Connect with us

Video Stories

സൂക്ഷിക്കുക പോസ്റ്റിഗയെ

Published

on

ഹെല്‍ഡര്‍ പോസ്റ്റീഗ-പോര്‍ച്ചുഗലിന്റെ ലോകതാരം. ലോകകപ്പും യൂറോയുമെല്ലാം കളിച്ചതിന്റെ ആ അനുഭവക്കരുത്ത് ഇന്നലെ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ അല്‍പ്പസമയം കണ്ടു. ആ കാഴ്ച്ചയില്‍ പിറന്നത് രണ്ട് ഉഗ്രന്‍ ഗോളുകള്‍. ഒന്ന് പോസ്റ്റീഗയുടെ തലയില്‍ നിന്ന്, രണ്ടാമത്തേത് അദ്ദേഹം നല്‍കിയ പാസില്‍ നിന്ന്. സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 1-2ന് പരാജയപ്പെട്ടത് അത്‌ലറ്റികോ കൊല്‍ക്കത്തയോടായിരുന്നില്ല-പോസ്റ്റീഗയോടായിരുന്നു.

സസ്‌പെന്‍ഷന്‍ കാരണം ഗ്യാലറിയിലിരുന്ന് കളി കാണാന്‍ നിര്‍ബന്ധിതനായ കൊല്‍ക്കത്ത കോച്ച് കൊളീന രണ്ടാം പകുതിയില്‍ സ്വന്തം ടീം ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുന്ന വേളയിലാണ് തന്റെ സൂപ്പര്‍ താരത്തെ രംഗത്തിറക്കിയത്. ആ തീരുമാനത്തിന്റെ റിസല്‍ട്ടായി വന്ന പോസറ്റിഗയുടെ ഹെഡ്ഡര്‍ ഗോള്‍ ലോക നിലവാരത്തിലുള്ളതായിരുന്നു. പോസറ്റിലേക്ക് ചെത്തിയിടുക എന്ന പ്രയോഗം പോലെ തലയിലേക്ക് അതിവേഗതയില്‍ വന്ന പന്തിനെ അതേ വേഗതയില്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ട കാഴ്ച്ച ആസ്വദിക്കാന്‍ പക്ഷേ സ്‌റ്റേഡിയം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. ടീമിന്റെ വിജയഗോളിലേക്ക് ബെലന്‍കോസോക്ക് പന്ത് നല്‍കിയതും പോസ്റ്റിഗ തന്നെ.

ഒന്നാം പകുതിയില്‍ കണ്ടത് ഉറുഗ്വേക്കാരന്‍ എമിലിയാനോ അല്‍ഫാരോയുടെ തകര്‍പ്പനൊരു ഹെഡര്‍ ഗോളായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍വേട്ടില്‍ ഒന്നാമനായി തുടരുന്ന താരത്തിന്റെ തലയിലേക്ക് നിര്‍മല്‍ ചേത്രി നല്‍കി അതിസുന്ദര പാസിന് അതേ സൗന്ദര്യത്തോടെ അല്‍ഫാരോ തലവെച്ച കാഴ്ച്ചയില്‍ മതിമറന്ന കാണികള്‍ പക്ഷേ രണ്ടാം പകുതിയില്‍ പോസ്റ്റീഗയുടെ വരവും ഇത്തരമൊരു തിരിച്ചടിയും പ്രതീക്ഷിച്ചിരുന്നില്ല. ഏഴ് ദിവസത്തെ വലിയ വിശ്രമത്തിന് ശേഷമാണ് നോര്‍ത്ത് ഈസ്റ്റുകാര്‍ കളിക്കാനിറങ്ങിയത്. പക്ഷേ മുന്‍നിരയിലെ അതിവേഗക്കാരന്‍ ലോപാസ് ബെഞ്ചിലായപ്പോള്‍ കറ്റ്‌സുമിയും അല്‍ഫാരോയും ഒന്നിനൊന്ന് മെച്ചപ്പെട്ടിരുന്നു. പക്ഷേ കഴിഞ്ഞ ദിവസവും കളത്തിലറങ്ങി കൊല്‍ക്കത്തക്കാര്‍ ആ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെ പോസ്റ്റിഗയുടെ കരുത്തില്‍ കളിച്ചപ്പോള്‍ ഹാവി ലാറയും ബോര്‍ജ ഫെര്‍ണാണ്ടസും ഗംഭീര പിന്തുണയാണ് നല്‍കിയത്. പോസ്റ്റീഗയുടെ വരവറിയിക്കുന്ന മല്‍സരമായതിനാല്‍ ഇപ്പോള്‍ പോയന്റ്് ടേബിളിന്റെ തലപ്പത്ത് കയറിയ കൊല്‍ക്കത്തക്കാരെ ഇനി സൂക്ഷിക്കണം. ഇയാന്‍ ഹ്യൂമില്ലാതെയാണ് ഇവര്‍ കുതിച്ചിരിക്കുന്നത്.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending