health
ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും; ഈ വിറ്റാമിന്റെ കുറവുക്കൊണ്ടുമാകാം!
നന്നായി ഉറങ്ങുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം പിന്തുടരുകയും ചെയ്യുന്നവരിലും ഇത് സംഭവിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും ജോലി സമ്മര്‍ദമോ, പ്രായക്കൂടുതലോ അല്ല വിറ്റാമിന്‍ ഡിയുടെ അഭാവം കൊണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും കൂടുതലായി ഇത് ബാധിക്കുന്നുണ്ട്. മിക്ക ആളുകളും ദൈനംദിന സമ്മര്‍ദ്ദത്തിന്റെയോ ജോലിഭാരത്തിന്റെയോ ഭാഗമാണെന്ന് കരുതി അവഗണിക്കുന്നു. നന്നായി ഉറങ്ങുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം പിന്തുടരുകയും ചെയ്യുന്നവരിലും ഇത് സംഭവിക്കുന്നുണ്ട്.
വെറും എല്ലുകളുടെ ശക്തിക്ക് മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിലും വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡി ശരീരത്തിന്റെ ഊര്‍ജ്ജ കറന്‍സി എന്നറിയപ്പെടുന്ന അഡെനോസിന്‍ ട്രൈഫോസ്ഫേറ്റ് (എടിപി) ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. എടിപി ഉത്പാദനം കുറയുമ്പോള്‍, പേശികളെയും തലച്ചോറിനെയും ഇത് നേരിട്ട് ബാധിക്കുന്നു. പേശികള്‍ക്ക് ശക്തി കുറയുകയും, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യുന്നു.
കൂടാതെ, വിറ്റാമിന്‍ ഡി സെറോടോണിന്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. സെറോടോണിന്‍ ന്യൂറോട്രാന്‍സ്മിറ്ററാണ്. നമ്മുടെ മാനസികാവസ്ഥയും ഊര്‍ജ്ജ സന്തുലിതാവസ്ഥയ്ക്കും നിയന്ത്രിക്കുന്നത് സെറോടോണിനാണ്. സെറോടോണിന്‍ കുറഞ്ഞാല്‍ മാനസികാവസ്ഥ മോശമാവുകയും, ഊര്‍ജ്ജം കുറയുകയും ചെയ്യും. സ്വാഭാവികമായി, ഉച്ചയ്ക്ക് ശേഷം കോര്‍ട്ടിസോള്‍ അളവ് സ്വാഭാവികമായി കുറയുന്നു.പക്ഷേ വിറ്റാമിന്‍ ഡി കുറവുള്ളപ്പോള്‍ ശരീരത്തിന് ഈ കുറവിനെ ക്രമീകരിക്കാന്‍ ബുദ്ധിമുട്ടാകുന്നു. അതിന്റെ ഫലമായി മന്ദത, ഉറക്കം, ക്ഷീണം എന്നിവ ഉണ്ടാകുന്നു.
വിറ്റാമിന്‍ ഡി അളവ് കുറയുമ്പോള്‍, ശരീരത്തിലെ കോശങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. ഇത് പകല്‍ സമയത്ത് പെട്ടെന്നുള്ള ക്ഷീണത്തിനും അലസതക്കും കാരണമാകും. ആരോഗ്യമുള്ള ഒരാളില്‍ വിറ്റാമിന്‍ ഡി അളവ് 20 മുതല്‍ 50 ng/mL വരെ വേണം. എന്നാല്‍ ഒട്ടുമിക്ക പേരിലും ശരിയായ അളവില്‍ വിറ്റാമിന്‍ ഡി ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നു.
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഒരു രാജ്യമാണെങ്കിലും, ഇന്ത്യയില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. നഗരപ്രദേശങ്ങളിലെ 70 ശതമാനത്തിലധികം ആളുകളും വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും വീടിനുള്ളില്‍ ചെലവഴിക്കുന്നത്, വായു മലിനീകരണം ഇവയെല്ലാം വിറ്റാമിന്‍ ഡി കുറവിന് കാരണമാകുന്നു.
ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് ക്ഷീണം തോന്നുന്നുണ്ടെങ്കില്‍, ബ്ലഡ് ടെസ്റ്റ് വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ് എടുക്കുകയോ, രാവിലെയും വൈകിട്ടും 10-15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് ശീലമാക്കുകയോ ചെയ്യാം..
health
വായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
വായിലെ കാന്‍സര്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകാരിയാണ്.
വായ്പുണ്ണിനെ പലരും നിസാരമായി ആണ് കാണുന്നത്. വെറുതെ ഒരു വായ്പുണ്ണാണെന്നോ സ്ട്രെസ്സ് മൂലമുള്ളതാണെന്നോ കരുതി പലരും ഇത് അവഗണിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഇതെല്ലാം വായിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ കാന്‍സര്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണെന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിലെ ഡോ. വിജയ് ഹരിഭക്തി പറയുന്നത്.
വായയിലെ കാന്‍സര്‍ കോശങ്ങള്‍ വളരെ വേഗത്തില്‍ കഴുത്തിലെ ലസികാ ഗ്രന്ഥികളിലേക്കും തുടര്‍ന്ന് ശ്വാസകോശം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും പടരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ പടര്‍ന്നു കഴിഞ്ഞാല്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഒരു വായ്പുണ്ണല്ലേ, തനിയെ മാറിക്കോളും എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് രോഗം ഗുരുതരമാക്കാന്‍ കാരണമാകുന്നു. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഏത് മാറ്റവും അപകടസൂചനയാകാം. വായിലെ കാന്‍സര്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകാരിയാണ്. എന്നാല്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ഇത് പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നതാണ് ആശ്വാസകരമായ വശം.
ഇതില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
അള്‍സറുകള്‍: രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത വായ്പുണ്ണുകള്‍.
വെള്ളയോ ചുവപ്പോ ആയ പാടുകള്‍: വായയുടെ ഉള്‍വശത്തോ നാക്കിലോ കാണപ്പെടുന്ന തടിക്കുപ്പുകള്‍.
ല്യൂക്കോപ്ലാകിയ: ഉരച്ചു കളയാന്‍ പറ്റാത്ത വിധം കവിളിന്റെ ഉള്‍വശത്തോ നാക്കിലോ കാണുന്ന വെളുത്ത പാടുകള്‍. ഇവ കാന്‍സറിന് മുന്നോടിയാകാന്‍ സാധ്യതയുണ്ട്.
എറിത്രോപ്ലാകിയ: രക്തം വരാന്‍ സാധ്യതയുള്ള ചുവന്ന പാടുകള്‍. ഇവ അപകടകരമാണ്.
മുഴകള്‍: വായയിലോ താടിയെല്ലിലോ കഴുത്തിലോ ഉണ്ടാകുന്ന വേദനയില്ലാത്ത മുഴകള്‍.
ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്: ചവക്കാനോ വിഴുങ്ങാനോ സംസാരിക്കാനോ ഉണ്ടാകുന്ന പ്രയാസം. ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്?
പുകയില ഉപയോഗിക്കുന്നവര്‍, മദ്യപാന ശീലമുള്ളവര്‍, മോശമായ വായ ശുചിത്വമുള്ളവര്‍ ,വായക്കുള്ളില്‍ നിരന്തരം മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ചയുള്ള പല്ലുകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മിക്കവാറും വായ്പുണ്ണുകള്‍ അണുബാധയോ വിറ്റാമിന്‍ കുറവോ മൂലം ഉണ്ടാകുന്നതാകാം. എന്നാല്‍ വായയിലെ പാടുകളോ പുണ്ണുകളോ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍, പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം അല്ലെങ്കില്‍ വേദന, നാവിന്റെ ചലനം കുറയുകയോ തരിപ്പ് അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം കാണുമ്പോള്‍ ഓറല്‍ ഓങ്കോളജിസ്റ്റിനെ കാണാന്‍ മടിക്കരുത്.
പ്രതിരോധ മാര്‍ഗങ്ങള്‍
പുകയിലയും മദ്യവും ഒഴിവാക്കുക: കാന്‍സര്‍ തടയാനുള്ള ഏറ്റവും പ്രധാന വഴി ഇതാണ്.
വായ ശുചിത്വം: കൃത്യമായി പല്ല് തേക്കുകയും വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
ഭക്ഷണം: ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകള്‍ കോശങ്ങളെ സംരക്ഷിക്കുന്നു.
വെയില് ഏല്‍ക്കാതിരിക്കുക: ചുണ്ടുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ അമിതമായ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ ലിപ് ബാം എന്നിവ ഉപയോഗിക്കാം.
പരിശോധനകള്‍: പതിവായി ദന്തപരിശോധന നടത്തുന്നത് വായയിലെ മാറ്റങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
health
നിങ്ങൾ എത്ര തവണ കുളിച്ചാലും ശരീരത്തിലെ ഈ ഭാഗങ്ങളിലെ അഴുക്ക് പൂര്‍ണമായും പോകില്ല ?
‘ദുർഗന്ധവും ചർമ്മ പ്രശ്നങ്ങളുമുണ്ടാക്കും’
ഡോക്ടറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
health
വയര്‍ നിറയെ ഭക്ഷണം കഴിച്ച് ഉറങ്ങുന്നവരാണോ? അറിയാം ആരോഗ്യത്തിന് ഉണ്ടാകുന്ന ഗുരുതര ദോഷങ്ങള്‍
വിശപ്പ് പൂര്‍ണമായി മാറാതെ, വയറില്‍ അല്പം സ്ഥലം ബാക്കി വെച്ച് ഉറങ്ങുന്നതാണ് ശരീരത്തിന് കൂടുതല്‍ ഗുണകരമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രാത്രിയില്‍ വയര്‍ നിറയെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്ന ശീലം ആരോഗ്യത്തിന് ദോഷകരമാണെന്ന് ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും ഒരേ സ്വരത്തില്‍ മുന്നറിയിപ്പ് നല്കുന്നു. വിശപ്പ് പൂര്‍ണമായി മാറാതെ, വയറില്‍ അല്പം സ്ഥലം ബാക്കി വെച്ച് ഉറങ്ങുന്നതാണ് ശരീരത്തിന് കൂടുതല്‍ ഗുണകരമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന് പിന്നില്‍ നിരവധി ശാസ്ത്രീയ കാരണങ്ങളുണ്ട്.
എന്തുകൊണ്ട് രാത്രി ഭക്ഷണം കുറക്കണം?
ദഹനത്തിന് വിശ്രമം ലഭിക്കും
ഉറക്ക സമയത്ത് ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകും. ഈ സമയത്ത് അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കാന്‍ ശരീരം അധികമായി അധ്വാനിക്കേണ്ടിവരും. ഇതോടെ ദഹനക്കേട്, ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പം വിശപ്പോടെ കിടക്കുന്നത് ദഹനപ്രക്രിയയെ ലഘൂകരിക്കും.
ആഴത്തിലുള്ള ഉറക്കം ഉറപ്പ്
വയര്‍ നിറഞ്ഞ അവസ്ഥയില്‍ ശരീരം ഭക്ഷണം ദഹിപ്പിക്കുന്ന തിരക്കിലായിരിക്കും. ഇതു മൂലം മസ്തിഷ്കത്തിന് പൂര്‍ണ വിശ്രമം ലഭിക്കാതെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയും. മിതമായ ഭക്ഷണത്തോടെ കിടക്കുമ്പോള്‍ ശരീരം വേഗത്തില്‍ വിശ്രമാവസ്ഥയിലേക്കെത്തുകയും ഉന്മേഷത്തോടെ ഉണരാന്‍ സാധിക്കുകയും ചെയ്യും.
നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഒഴിവാക്കാം
കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് വയറിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ വരാന്‍ ഇടയാക്കും. ഇതാണ് നെഞ്ചെരിച്ചിലിനും അസ്വസ്ഥതക്കും കാരണം. രാത്രി ഭക്ഷണം കുറക്കുന്നത് ഈ പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്.
തടി കുറയ്ക്കാന്‍ സഹായകരം
രാത്രിയില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ നില നിയന്ത്രിക്കാനും ശരീരത്തിലെ കൊഴുപ്പ് ശേഖരണം കുറയ്ക്കാനും സഹായിക്കുന്നു. അമിതവണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ലളിതമായെങ്കിലും ഫലപ്രദമായ മാര്‍ഗമാണ്.
പ്രമേഹ നിയന്ത്രണത്തിന് ഗുണം
മിതമായ രാത്രി ഭക്ഷണം അടുത്ത ദിവസം രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പട്ടിണി കിടക്കരുത്: വിശപ്പ് പൂര്‍ണമായി മാറുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം നിര്‍ത്തുക എന്നതാണ് ഉദ്ദേശം.
സമയക്രമം പാലിക്കുക: ഉറങ്ങുന്നതിന് കുറഞ്ഞത് 23 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചു തീര്‍ക്കുക.
ലഘുഭക്ഷണം തിരഞ്ഞെടുക്കുക: കഞ്ഞി, പച്ചക്കറികള്‍, ഓട്സ് തുടങ്ങിയ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി അനുയോജ്യമാണ്.
കിടക്കാന്‍ നേരം കഠിനമായ വിശപ്പ് തോന്നുന്നുവെങ്കില്‍ ഒരു ഗ്ലാസ് ചൂടുപാല് കുടിക്കുന്നത് നല്ല ഉറക്കത്തിനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
ആരോഗ്യമുള്ള ജീവിതശൈലി തുടങ്ങുന്നത് ചെറിയ മാറ്റങ്ങളിലൂടെയാണ്. രാത്രി ഭക്ഷണത്തിലെ ഈ ലളിതമായ നിയന്ത്രണം തന്നെ ദീര്‍ഘകാല ആരോഗ്യത്തിന് വലിയ മാറ്റം ഉണ്ടാക്കും.
-
india3 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india3 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india3 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
News3 days agoകേരളത്തിന് വീണ്ടും നിരാശ; സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന് എട്ടാം കിരീടം
-
News3 days agoഗസ്സയുടെ ഭരണം ഫലസ്തീനികള്‍ക്ക്, വിദേശ ഭരണം അംഗീകരിക്കില്ല: കടുത്ത നിലപാടുമായി ഹമാസ്
-
kerala1 day ago
‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍
-
kerala1 day agoകേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
-
News23 hours ago‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
