Connect with us

News

എല്‍.പി സ്‌കൂള്‍ അധ്യാപകനിയമനം പ്രതിസന്ധിയില്‍; 10 ജില്ലകളില്‍ ഒരൊഴിവുപോലുമില്ല

കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഡിവിഷനുകള്‍ ഇല്ലാതായതും പുനര്‍വിന്യാസത്തിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതുമാണ് പ്രധാന കാരണം.

Published

on

ലോവര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനം പ്രതിസന്ധിയില്‍. അടുത്ത അധ്യയന വര്‍ഷത്തില്‍ പത്ത് ജില്ലകളില്‍ ഒരൊഴിവ് പോലും ഇല്ലെന്നതാണ് സ്ഥിതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ഡിവിഷനുകള്‍ ഇല്ലാതായതും പുനര്‍വിന്യാസത്തിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതുമാണ് പ്രധാന കാരണം.

കഴിഞ്ഞ വര്‍ഷം മേയ് 31ന് നിലവില്‍ വന്ന എല്‍.പി സ്‌കൂള്‍ ജില്ലാതല റാങ്ക് പട്ടികയില്‍ ആറായിരത്തിലേറെ ഉദ്യോഗാര്‍ഥികളുണ്ടായിരുന്നുവെങ്കിലും 109 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. 14 ജില്ലകളിലായി 6,147 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ ആയിരത്തി അഞ്ഞൂറിലധികം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവ ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ല. എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥിതി ഇത്ര ഗുരുതരമല്ലെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലാണ് നിയമന പ്രതിസന്ധി കൂടുതല്‍ പ്രകടമായിരിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനനനിരക്ക് കുറഞ്ഞതോടെ പുതുതായി കുട്ടികള്‍ പ്രവേശിക്കുന്നില്ല. ഇതോടെ അധ്യാപക ഒഴിവുകളും കാര്യമായും കുറഞ്ഞു.

സാഹചര്യം പരിഗണിച്ച് ഉദ്യോഗാര്‍ഥികള്‍ അടുത്തിടെ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും സെക്രട്ടറിയെയും നേരില്‍ കണ്ടു പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിലാണ് ഇപ്പോള്‍ അവരുടെ പ്രതീക്ഷ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അഗ്‌നിവളയം തെളിയുന്ന നാഴിക; 2026-ലെ ആദ്യ വലയ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യക്ക് ദർശനം ഇല്ല

ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.

Published

on

By

2026ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണി 26 മിനിറ്റിന് ആരംഭിച്ച് രാത്രി 7 മണി 57 മിനിറ്റിന് അവസാനിക്കും. എന്നാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.

ഇന്നത്തേത് പൂര്‍ണ്ണ സൂര്യഗ്രഹണമല്ല, വലയ സൂര്യഗ്രഹണമാണ്. ഈ പ്രതിഭാസത്തില്‍ ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോഴും സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുന്നില്ല. അതിനാല്‍ സൂര്യന്റെ പുറംഭാഗം ചന്ദ്രനെ ചുറ്റി തിളങ്ങുന്ന വലയമായി പ്രത്യക്ഷപ്പെടും. ഈ തിളക്കമുള്ള വൃത്തത്തെ ”അഗ്‌നിവളയം” എന്നാണ് വിളിക്കുന്നത്.

സൂര്യഗ്രഹണത്തിന്റെ ദൃശ്യമേഖല ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന ഭാഗത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്നത്തെ വലയഗ്രഹണത്തിന്റെ പാതയില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും പുറത്താണ്. അതിനാല്‍ രാജ്യത്ത് ഭാഗികമായി പോലും ഗ്രഹണം ദൃശ്യമാകില്ല. ദക്ഷിണാര്‍ധഗോളത്തിലെ ചില പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണാന്‍ കഴിയുക.

പൂര്‍ണ്ണ വലയഗ്രഹണം അന്റാര്‍ട്ടിക്കയില്‍ ദൃശ്യമാകും. കൂടാതെ ആഫ്രിക്കയും തെക്കേ അമേരിക്കയും ചില ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണം കാണാന്‍ കഴിയും. പസഫിക് മഹാസമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നീ സമുദ്ര മേഖലകളിലും ഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇന്ത്യ ഈ ദൃശ്യമേഖലയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഗ്രഹണം നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈനായി കാണാന്‍ അവസരമുണ്ട്. നാസ പോലുള്ള ബഹിരാകാശ ഏജന്‍സികള്‍ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്. ഇതിലൂടെ വീട്ടിലിരുന്ന് സുരക്ഷിതമായി ഈ അപൂര്‍വ പ്രതിഭാസം നിരീക്ഷിക്കാം.

