Connect with us

News

പ്രേമലു 2 ഔട്ട്; രണ്ടാം ഭാഗം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍

പ്രേമലു ആരാധകർക്ക് നിരാശ. നസ്ലെൻ–ഗിരീഷ് എഡി സീക്വൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്

Published

on

ഗിരീഷ് എഡി സംവിധാനം ചെയ്ത് നസ്ലെന്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡി ചിത്രം *’പ്രേമലു’*വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ചില സാങ്കേതിക കാരണങ്ങളാല്‍ ‘പ്രേമലു 2’ ഉടന്‍ ഉണ്ടാകില്ലെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ ചിത്രം പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

100 കോടിയിലധികം കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ‘പ്രേമലു’യ്ക്ക് പിന്നാലെ സീക്വല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, സ്‌ക്രിപ്റ്റ് വര്‍ക്ക് പുരോഗമിക്കാത്തതാണ് ചിത്രം നിലച്ചുപോകാന്‍ കാരണമെന്നു ചില ഓണ്‍ലൈന്‍ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

ഹൈദരാബാദിനെ പശ്ചാത്തലമാക്കി ഒരുങ്ങിയ ‘പ്രേമലു’വില്‍ നസ്ലെനോടൊപ്പം മമിത ബൈജുവാണ് നായികയായി എത്തിയത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. വിഷ്ണു വിജയ് സംഗീതം നല്‍കി. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്.

അതേസമയം, ഗിരീഷ് എഡിയുടെ അടുത്ത ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ആണ്. നിവിന്‍ പോളി നായകനാകുന്ന ഈ ചിത്രം 2026 ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നതാണ് സൂചന. മമിത ബൈജു നായികയായെത്തുന്ന ചിത്രം ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കോമഡിയായിരിക്കും ചിത്രമെന്ന് നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഓണം റിലീസ് സ്ലോട്ട് ഭാവന സ്റ്റുഡിയോസ് ലോക്ക് ചെയ്തിട്ടുണ്ടെന്നും, പൃഥ്വിരാജിന്റെ ‘ഖലീഫ’, ടൊവിനോ തോമസ്‌ബേസില്‍ ജോസഫ് ചിത്രം ‘അതിരടി’, ദുല്‍ഖറിന്റെ ‘ഐ ആം ഗെയിം’ എന്നിവയ്ക്കൊപ്പമാകും ‘ബത്ലഹേം കുടുംബ യൂണിറ്റ്’ റിലീസിനെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ ‘പ്രേമലു’ പോലെ തന്നെ ഒരു ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ്.

india

ഫെബ്രുവരി നാല് ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ട ദിവസം

Published

on

1948 ജനുവരി 30 ന് ഗാന്ധി വധിക്കപ്പെട്ട ശേഷം, 1948 ഫെബ്രുവരി നാലിന് ആ വധത്തിന്റെ പേരില് രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര് എസ് എസ് അന്നത്തെ ഗവണ്മെന്റ് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. നമ്മുടെ രാജ്യത്ത് പ്രവര്ത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്.” എന്നായിരുന്നു നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സര്ദാര് വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കത്തിൽ വ്യക്തമാക്കിയത്. എന്നാല് 18 മാസങ്ങള്ക്കിപ്പുറം പട്ടേല് തന്നെ നിരോധനം പിന്വലിച്ചു.

രാഷ്ട്രീയ പ്രവര്ത്തനത്തില്നിന്ന് മാറിനില്ക്കുമെന്ന അനൗദ്യോഗിക ഉറപ്പിന്മേലായിരുന്നു ഇത്. യൂണിയന് ഭരണഘടനയോടുള്ള വിശ്വസ്തതയും ദേശീയ പതാകയോടുള്ള ആദരവും ആര് എസ് എസ് ഭരണഘടനയില് കൂടുതല് വ്യക്തമാക്കാമെന്നും അക്രമപരവും രഹസ്യാത്മകവുമായ മാര്ഗങ്ങള് വിശ്വസിക്കുകയോ അവലംബിക്കുകയോ ചെയ്യുന്ന വ്യക്തികള്ക്കു സംഘത്തില് സ്ഥാനമുണ്ടാവില്ലെന്നും ജനാധിപതിന്റെ അടിസ്ഥാനത്തില് ഭരണഘടന ആവിഷ്‌കരിക്കുമെന്നുമുള്ള ആർഎസ്എസിന്റെ ഉറപ്പിലായിരന്നു സർക്കാർ നിരോധനം പിൻവലിച്ചത്.

Continue Reading

News

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കളുടെ എതിര്‍പ്പിനു പിന്നാലെ യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കി

പാർപ്പിട സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്നാണ് മൂന്ന് പേരും ചാടിയത്

Published

on

By

ഗാസിയാബാദ്: ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ജീവനൊടുക്കി. ഗാസിയാബാദിലെ ഭാരത് സിറ്റി റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

പാക്കി (12), പ്രാചി (14), വിഷിക (16) എന്നീ സഹോദരിമാരാണ് ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മൂന്ന് സഹോദരിമാരും സ്‌കൂളില്‍ പോകുന്നതും, ഉറങ്ങുന്നതും ഉണ്ണുന്നതുമെല്ലാം ഒരുമിച്ചായിരുന്നെന്നാണ് വിവരം. കൊവിഡ് 19 വ്യാപന സമയം മുതല്‍ മൂവരും ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാണെന്നാണ് പൊലീസ് അറിയിച്ചു.

കൊറിയന്‍ ലവ് ഗെയിം അധിഷ്ഠിതമായ ഓണ്‍ലൈന്‍ ഗെയിമാണ് ഇവര്‍ കളിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനാല്‍ സ്‌കൂള്‍ ഹാജരിലും കുറവുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

 

Continue Reading

kerala

ശതാബ്ദി നിറവില്‍ സമസ്ത ; അന്താരാഷ്ട്ര മഹാസമ്മേളനത്തില്‍ ഇന്ന് കുണിയയില്‍ തുടക്കം

രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Published

on

By

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് കാസര്‍ക്കോട് കുണിയയില്‍ തുടക്കം. 1926ല്‍ രൂപീകൃതമായ സമസ്ത ഒരു നൂറ്റാണ്ടായി നിര്‍വഹിച്ചുപോരുന്ന മതപ്രബോധന ദൗത്യത്തിന്റെ നേര്‍ സാക്ഷ്യമായി ഇനിയുള്ള അഞ്ച് ദിനങ്ങള്‍ അത്യുത്തര കേരളം മാറും. കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ഇന്നു മുതല്‍ എട്ടുവരെയാണ് അന്താരാഷ്ട്ര മഹാസമ്മളനം.

കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാകകളുമായി ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു കുണിയയിലെ സമ്മേളന നഗരിയി ലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും. വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകള്‍ കൂടി ഉയര്‍ത്തും.

രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. ഈജിപ്തിലെ കെയ് റോ ഇസ്ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയാകും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും.

കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും. സമസ്ത ശതാബ്ദി യോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ ഹിക്കും. അബ്ദുല്‍ മജീദ് ഹാജി സ്വീകരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസ്സുദീന്‍ ഹാജി കുമ്പള സ്വീകരിക്കും.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ. സുധാകരന്‍ എം.പി, എം.എല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥി കളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ്വി, ബി.കെ അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും

 

Continue Reading

Trending