kerala
പഴവര്‍ഗ വിപണി പൊള്ളുന്നു; കൂടിയും കുറഞ്ഞും പച്ചക്കറി വില
പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.
മലപ്പുറം: വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം തീര്‍ത്ത് പഴവും പച്ചക്കറിയും. ശക്തമായ ചൂടും നിലവില്‍ പല പഴവര്‍ഗങ്ങളുടെ കാലമല്ലാത്തതുമാണ് പഴം വിപണിയിലെ വില വര്‍ധനവിന് കാരണം. പച്ചക്കറിവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്ന സാഹചര്യമാണുള്ളത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കലാവ സ്ഥ വ്യതിയാനമാണ് പച്ചക്ക റിക്ക് കീശകാലിയാക്കുന്നത്. പഴം വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ആപ്പിളിനാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ആപ്പിള്‍ ലഭ്യമല്ലാത്തത് കൊണ്ടു തന്നെ വിദേശി ആപ്പിളുകളാണ് വിപണിയില്‍ ലഭിക്കുന്നത്. ന്യൂസിലാന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ആപ്പിള്‍ എത്തുന്നത്. കിലോക്ക് 200 രൂപ മുതല്‍ തുടങ്ങി 300 രൂപ വരെയാണ് ആപ്പിള്‍ വില.
ഓറഞ്ച് ഉള്‍പ്പെടെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പഴ വര്‍ഗങ്ങള്‍ കാര്യമായി ഒന്നും ലഭ്യമല്ല എന്നതാണ് വസ്തുത. മധുരമുള്ള ഇന്ത്യന്‍ ഓറഞ്ച് ഇപ്പോള്‍ ലഭ്യമല്ല. ഉള്ളത് തന്നെ മധുരമില്ലാതെ 130 രൂപ വരെ കിലോയുള്ള ഓറഞ്ചുകളാണ്. മറ്റു പഴങ്ങള്‍ നോക്കിയാല്‍ വിദേശ പഴങ്ങളുടെ ആധിപത്യമാണ് ജില്ലയിലെ വിപണിയിലെങ്ങും. പേരക്കയും പൈനാപ്പിളും ഉറുമാന്‍പഴവുമെല്ലാം കീശ കാലിയാക്കുന്ന സഹചര്യമാണുള്ളത്.
നേരത്തെ 50ല്‍ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് വില 80 രൂപയായി ഉയര്‍ന്നു. വിളവെടുക്കാന്‍ റമസാന്‍ മാസം കാത്തിരിക്കുന്നതാണ് വിലവര്‍ധ നവിന് പ്രധാന കാരണം. ഉത്തരേന്ത്യയില്‍ വിവാഹ സീസണായതും മറ്റൊരു കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. 120-150നുമിടയില്‍ ലഭിച്ചിരുന്ന ഉറുമാന്‍ പഴത്തിന് വില 230 ആയി ഉയര്‍ന്നിട്ടുണ്ട്. പേരക്ക വില 60ല്‍ നിന്നും നേരെ ഇരട്ടിയായി 120ല്‍ എത്തി. മാമ്പഴ മാര്‍ക്കറ്റിലേക്ക് വന്നാല്‍ നീലന്‍ മാമ്പഴമാണ് വിപണിയില്‍ ഉള്ളത്. 120 മുതല്‍ 150 രൂപ വരെയാണ് കിലോക്ക് വില നല്‍കേണ്ടത്. വേനലില്‍ പ്രധാനമായും ദാഹമകറ്റുന്ന തണ്ണിമത്തന് 20 മുതല്‍ 35 രൂപ വരെ വിലയുണ്ട്. 40 രൂപയാണ് പപ്പായയുടെ വില.
പച്ചക്കറി വിലയിലേക്ക് വന്നാല്‍ വെളുത്തുള്ളി വില 200 രൂപയിലേക്ക് കുതിക്കുകയാണ്. കോവക്ക, പയര്‍ എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെ ളുത്തുള്ളിയുടെ ചില്ലറ വില്‍പ്പന വില 170 ആയിരുന്നത് നിലവില്‍ 200 ആയി വര്‍ധിച്ചിട്ടുണ്ട് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞായതിനാല്‍ പച്ചക്കറി ലഭ്യത കുറഞ്ഞതാണ് ബീന്‍സ്, കോവക്ക, പയര്‍ തുടങ്ങിയവക്ക് വില വര്‍ധിക്കാനിടയായത്.
കഴിഞ്ഞയാഴ്ച് കിലോക്ക് 40 രൂപയുണ്ടായിരുന്ന ബീന്‍സിന് മൊത്തവ്യാപാരവില 50 രൂപയായും ചില്ലറ വില്‍പ്പന വില 80 രൂപയായും വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 40 – 45 നും ഇടയില്‍നിന്ന കോവക്കയുടെ ചില്ലറ വില്‍പ്പന വില ഒരാഴ്ചക്കിടെ 70 മുതല്‍ 80 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പുവരെ 60 രൂപ വരെയുണ്ടായിരുന്ന വള്ളിപ്പയറിന്റെ മൊത്ത വ്യാപാരവില 75 രൂപയാണ്. ചില്ലറ വില്‍പ്പനവില 90 മുതല്‍ 100 രൂപ വരെയായി. എന്നാല്‍ മുരിങ്ങാകായ വില ഇടിഞ്ഞതും ആശ്വാസമായി. 350 രൂപ വരെ കിലോക്കുണ്ടായിരുന്ന മുരിങ്ങാകായ ഇപ്പോള്‍ 150 മുതല്‍ 170 രൂപക്ക് വരെ ലഭിക്കുന്നുണ്ട്. എന്നാല്‍ കാരറ്റ്, തക്കാളി, കിഴങ്ങ്, വലിയ ഉള്ളി, ചെറിയ ഉള്ളി, ബീറ്റ് റൂട്ട് എന്നിവക്ക് വലിയ കുറവുണ്ട്. ബാംഗ്ലൂരിലെ തണുത്ത കാലവസ്ഥയാണ് കാരറ്റ് വിലയിലെ കുറവിന് കാരണം.
Film
‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന്‍ എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.
kerala
കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.
ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നും തിരിച്ചു നൽകുന്നതാണെന്ന വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
kerala
കേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
- പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
- പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
- യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
- മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.
- ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
-
News3 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News3 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News3 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india3 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india3 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india3 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india3 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
kerala3 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
