധേയമായ ഒട്ടു വളരെ കേസുകള്‍- ലിസ് തട്ടിപ്പ്, ആട് മാഞ്ചിയം തട്ടിപ്പ്, വിതുര, പന്തളം പെണ്‍വാണിഭം, ഫ്രഞ്ച്, ഐ.എസ്.ആര്‍.ഒ ചാരപ്പണി- സമര്‍ഥമായി അന്വേഷിച്ച സെന്‍കുമാറിന് 2009ല്‍ പ്രസിഡന്റിന്റെ പൊലീസ് മെഡല്‍ ലഭിച്ചതാണ്. എന്നാല്‍ ജിഷ വധക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസും അന്വേഷിച്ചത് ശരിയായില്ലെന്നായിരുന്നു ഡി.ജി.പി സ്ഥാനത്തുനിന്ന് ഇറക്കിവിടാന്‍ പിണറായി വിജയന്‍ പറഞ്ഞ കാരണം. ഇവ തന്നെ തിരിഞ്ഞുകുത്തുമെന്നാണിപ്പോഴത്തെ വിലയിരുത്തല്‍. ജിഷ വധക്കേസ് അന്വേഷിക്കാന്‍ പുതിയ സര്‍ക്കാര്‍ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ടീം ശരിയായ രീതിയലല്ല കേസ് നീക്കിയതെന്ന് സുപ്രീംകോടതിയില്‍ തന്നെ ടി.പി സെന്‍കുമാര്‍ വിശദീകരിക്കുകയുണ്ടായി. ഇക്കാര്യം ഏറെക്കുറെ വിജിലന്‍സ് ശരിവെക്കുകയുണ്ടായി. ഈ വാദമുഖങ്ങളാകട്ടെ ജിഷക്കേസിന്റെ വിചാരണയില്‍ പ്രതിഭാഗം ഉപയോഗിച്ചു. അത് സ്വാഭാവികം. ഡി.ജി.പി പദവിയില്‍ വീണ്ടും വരുമ്പോള്‍ ജിഷക്കേസ് പുനപ്പരിശോധിക്കേണ്ടിവരില്ലേ.
സി.പി.എമ്മുകാരുടെ ശത്രു പട്ടികയിലേക്ക് സെന്‍കുമാറിന് പ്രവേശനം ലഭിക്കാന്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഇടയാക്കിട്ടുണ്ടാവും. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിലിരുന്ന് ഫേസ്ബുക്ക് താളില്‍ ഇരട്ടച്ചങ്കന്‍ സിന്ദാബാദ് എന്ന് പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. അന്നത്തെ ജയില്‍ ഡി.ജി.പി അതിനെ ന്യായീകരിക്കുകയും ചെയ്തു. ആ സമയത്താണ് ജയിലിന്റെ ചുമതലയിലേക്ക് ടി.പി സെന്‍കുമാര്‍ വരുന്നത്. ജയിലില്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച സൗകര്യങ്ങള്‍ ഉടനെ തടയുകയും ചെയ്തു. ജൂണ്‍ 30 വരെയേ സെന്‍കുമാറിന് സര്‍വീസുള്ളൂ. അതില്‍ എത്ര ദിവസം കുറയ്ക്കാനാവുമെന്ന ഗവേഷണമാണ് ഇപ്പോള്‍ അപമാനിതരായ സര്‍ക്കാര്‍ ചെയ്യുന്നത്. നിയമോപദേശം തേടിയും അപ്പീല്‍ സാധ്യത പരിശോധിച്ചും ഒരു ദിവസമെങ്കില്‍ ഒരു ദിവസം രക്ഷപ്പെടുത്താമെന്നായിരിക്കാം പിണറായിയുടെ ഉപദേശി വൃന്ദം ആലോചിക്കുന്നത്. സുപ്രീംകോടതിയെ സമീപിച്ചാല്‍ പ്രഹരം ഉറപ്പാണെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ഇക്കണക്കിന് പോയാല്‍ ആരാണ് നേര്‍വഴിക്ക് കൊണ്ടുവരികയെന്ന് ചോദിച്ച സുപ്രീം കോടതിയുടെ കോപത്തിന് പാത്രമായെന്ന് വരും. ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഈ സര്‍ക്കാറിന് വേണ്ടി സെന്‍കുമാറിന്റെ സര്‍വീസ് ഫയലില്‍ എഴുതിച്ചേര്‍ത്തതൊന്നും സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. ഇതേ നളിനി നെറ്റോ സുപ്രീംകോടതിയുടെ മുന്നില്‍ വരുമ്പോള്‍ പ്രതികരണം എങ്ങനെയാവുമെന്ന് പ്രവചിക്കാനാവില്ലത്രെ. റോഡപകടത്തെ കുറിച്ച് സെന്‍കുമാര്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ തുടങ്ങിവെച്ച ഗവേഷണം പാതി വഴിയിലാണ്. ഈ വിധി മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേണ്ടിയാണെന്ന് സെന്‍ പറയുന്നു.

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending