Connect with us

kerala

മുക്കടവ് ആളുകേറാ മല കൊലപാതക കേസ്: പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു

ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്.

Published

on

പുനലൂർ: മുക്കടവ് ആളുകേറാ മലയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി ചങ്ങലയിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു പെട്രോൾ പമ്പിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഒരു മാസം മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കന്നാസുമായി പമ്പിൽ നിൽക്കുന്ന അനികുട്ടനെ സെപ്റ്റംബർ 17ന് വൈകിട്ട് 3.18ന് കണ്ടതായി വ്യക്തമായിരുന്നു. തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് അനികുട്ടന്റെ ആധാർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. നാടുവിട്ടിരിക്കാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ടൈൽസ് തൊഴിലാളിയായ അനികുട്ടൻ ഇരുനിറം, മെലിഞ്ഞ ശരീരം എന്നിവയുള്ളയാളാണ്. സാധാരണയായി കറുപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള ഷർട്ടും ലുങ്കിയുമാണ് വേഷം. ഇടത് കാലിന് സ്വാധീനക്കുറവുണ്ടെന്നും കാലിൽ പൊള്ളലേറ്റ് മുറിവ് ഉണങ്ങിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു. ഷോൾഡർ ബാഗ് കൈവശം സൂക്ഷിക്കുന്നതും പതിവാണ്.

ഇടത് കാലിന് സ്വാധീനമില്ലാത്ത ഒരു മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം സെപ്റ്റംബർ 23നാണ് മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ വെള്ള കന്നാസും കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തെ അനികുട്ടനിലേക്കെത്തിച്ചത്.

കൊലപാതകം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയലിനായി ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്.

പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ പുനലൂർ എസ്.എച്ച്.ഒ എസ്.വി. ജയശങ്കറിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഫോൺ നമ്പറുകൾ:
സി.ഐ – 9497987038
എസ്.ഐ – 9497980205
സ്റ്റേഷൻ – 0475 2222700

kerala

മുസ്‌ലിം ലീഗ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്/വൈസ് പ്രസിഡണ്ട്,ചെയർപേഴ്സൺ/വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലിമെൻ്ററി ബോർഡ് യോഗം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന് യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പ്രസിഡണ്ട്,ചെയർപേഴ്സൺ,വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മൽസരിക്കുന്നതിന് താഴെ പറയുന്നവരെ പ്രഖ്യാപിച്ചു.

Published

on

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലിമെൻ്ററി ബോർഡ് യോഗം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന് യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പ്രസിഡണ്ട്,ചെയർപേഴ്സൺ,വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മൽസരിക്കുന്നതിന് താഴെ പറയുന്നവരെ പ്രഖ്യാപിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു. കെ. സൈഫുള്ള തങ്ങൾ , കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെർക്കള , കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം , വൈസ് ചെയർമാൻ കെ.എം. ഹനീഫ , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ കനില , മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എ താജുദ്ദീൻ , പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബദറുന്നിസ സലീം കളായി , മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ അബ്ദുൽ റഹ്മാൻ , വൈസ് പ്രസിഡണ്ട് സമീന ടീച്ചർ , പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കുഞ്ഞി , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി. അബ്ദുൽ ഖാദർ ,വോർക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ അഷ്റഫ് , ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് , വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ ചെർക്കളം , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുല്ല കുഞ്ഞി വൈസ് പ്രസിഡണ്ട് അർഫാന നജീബ് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. മുഹമ്മദ് കുഞ്ഞി , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ,ദേലംമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.മുസ്തഫ ഹാജി,ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ അബ്ദുല്ല,തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള , വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. ബുഷ്റ,കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായി എം.പി ജാഫർ.

യോഗത്തിൽ ജനറൽ സെകട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
അംഗങ്ങളായ സി. ടി. അഹമ്മദലി , പാറക്കൽ അബ്ദുല്ല , പി. സഫിയ , അഷറഫ് എടനീർ സംബന്ധിച്ചു.

Continue Reading

kerala

ഗൃഹനാഥനെ തടഞ്ഞ് എടിഎം കാർഡ് പിടിച്ചുവാങ്ങി പണം കവർന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം

Published

on

കാസർഗോഡ്: കാസർഗോഡ് നെല്ലിക്കുന്നിയിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡും പേഴ്‌സും പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ കാസർഗോഡ് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

നെല്ലിക്കുന്നിയിൽ വെച്ച് നാലംഗ സംഘം കമറുദ്ധീനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സും എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് എടിഎമ്മിൽ നിന്ന് 99,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന 2,000 രൂപയും സംഘം കവർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കമറുദ്ധീൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും, മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്

ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം

Published

on

തിരുവനന്തപുരം: ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്കേറ്റു. രഞ്ജിത്തിനാണ് വെടിയേറ്റ് പരിക്കേറ്റത്. ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം. പരിക്ക് ഗുരുതരമല്ല.

സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഫോൺ ചോദിച്ചപ്പോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരത്തെ ഒരു ബാറിൽ ജോലി ചെയ്യുന്നതായും, സജീവ് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending