News
മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം; മമ്മൂട്ടി
വിദ്യാഭ്യാസവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാഭ്യാസം ഉള്ളവര്‍ക്ക് മാത്രമേ സംസ്കാരം ഉണ്ടാകൂ എന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ മതമെന്ന് നടന് മമ്മൂട്ടി. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും ജാതിയോ മതമോ ഇല്ലെന്നും, രോഗങ്ങള്‍ക്കും അത്തരത്തിലുള്ള വേര്‍തിരിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമിയില്‍ നമ്മള് മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരും മറ്റ് ജീവജാലങ്ങളും ഒരുമിച്ച് ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അവര്‍ക്കെല്ലാം ഈ ഭൂമിയും വായുവും ജലവും ഒരുപോലെ അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ് യഥാര്‍ത്ഥ സംസ്കാരമെന്നും മമ്മൂട്ടി വ്യക്തമാക്കി.
വിദ്യാഭ്യാസവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാഭ്യാസം ഉള്ളവര്‍ക്ക് മാത്രമേ സംസ്കാരം ഉണ്ടാകൂ എന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് മമ്മൂട്ടി പറഞ്ഞു. തന്റെ അനുഭവം അങ്ങനെ അല്ലെന്നും, എന്നാല്‍ വിദ്യാഭ്യാസം സംസ്കാരത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംസ്കാരം പഠിപ്പിക്കുകയോ സാംസ്കാരിക ബോധം നിര്‍ബന്ധിതമായി വളര്‍ത്തുകയോ ചെയ്യാനുള്ള ശ്രമമല്ല ഈ സംരംഭമെന്നും, നമ്മുടെ സാംസ്കാരിക വൈവിധ്യം ഓര്‍മിപ്പിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വവും മതസഹിഷ്ണുതയും പറഞ്ഞാണ് പലപ്പോഴും സംസ്കാരത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമ്മൂട്ടി, മതങ്ങളെ മാറ്റിനിര്‍ത്തി മനുഷ്യരെ വിശ്വസിക്കുന്നതല്ലേ കൂടുതല്‍ നല്ലതെന്ന് ചോദിച്ചു. മനുഷ്യര്‍ പരസ്പരം വിശ്വസിക്കുക, പരസ്പരം കാണുക, ഒരുമിച്ച് ജീവിക്കുക-ഇതാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും ഒരേ വായു ശ്വസിച്ചും ഒരേ സൂര്യവെളിച്ചത്തില്‍ ജീവിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, അത് സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടിയാണെന്നതാണ് തന്റെ വിശ്വാസമെന്നും മമ്മൂട്ടി പറഞ്ഞു. ലോകം ഉണ്ടായ കാലം മുതല്‍ മനുഷ്യന് സംസാരിക്കുന്നത് സ്നേഹത്തെക്കുറിച്ചാണെന്നും, മനുഷ്യന്റെ ഉള്ളിലെ ശത്രുവിനെയും പൈശാചികതയെയും മാറ്റാനാണ് സ്നേഹമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍ ഒടുവില്‍ നന്മ ജയിക്കണം എന്ന പ്രത്യാശയോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
News
കത്തിയെരിയുന്ന ബംഗ്ലാദേശ്
പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റിനു പിന്നാലെ പ്രതിഷേധങ്ങളുടെ അഗ്നിജ്വാലയിലേക്ക് എടുത്തെറിയപ്പെടുകയാണ് അയല്‍ രാജ്യമായ ബംഗ്ലാദേശ്.
പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റിനു പിന്നാലെ പ്രതിഷേധങ്ങളുടെ അഗ്നിജ്വാലയിലേക്ക് എടുത്തെറിയപ്പെടുകയാണ് അയല്‍ രാജ്യമായ ബംഗ്ലാദേശ്. ഷെയ്ഖ് ഹസീന ഗവണ്മെന്റിനെ സ്ഥാനഭ്രഷ്ടമാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നാലെ, പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥി നേതാവ് ശരീഫ് ഉസ്മാന് ഹാദിയുടെ കൊലപാതകമാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കുള്ള ഹേതു. ഈമാസം 12 നാണ് ധാക്കയിലെ ബിജോയ് നഗറിലൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഹാദിക്ക് നേരെ ബൈക്കിലെത്തിയ മുഖംമൂടിധാരികള്‍ വെടിയുതിര്‍ത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹാദിയെ ആദ്യം ധാക്ക മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ധാക്ക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതിനിടെ മറ്റൊരു വിദ്യാര്‍ത്ഥി നേതാവായ മുത്വലിബ് ഷിക്ദറിന് നേരെയും വെടിവെപ്പുണ്ടായിരിക്കുകയാണ്. ഇന്നലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഖുല്‍നയില്‍ വെച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ഖുല്‍ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2024 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു മുത്വലിബ് ഷിക്ദര്‍. ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നെന്ന സംശയവും ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കുന്നതിലെ അമര്‍ഷവുമാണ് പ്രക്ഷോഭകാരികളെ നയിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ധാക്ക, രാജ്ഷാഹി, ചിറ്റഗോങ് എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ചിറ്റഗോങ്ങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടായി. പ്രമുഖ മാധ്യമങ്ങളായ പ്രോതോം അലോ, ഡെയ്ലി സ്റ്റാര്‍ എന്നിവയുടെ ഓഫീസുകള്‍ക്ക് പ്രക്ഷോഭകര്‍ തീവെക്കുകയും ചെയ്തു.
കലാ ഉസ്മാന് ഹാദിക്ക് യുവാക്കള്‍ക്കിടയിലുള്ള സ്വാധീനം പൂര്‍ണമായി ബോധ്യമുള്ള മുഹമ്മദ് യൂനുസ് ഭരണകൂടം ജെന്‍സിയെ അടക്കിനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിനോക്കിയെങ്കിലും അതൊന്നും ഫലംകണ്ടിട്ടില്ലെന്ന സൂചനയാണ് നിലവിലെ സാഹചര്യം നല്‍കുന്നത്. ബംഗ്ലാദേശിന്റെ ദേശീയ കവി ഖാസി നസ്റുല്‍ ഇസ്ലാമിന്റെ ഖബറിനോട് ചേര്‍ന്ന് ഹാദിക്ക് ഖബറിടം ഒരുക്കുകയും പാര്‍ലമെന്റ് മന്ദിരത്തിന് സമീപം നടന്ന ജനാസനമസ്കാരത്തിന് ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നേതൃത്വം നല്‍കുകയും ചെയ്യുക മാത്രമല്ല, പ്രധാനമന്ത്രി വികാര ഭരിതനായി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
‘ഹാദി, നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്. ഈ രാജ്യം നിലനില്‍ക്കുന്നിടത്തോളം ഓരോ ബംഗ്ലാദേശിയുടെയും ഉള്ളില്‍ നിങ്ങള്‍ ജീവിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ഇതൊന്നും തങ്ങളുടെ പ്രിയ നേതാവിന്റെ ജീവന് പകരമാ കില്ലെന്ന് പ്രഖ്യാപിച്ച് യുവത്വം തെരുവില്‍ നിലയുറപ്പിക്കു മ്പോള്‍ ബംഗ്ലാ മണ്ണിന്റെ ഭാവി എന്തെന്ന പ്രവചനംപോലും അസ്ഥാനത്തായിത്തീരുകയാണ്. അതിനിടെ മതനിന്ദ ആ രോപിച്ച് ഹിന്ദു യുവാവിനെ കലാപകാരികള്‍ തല്ലിക്കൊ ന്ന് തീയിട്ട സംഭവം വരെ അരങ്ങേറുകയുണ്ടായി.
ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഈ ക്രൂരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്നും ഇടക്കാല സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ സര്‍ക്കാറിന്റെ കൈയ്യില്‍ നില്‍ക്കുമെന്ന ഒരു പ്രതീക്ഷയും നിലിവിലില്ല. ഇന്ത്യാ വിരുദ്ധ ശക്തികളാണ് പത്തിനു പിന്നിലെന്നും ആസൂത്രിതവും സംഘടിതവുമാ യ ആക്രമണങ്ങളാണ് നടക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അ ട്ടിമറിക്കാനുള്ള ഇടക്കാല ടക്കാല സര്‍ക്കാറിന്റ് നീക്കമായും കലാ പം ചിത്രീകരിക്കപ്പെടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരേ സമയം അക്രമ സംഭവങ്ങളും തീവെപ്പും അരങ്ങേറിയതും സംഘടിതവും ആസൂത്രിതവുമായ കലാപമാണ് അരങ്ങേറുന്നതെന്നുമുള്ള ആരോപണവും ഈ സംശയങ്ങള്‍ക്കെല്ലാം അടിവരയിടുകയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കലാപത്തെ ഏറെ ജാഗ്രതയോടെ നോക്കിക്കാണേണ്ടതിന്റെ സൂചനയാണ് ബംഗ്ലാദേശ് നല്‍കുന്നത്. ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കിയതിനെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാറും പ്രക്ഷോഭകാരികളും ഒരുപോലെ രാജ്യത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയാണ്. ദുരിത പര്‍വങ്ങള്‍ പേറേണ്ടി വന്ന കിഴക്കന്‍ പാകിസ്താനെ ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നതിനും ആ രാജ്യത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തുകയും ചെയ്ത ചരിത്രമാണ് ഇന്ത്യക്കുള്ളത്.
എന്നാല്‍ ആതേ ഇന്ത്യക്ക് നേരെ തന്നെ ബംഗ്ലാദേശ് ഒന്നടങ്കം തിരിയുന്ന അവസ്ഥാ വിശേഷം രാജ്യത്തിന്റെ നയതന്ത്ര രംഗത്തിനു നേരെയുള്ള വിരല്‍ ചൂണ്ടലായി മാറുകയുമാണ്. ഇന്ത്യ സ്വീകരിക്കുന്ന നിലപാടിന്റെ പേരുപറഞ്ഞ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന സാഹചര്യവും അതീവ ഗൗരവതരമാണ്. അയല്‍ക്കാരെ ഒന്നൊന്നായി ശത്രുപക്ഷത്ത് നിര്‍ത്തുകയും ബദ്ധവൈരികളായ അവര്‍ പുതിയൊരു അച്ചുതണ്ടായി രൂപപ്പെടുകയും ചെയ്യുമ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നയതന്ത്ര പരാജയമായി അത് മാറുകയാണെന്നത് കാണാതിരിക്കാന്‍ നിര്‍വാഹമില്ല.
News
അതിശൈത്യം പിടിമുറുക്കി; മൂന്നാറില്‍ താപനില പൂജ്യത്തില്‍, പുല്‍മേടുകള്‍ മഞ്ഞുപാളികളില്‍
അവധിക്കാലം ആരംഭിച്ചതോടെ മഞ്ഞ് വീണ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറിയെത്തുകയാണ്.
ഇടുക്കി: മഞ്ഞില്‍ മൂടപ്പെട്ട മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ എത്തി, പ്രദേശം കടുത്ത തണുപ്പില്‍ വിറങ്ങലിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നാറിലെ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്ന് വീണ്ടും പൂജ്യം ഡിഗ്രിയിലേക്ക് ഉയര്‍ന്നെങ്കിലും അതിശൈത്യത്തിന്റെ തീവ്രത കുറയാത്ത നിലയിലാണ്.
ഈ മാസം പകുതി മുതല്‍ മൂന്നാറില്‍ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. രാത്രികളിലെ കടുത്ത തണുപ്പിനൊപ്പം പകല്‍ സമയത്തും കനത്ത ശൈത്യം നിലനിന്നിരുന്നു. പുല്‍മേടുകളെല്ലാം മഞ്ഞുപാളികള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അവധിക്കാലം ആരംഭിച്ചതോടെ മഞ്ഞ് വീണ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറിയെത്തുകയാണ്.
പുതുവര്‍ഷം കൂടി സമീപിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. വരും ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
kerala
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി
റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്.
തിരുവനന്തപുരം: റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസില്‍ നിന്ന് 75 വയസാക്കി ഉയര്‍ത്തി. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്.
-
kerala19 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala20 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