 

 

 

 

 

 

Continue Reading

kerala

പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഇരിക്കുന്നു; യുഡിഎഫ് ആയിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുറത്താക്കിയേനെ: വി.ഡി സതീശൻ

Published

on

മണ്ണാർക്കാട്: പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ ഇപ്പോഴും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫ് ആണെങ്കിൽ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ആ മന്ത്രിസഭയെ വെച്ചുകൊണ്ടിരിക്കുന്നവർ എന്ത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സതീശൻ ചോദിച്ചു.

വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും. ആര് പറഞ്ഞാലും എതിർക്കും. വോട്ട് ബാങ്കുണ്ട് എന്ന് പറഞ്ഞ് ചിലർ വരും. അത് കയ്യിൽവെച്ചാൽ മതി. പിണറായിയും വി.ഡി സതീശനുമെല്ലാം കുറച്ചുനാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് ഓർമയാകും. പിന്നെ ഓർമ പോലും അല്ലാതെയാവും. അന്നും കേരളം നിലനിൽക്കണമെന്നും സതീശൻ പറഞ്ഞു.

കേരളത്തിൽ മതസൗഹാർദം തകർക്കാൻ ആര് ശ്രമിച്ചാലും ശക്തമായി പ്രതിരോധിക്കും. ഇത്ര കടുത്ത ഭാഷയിൽ പറയണോ എന്ന് ചോദിക്കുന്നവരുണ്ട്. താൻ പറയുന്നത് കേരളത്തിലെ മതേതര വിശ്വാസികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മതേതര കേരളം ഇന്ത്യക്ക് മുന്നിൽ തലയുയർത്തി നിൽക്കും. വർഗീയ വിഭജനമുണ്ടാക്കി വോട്ട് പിടിക്കുന്ന സംഘ്പരിവാറിന്റെ മാർഗത്തിൽ തന്നെയാണ് സിപിഎമ്മും മുന്നോട്ട് പോകുന്നതെന്നും സതീശൻ പറഞ്ഞു.

Continue Reading

kerala

‘പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞയാള്‍ മന്ത്രിസഭയില്‍; യുഡിഎഫ് ആയിരുന്നെങ്കില്‍ പുറത്താക്കിയേനെ’: വി ഡി സതീശന്‍

വര്‍ഗീയത പറയുന്നവരെ ശക്തമായി എതിര്‍ക്കുമെന്നും അത് ആര് പറഞ്ഞാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Published

on

മണ്ണാര്‍ക്കാട്: പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ ഒരാള്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ ഇത്തരമൊരാളെ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിലപാടുകളെ വച്ചുപൊറുപ്പിക്കുന്ന സി.പി.എം എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും സതീശന്‍ ചോദിച്ചു.

വര്‍ഗീയത പറയുന്നവരെ ശക്തമായി എതിര്‍ക്കുമെന്നും അത് ആര് പറഞ്ഞാലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘വോട്ട് ബാങ്ക് ഉണ്ടെന്ന് പറഞ്ഞ് ചിലര്‍ വരും, അത് കയ്യില്‍ വെച്ചാല്‍ മതി. പിണറായി വിജയനും വി.ഡി. സതീശനുമൊക്കെ കുറച്ചുനാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് നമ്മളൊക്കെ വെറും ഓര്‍മ്മ മാത്രമാകും. എന്നാല്‍ അന്നും കേരളം നിലനില്‍ക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും പ്രതിരോധിക്കുമെന്നും തന്റെ നിലപാടുകള്‍ കടുത്തതാണെന്ന് പറയുന്നവരുണ്ടാകാം, എന്നാല്‍ കേരളത്തിലെ മതേതര വിശ്വാസികള്‍ ഇത് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളം രാജ്യത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും. വര്‍ഗീയ വിഭജനം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ പാതയിലാണ് സി.പി.എമ്മും മുന്നോട്ട് പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.

 

Continue Reading

Trending