News
മെസി ഷോ
കമാല്‍ വരദൂര്‍
അറ്റ്ലാൻ്റ: ആരോഗ്യ ജാഗ്രത പ്രധാനമാണ്. കളിക്കാർക്കും പരിശീലകർക്കും. ഒരു മാസത്തിലധികം ദീർഘിക്കുന്ന മെഗാചാമ്പ്യൻഷിപ്പിൽ ആരോഗ്യത്തോടെ അതിജീവനം നടത്തുക എന്നതാണ് പ്രധാനം. കാലാവസ്ഥയാണ് വില്ലൻ. അമേരിക്കൻ വേദികളിൽ കഠിനമായ ചൂടാണ്. ഫിഫ മൽസരത്തിൻ്റെ ഇടവേളകളിൽ നിർജലീകരണം ഒഴിവാക്കാൻ രണ്ട് മിനുട്ട് ഇടവേള ഇതാദ്യമായി നൽകിയപ്പോഴും പരീശിലകർ നിർദ്ദേശിക്കുന്നത് ആരോഗ്യ ജാഗ്രതയിലാണ്. ലിയോ മെസി അൾജിരിയക്കെതിരെ ഹാട്രിക്കുമായി മിന്നിയപ്പോഴും കോച്ച് സ്കലോനി നായകനെ പിൻവലിച്ചത് ആരോഗ്യ ജാഗ്രതയുടെ ഭാഗമായിട്ടായിരുന്നു. കാബോ വെർദ്ദേയേ നേരിട്ട സ്പാനിഷ് സംഘത്തിൻ്റെ ജാഗ്രതാ സമീപനം പ്രകടമായിരുന്നു. സ്പാനിഷ് ലാലീഗ സീസൺ സമാപനത്തിലാണ് ലമീൻ യമാലിൻ്റെ സേവനം സ്പെയിനിന് നഷ്ടമായത്. യമാലിനെ കേന്ദ്രികരിച്ചാണ് സ്പാനിഷ് കോച്ച് തന്ത്രങ്ങൾ ആവിഷ്കരിച്ചത്. പെദ്രി, റോഡ്രി എന്നിവരെല്ലാം പരുക്കിൽ നിന്ന് മുക്തരായി എത്തിയവരാണ്. എങ്കിലും ആദ്യ മൽസരത്തിൽ കാബോ വെർദേക്കെതിരെ ഒരു തവണയെങ്കിലും പന്ത് വലയിലാക്കാൻ സ്പാനിഷ് താരങ്ങളിൽ ആർക്കും കഴിയാതിരുന്നത് ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാർക്ക് വലിയ ആഘാതമാണ്. ബ്രസീൽ ക്യാമ്പിൽ നെയ്മറിൻ്റെ പരുക്ക് തലവേദനയാണ്. മൊറോക്കോയെ നേരിട്ട ബ്രസീൽ സംഘത്തിൽ 34-കാരൻ കളിച്ചിരുന്നില്ല. അർജൻറീനയുടെ നായകൻ ലിയോ മെസിയുടെ കാര്യത്തിലും ആരോഗ്യ പ്രശ്നങ്ങളുണ്ട്. കുഞ്ഞൻ ടീമുകൾക്ക് അത്തരം പ്രശ്നങ്ങളില്ല. കുറസാവോ ജർമനിയെ നേരിട്ടത് കൂൾ മൈൻഡുമായാണ്. അത് കൊണ്ട് തന്നെയാണ് അവർക്കൊരു ഗോൾ നേടാനായത്. കാബോ വെർദേ ശക്തരായ സ്പെയിനുമായി പന്ത് തട്ടിയപ്പോൾ ടെൻഷൻ തെല്ലുമുണ്ടായിരുന്നില്ല. മെസിയും എംബാപ്പേയും നന്നായി തുടങ്ങി. സൂപ്പർ താരങ്ങളുടെ ആരോഗ്യമാണ് സംരക്ഷിണ്ടേത്
അമേരിക്കയിലെ സവിശേഷതകളിൽ പ്രധാനം റോഡുകളാണ്. ഇന്റർസ്റ്റേറ്റ് റോഡുകൾ ഉൾപ്പെടെ നിരവധി പേരുകളിൽ, അനവധി ശ്രേണികളിലുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെയൊക്കെ പ്രത്യേകത അതിവിശാലതയാണ്. നമ്മുടെ നാട്ടിൽ കാണുന്ന കൊച്ചു റോഡുകൾ ഇവിടെയില്ല. റിംഗ് റോഡുകൾ,ലൂപ്പ് റോഡുകൾ തുടങ്ങിയ നാമങ്ങളിൽ ഇടറോഡുകളുണ്ട്. അവയും ശാസ്ത്രിയമായാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ടെക്സസ് എന്ന വലിയ സംസ്ഥാനത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും ബന്ധപ്പെടുത്തിയുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെ സവിശേഷത പലതാണ്. കിലോമീറ്ററുകളോളം വിസ്തൃതിയിൽ പരന്ന് കിടക്കുന്നു. ഒരു കുഴി കണ്ടെത്തുക ദുഷ്കരമായ കാര്യമാണ്. രണ്ടായിരം, മൂവായിരം, നാലായിരം കിലോമീറ്റർ ദൈർഘ്യം ഉള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. പ്രകൃതി സുന്ദരമാണ് പാതകൾ. പാതകളുടെ ഓരങ്ങളിൽ ഹരിതാഭയുടെ സൗകുമാര്യത. വൃക്ഷങ്ങളാണ് റോഡുകളുടെ സൗന്ദര്യം. പക്ഷേ വ്യക്ഷങ്ങൾ റോഡുകളുടെ അരികിൽ അല്ല, അകലെയാണ്. അതിന് കാരണം തേടിയപ്പോൾ റോഡുകളുടെ ഉപയോഗം ഏത് സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്തുക എന്നതാണ്.ഉദാഹരണത്തിന് അടിയന്തിര യുദ്ധ സാഹചര്യം സംജാതമായാൽ സൈനിക വിന്യാസത്തിനുതകുന്ന തരത്തിൽ
വിമാനങ്ങൾ, ഹെലികോപ്ടർ ഇറക്കണമെങ്കിൽ ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടുള്ള സുന്ദരമായ ശാസ്ത്രീയ സംവിധാനം. മറ്റ് സുപ്രധാന സന്ദർഭങ്ങളും ഭരണകൂടം മുന്നിൽ കാണുന്നു. മഹാമാരികൾ വന്നാൽ അതിവേഗതയിൽ സുരക്ഷാ സംവിധാനങ്ങൾ വേണ്ടി വരും. കോവിഡ് കാലം എല്ലാവരും മറക്കാൻ ആഗ്രഹിക്കുന്നത് പോലെ അമേരിക്കയും മറക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ പെട്ടെന്നുള്ള മെഡിക്കൽ സംവിധാനം ഒരുക്കുക എന്ന വിശാല കാഴ്ച്ചപാടും റോഡ് നിർമാണത്തിൽ പ്രതിഫലിക്കുന്നുണ്ട്. റോഡുകൾ കീഴടക്കുന്നത് ട്രക്കുകളാണ്. നാൽപ്പത് ചക്രങ്ങളുള്ള പടുകുറ്റൻ ട്രക്കുകൾ 150 കിലോമിറ്റർ വേഗതയിൽ കുതിക്കുന്നത് കാണാം. ദീർഘദുര ട്രെയിൻ സംവിധാനങ്ങൾ ടെക്സസിൽ കുറവാണ്. യാത്രാ ബസുകളെയും അധികം കാണാനാവില്ല. എല്ലാവർക്കും കാറുകളുണ്ട്. വിട്ടുജോലിക്കാർ വരെ ഹമ്മറിൽ വരുമ്പോൾ അതിൽ അതിശയോക്തിയില്ല.
News
ഞങ്ങളെ മറികടന്ന് ഹോര്‍മൂസിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; മാര്‍ക് റുബിയോ
ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ് റുബിയോ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് ഹോർമൂസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കടത്താൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റുബിയോ. ഇറാന് മേലുള്ള നാവിക ഉപരോധം ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും റുബിയോ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി നിലപാട് കടുപ്പിച്ചത്.
ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ് റുബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ യു.എസ് സൈന്യം നൽകുന്ന നിർദ്ദേശങ്ങൾ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും ഉടനടി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ മുതൽ ഇറാന്റെ എണ്ണ വ്യാപാരത്തിൽ നിന്നുള്ള വരുമാനം തടയുക എന്ന ലക്ഷ്യത്തോടെ മേഖലയിൽ യു.എസ് കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്കുകൾ ലംഘിച്ച് ഇറാന്റെ തുറമുഖങ്ങളിലേക്ക് സർവീസ് നടത്തുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് വാഷിംഗ്ടണിന്റെ തീരുമാനം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. മൊറോക്കോയ്ക്കായി ഇസ്മായേല്‍ സൈബീരിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറുമാണ് ഗോളുകള്‍ നേടിയത്. 1978-ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബ്രസീലിന് വിജയിക്കാന്‍ ആവാതെ പോകുന്നത്.
ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ മൊറോക്കോയ്ക്കാണ് മേല്‍ക്കൈയുണ്ടായത്. മത്സരത്തിലെ ആദ്യ ഗോള്‍ 21-ാം മിനിറ്റില്‍ മൊറോക്കോ സ്വന്തമാക്കി. പിച്ചിന്റെ മധ്യഭാഗത്തുനിന്ന് ബ്രാഹീം ഡയസ് നല്കിയ തകര്‍പ്പന്‍ ത്രൂ പാസിലേക്ക് ഓടിയെത്തിയ സൈബീരി, ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. ഇതിന് മറുപടിയായി 32-ാം മിനിറ്റില്‍ ബ്രൂണോ ഗുമേയറസുമായി ചേര്‍ന്ന് ഒരു ‘വണ്‍-ടു-വണ്‍’ പാസിംഗിലൂടെ മുന്നേറിയ വിനീഷ്യസ് ജൂനിയര്‍, ഒരു കിടിലന്‍ ഷോട്ടിലൂടെ ബ്രസീലിന് സമനില സമ്മാനിച്ചു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും ഉണ്ടായില്ല. ജൂണ്‍ 20-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്രസീല്‍ ഹെയ്ത്തിയെ നേരിടും. സ്കോട്ട്ലന്ഡുമായാണ് മൊറോക്കോയുടെ അടുത്ത മത്സരം.
-
News3 days agoഞങ്ങളെ മറികടന്ന് ഹോര്‍മൂസിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; മാര്‍ക് റുബിയോ
-
News2 days agoഅമേരിക്കൻ ബോൾ ഷോ-5; റോഡുകളിൽ സൈനിക വിന്യാസവുമാവാം
-
Health23 hours agoകാൻസർ അതിജീവനം: ചികിത്സക്കു ശേഷം തുടങ്ങുന്ന നിശബ്ദ പോരാട്ടങ്ങൾ
-
Article14 hours agoഓർമ്മ ചിറകിൽ കെ കെ എന്ന തണൽമരം
-
Video Stories8 mins agoലിയോ, താങ്കളല്ലാതെ ലോകത്തെ പ്രചോദിപ്പിക്കാന്‍ മറ്റാരുമില്ല!

