Connect with us

Video Stories

സൂക്ഷിക്കുക പോസ്റ്റിഗയെ

Published

on

ഹെല്‍ഡര്‍ പോസ്റ്റീഗ-പോര്‍ച്ചുഗലിന്റെ ലോകതാരം. ലോകകപ്പും യൂറോയുമെല്ലാം കളിച്ചതിന്റെ ആ അനുഭവക്കരുത്ത് ഇന്നലെ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ അല്‍പ്പസമയം കണ്ടു. ആ കാഴ്ച്ചയില്‍ പിറന്നത് രണ്ട് ഉഗ്രന്‍ ഗോളുകള്‍. ഒന്ന് പോസ്റ്റീഗയുടെ തലയില്‍ നിന്ന്, രണ്ടാമത്തേത് അദ്ദേഹം നല്‍കിയ പാസില്‍ നിന്ന്. സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 1-2ന് പരാജയപ്പെട്ടത് അത്‌ലറ്റികോ കൊല്‍ക്കത്തയോടായിരുന്നില്ല-പോസ്റ്റീഗയോടായിരുന്നു.

സസ്‌പെന്‍ഷന്‍ കാരണം ഗ്യാലറിയിലിരുന്ന് കളി കാണാന്‍ നിര്‍ബന്ധിതനായ കൊല്‍ക്കത്ത കോച്ച് കൊളീന രണ്ടാം പകുതിയില്‍ സ്വന്തം ടീം ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുന്ന വേളയിലാണ് തന്റെ സൂപ്പര്‍ താരത്തെ രംഗത്തിറക്കിയത്. ആ തീരുമാനത്തിന്റെ റിസല്‍ട്ടായി വന്ന പോസറ്റിഗയുടെ ഹെഡ്ഡര്‍ ഗോള്‍ ലോക നിലവാരത്തിലുള്ളതായിരുന്നു. പോസറ്റിലേക്ക് ചെത്തിയിടുക എന്ന പ്രയോഗം പോലെ തലയിലേക്ക് അതിവേഗതയില്‍ വന്ന പന്തിനെ അതേ വേഗതയില്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ട കാഴ്ച്ച ആസ്വദിക്കാന്‍ പക്ഷേ സ്‌റ്റേഡിയം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. ടീമിന്റെ വിജയഗോളിലേക്ക് ബെലന്‍കോസോക്ക് പന്ത് നല്‍കിയതും പോസ്റ്റിഗ തന്നെ.

ഒന്നാം പകുതിയില്‍ കണ്ടത് ഉറുഗ്വേക്കാരന്‍ എമിലിയാനോ അല്‍ഫാരോയുടെ തകര്‍പ്പനൊരു ഹെഡര്‍ ഗോളായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍വേട്ടില്‍ ഒന്നാമനായി തുടരുന്ന താരത്തിന്റെ തലയിലേക്ക് നിര്‍മല്‍ ചേത്രി നല്‍കി അതിസുന്ദര പാസിന് അതേ സൗന്ദര്യത്തോടെ അല്‍ഫാരോ തലവെച്ച കാഴ്ച്ചയില്‍ മതിമറന്ന കാണികള്‍ പക്ഷേ രണ്ടാം പകുതിയില്‍ പോസ്റ്റീഗയുടെ വരവും ഇത്തരമൊരു തിരിച്ചടിയും പ്രതീക്ഷിച്ചിരുന്നില്ല. ഏഴ് ദിവസത്തെ വലിയ വിശ്രമത്തിന് ശേഷമാണ് നോര്‍ത്ത് ഈസ്റ്റുകാര്‍ കളിക്കാനിറങ്ങിയത്. പക്ഷേ മുന്‍നിരയിലെ അതിവേഗക്കാരന്‍ ലോപാസ് ബെഞ്ചിലായപ്പോള്‍ കറ്റ്‌സുമിയും അല്‍ഫാരോയും ഒന്നിനൊന്ന് മെച്ചപ്പെട്ടിരുന്നു. പക്ഷേ കഴിഞ്ഞ ദിവസവും കളത്തിലറങ്ങി കൊല്‍ക്കത്തക്കാര്‍ ആ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെ പോസ്റ്റിഗയുടെ കരുത്തില്‍ കളിച്ചപ്പോള്‍ ഹാവി ലാറയും ബോര്‍ജ ഫെര്‍ണാണ്ടസും ഗംഭീര പിന്തുണയാണ് നല്‍കിയത്. പോസ്റ്റീഗയുടെ വരവറിയിക്കുന്ന മല്‍സരമായതിനാല്‍ ഇപ്പോള്‍ പോയന്റ്് ടേബിളിന്റെ തലപ്പത്ത് കയറിയ കൊല്‍ക്കത്തക്കാരെ ഇനി സൂക്ഷിക്കണം. ഇയാന്‍ ഹ്യൂമില്ലാതെയാണ് ഇവര്‍ കുതിച്ചിരിക്കുന്നത്.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending