Connect with us

News

ജയിക്കാൻ ഇന്ത്യ; ഇന്ന് ന്യൂസിലാൻഡിനെതിരെ 

ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ

Published

on

ദുബൈ: ഇത് പോലെ ഒരു സമർദ്ദം ഇതിന് മുമ്പ് ഒരു ദിവസാമുണ്ടായിരുന്നു…. 2019 ൽ ഏകദിന ലോകകപ്പ് അന്ന് ഇംഗ്ലണ്ടിൽ നട ന്നപ്പോൾ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും മുഖാമുഖം. മഴയിൽ മുങ്ങിയ ആദ്യ ദിനത്തിന് ശേഷം രണ്ടാം ദിവസ നൽകിയത് ചെറിയ ലക്ഷ്യമായി രുന്നു. പക്ഷേ ഇന്ത്യയുടെ തുടക്കം പാളി, ട്രെൻഡ് ബോൾട്ടും ലോക്കി ഫെർഗൂസണുമെല്ലാം ആഞ്ഞടിച്ച കാഴ്ചയിൽ തോൽവിളറപ്പായി. പക്ഷേ വാലറ്റത്തിൽ മഹേന്ദ്രസിംഗ് ധോണിയും രവീന്ദ ജാഡജയും ഒരുമിച്ചപ്പോൾ ജയം അരികിലെത്തി. പാക്ഷ നിർണാ കഘട്ടത്തിൽ മാർട്ടിൻ ഗിലിന്റെ ത്രോയിൽ ധോണി റണ്ണൗട്ടാവന്നു പിറകെ തോൽവിയും.

ഇന്ന് അതേ സമ്മർദ്ദം. അതേ ടീമുകൾ. ടി-20 ലോകകപ്പ് ഗ്രൂപ്പ് ബിലെ അതി നിർണായക മത്സരത്തിൽ
ഇന്ത്യയും ന്യൂസിലാൻഡുമിറങ്ങുമ്പോൾ തോൽവി  കോലിക്കും ട്രെയിൻ വില്യം സണും കനത്ത ആഘാതമാവും. ആദ്യ മൽസരത്തിൽ പാക്കിസ്താനോട് പത്ത് വിക്കറ്റിന് തകർന്നിരുന്നു ഇന്ത്യ. ന്യൂസിലാൻഡും പാക്കിസ്താന് മുന്നിൽ തല താഴ്ത്തിയവർ. കളിച്ച മൂന്ന് മൽ സരങ്ങളും ജയിച്ച് പാക്കിസ്താൻ ഏറെക്കുറെ സെമി ഉറപ്പാക്കിയപ്പോൾ ഇന്ത്യക്കും കിവീസിനും  ആരംഭിക്കുന്ന പോരാട്ടത്തിൽ ടോസ് മുതൽ പ്രശ്നങ്ങൾ തുടങ്ങും ദുബൈയിലെ കാലാവസ്ഥയിലും പീച്ച് സാഹചര്യങ്ങളിലും രണ്ടാമ ബാറ്റ് ചെയ്യുക എന്നതാണ് രക്ഷിതമായ കാര്യം. അതിന്  പക്ഷേ ടോസ് ലഭിക്കണം. പാക്കി സ്താനെതിരായ മൽസരത്തിൽ ടോസ് കോലിക്ക് നഷ്ടമായിരു തീരുമാനിച്ചപ്പോഴാണ് ഇന്ത്യ തകർന്നതും പാക് ഓപ്പണർമാർ അനായാസം കളി ജയിച്ചതും പാക്കിസ്താൻ ന്യൂസിലാൻഡിനെ കീഴടക്കിയതും രണ്ടാമത് ബാറ്റ് ചെയ്ത് കഴിഞ്ഞ ദിവസം അഫ് ഗാനിസ്താനെ ആസിഫ് അലിയുടെ വെടിക്കെട്ടിൽ തകർത്തതും രാത്രിബാറ്റിംഗിൽ.

ഇന്ത്യൻ മുൻനിര ബാറ്റിംഗിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. രോഹിത് ശർമയും കെ.എൽ രാഹുലും ഇന്നിംഗ്സിന് തുടക്കമിടും മൂന്നാം നമ്പറിൽ നായകൻ വിരാത് കോലി നാലാം നമ്പറിൽ സൂര്യകുമാർ യാദവിന് പകരം ഇ ഷാൻ കിനെ പരീക്ഷിച്ചേക്കാം. അഞ്ചാം നമ്പറിൽ പന്ത് വരുമ്പോൾ ആറാം നമ്പറിൽ ഹാർ ദിക്കിന് അവസരമുണ്ടാവുമോ എന്ന ചോദ്യവുമുണ്ട്. ആരോഗ്യപരമായി 100 ശതമാനം ഫിറ്റ്നസ് തെളിയിക്കുന്നതിൽ പരാജിതനായിട്ടും ഓൾറൗണ്ടർ ഗണത്തിലായിരുന്നു പാക്കിസ്താനെതിരെ ഹാർദിക് കളിച്ചത്. പക്ഷേ ബാറ്റിംഗിനിടെ അദ്ദേഹത്തിന് പരിക്കേറ്റു. ബൗൾ ചെയ്യാനെത്തിയി കഴിഞ്ഞ ദിവസം അദ്ദേഹം നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. ഏഴാം നമ്പറിൽ രവീനു ജഡേജ കളിക്കും. ബൗളിംഗിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പോർ മാരായി ജീത് ബുംറ, മുഹമ്മദ് ഷമി, എന്നിവർക്കൊപ്പം ശാധുൽ ഠാക്കൂറിനെയാണ് പരിഗണിക്കുന്നത്. അങ്ങനെയാവു മ്പോൾ ഭുവനേശ്വർ കുമാർ പുറത്താവും സ്പിന്നർ  സ്ഥാനം ആർ.അശ്വിനായിരിക്കും.

കിവീസിന് പഴയ കരുത്തിൽ കളിക്കാൻ ആദ്യ മൽസരത്തിൽ കഴിഞ്ഞിട്ടില്ല. പാക്കിസ്താനെതി ബാറ്റിംഗ് പരീക്ഷണങ്ങൾ പാളിയിരുന്നു. മാർട്ടിൻ ഗിലിനൊ ഡാരം മിച്ചലായിരുന്നു ഇ ന്നിംഗ്സ് തുടങ്ങിയത്. മൂന്നാമ നായിനായകൻ വില്ല്യംസണുകളി ക്കുമ്പോൾ ഡിവോൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ജെയിംസ് നിഷാ എന്നിവരാണ് അടുത്ത നമ്പറുകളിൽ വരുക. ബൗളിംഗിൽ ട്രെൻഡ് ബോൾട്ടിനൊപ്പം ടീം സൗത്തിയോ അല്ലെങ്കിൽ ആദം മിനെയോ, സ്പന്നർമാരായി ഇഷ് ഷാഥിയും മിച്ചൽ സാന്ററും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇഡി അന്വേഷണം: ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് എം.എം ഹസന്‍

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍.

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടതെന്നും ഹസ്സൻ.

സോളാര്‍ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി അതില്‍ നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലാവ്ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ് ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്തുപോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

മദ്യപിച്ച് വിമാനം പറത്തി; പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ; എഫ്ഐആർ ഫയൽ ചെയ്തു

വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.

Published

on

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ. കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡൽഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.

ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഇക്കാര്യങ്ങളിൽ തങ്ങൾക്ക് സഹിഷ്ണുതയില്ലെന്നും പൈലറ്റിന്റെ സേവനം ഇതോടെ നിർത്തലാക്കുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. “ഞങ്ങൾക്ക് ഈ കാര്യങ്ങളിൽ ഒട്ടും സഹിഷ്ണുതയില്ല, അദ്ദേഹത്തിൻ്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്,” എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.

Continue Reading

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

Trending