Connect with us

News

മണിപ്പൂരിലെ ഭീഷണി

ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തിലുണ്ടായ പുതിയ തീവെപ്പും വെടിവെപ്പും വെറുമൊരു പ്രാദേശിക തര്‍ക്കമായല്ല, മറിച്ച് സംസ്ഥാനത്തെ വംശീയ സമവാക്യങ്ങളില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റമായാണ് വിലയിരുത്തേണ്ടത്.

Published

on

മണിപ്പൂരില്‍ വീണ്ടും അശാന്തി പുകയുകയാണ്. ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്ന മെയ്‌തെയ്-കുക്കി സംഘര്‍ഷ ങ്ങളുടെ മുറിവുകള്‍ ഉണങ്ങുന്നതിന് മുന്‍പേ, സമാധാനാന്തരീക്ഷം നിലനിന്നിരുന്ന നാഗാ സ്വാധീന മേഖലകളിലേക്കും അക്രമം പടരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തിലുണ്ടായ പുതിയ തീവെപ്പും വെടിവെപ്പും വെറുമൊരു പ്രാദേശിക തര്‍ക്കമായല്ല, മറിച്ച് സംസ്ഥാനത്തെ വംശീയ സമവാക്യങ്ങളില്‍ സംഭവിക്കുന്ന അപകടകരമായ മാറ്റമായാണ് വിലയിരുത്തേണ്ടത്. നേരത്തെ നടന്ന സംഘര്‍ഷങ്ങളില്‍ വലിയൊരളവ് വരെ നിഷ്പക്ഷത പാലിച്ചിരുന്ന നാഗാവിഭാഗം കൂടി അക്രമത്തിന്റെ ഭാഗമാകുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ലിതാനിലെ തങ്ഖുല്‍ നാഗ വിഭാഗത്തിന്റെയും കുക്കി-സോ വിഭാഗത്തിന്റെയും വീടുകള്‍ അഗ്‌നിക്കിരയായത് വെറുമൊരു മദ്യപാന തര്‍ക്കത്തിന്റെ പരിണതഫലമായി മാത്രം കാണാനാവില്ല. മറിച്ച്, സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത അവിശ്വാസവും അരക്ഷിതാവസ്ഥയും ചെറിയ പ്രശ്നങ്ങളെപ്പോലും വലിയ വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നു എന്നതിന്റെ തെളിവാണിത്.

ഉഖുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തില്‍ ഉണ്ടായ അക്രമങ്ങളില്‍ 24 വീടുകളാണ് കത്തിനശിച്ചത്. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കുകയും പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തങ്ഖുല്‍ നാഗ സമുദായത്തില്‍പ്പെട്ട 21 വീടുകളും കു ക്കി-സോ സമുദായത്തില്‍പ്പെട്ട മൂന്ന് വീടുകളും ഏതാനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രി കുക്കി-സോസ് വിഭാഗത്തില്‍പ്പെട്ട ഒരു സംഘം ഒരു നാഗാ യുവാവിനെ ആക്രമിച്ചതായി ആരോപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. തൊട്ടുപിന്നാലെ ലിതാന്‍ സരീഖോങ് പ്രദേശത്ത് വെടിവയ്പ്പും തീവയ്പ്പുമുണ്ടായി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇത് സംഘര്‍ഷം രൂക്ഷമാക്കുകയും നിരവധി ആക്രമണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ലിറ്റാന്‍ സരീഖോങ് (കുക്കി), ഷിക്കിബുങ് (തങ്ഖുല്‍) എന്നിവിട ങ്ങളിലുള്ള ആളുകള്‍ മദ്യപിച്ചുണ്ടായ വഴക്കാണ് സംഘര്‍ഷമായി രൂപപ്പെട്ടതെന്ന് പറയപ്പെടുന്നണ്ടെങ്കിലും യഥാര്‍ത്ഥ കാരണം മറ്റു പലതുമാണ്. സംഘര്‍ഷത്തെ തുടര്‍ ന്ന് ലിറ്റാന്‍ പ്രദേശത്തേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യ സിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായി മണിപ്പൂര്‍ പൊലീസ് പറഞ്ഞു. ഒന്നിലധികം ജില്ലകളിലെ സെന്‍സിറ്റീവ്, ദുര്‍ബല പ്രദേശങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. നാഗാഭൂരിപക്ഷ ജില്ലയാണ് ഉഖൂല്‍. നേരത്തെ കുക്കി മെയ്തി വിഭാഗങ്ങള്‍ തമ്മി ലുണ്ടായ സംഘര്‍ഷം ഏറെ നാള്‍ തുടര്‍ന്നിരുന്നു.

സംഘര്‍ഷം പടരാതിരിക്കാന്‍ ഇന്റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തുന്നത് താല്‍ക്കാലിക പരിഹാര ങ്ങള്‍ മാത്രമാണ്. മണിപ്പൂരിലെ മലയോര മേഖലകളിലും താഴ്വരകളിലും ഇപ്പോഴും ആയുധങ്ങള്‍ യഥേഷ്ടം ലഭ്യമാണെന്നത് ക്രമസമാധാന പാലനത്തിലെ വലിയ പോരായ്മയാണ്. സുരക്ഷാ സേനയുടെ തിരച്ചിലില്‍ ആയുധങ്ങള്‍ ക ണ്ടെടുക്കുന്നുണ്ടെങ്കിലും സമാന്തര സൈന്യങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പരാജയമായി തന്നെ കാണേണ്ടി വരും.

മണിപ്പൂര്‍ പ്രശ്‌നം കേവലം ക്രമസമാധാന പ്രശ്നം മാത്രമല്ല, മറിച്ച് ആഴത്തിലുള്ള രാഷ്ട്രീയ പ്രശ്നമാണ്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം, എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. നാഗാ വിഭാഗം കൂടി സംഘര്‍ഷത്തിന്റെ ഭാഗമായാല്‍ അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയാകെ സുസ്ഥിരതയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മണിപ്പൂര്‍ ഇന്ന് ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണ്. ലിതാനിലെ സംഭവങ്ങള്‍ ഒരു മുന്നറിയിപ്പാണ്. വംശീയ ചേ രിതിരിവ് നാഗാ മേഖലകളിലേക്കും പടര്‍ന്നാല്‍ സ്ഥിതിഗ തികള്‍ നിയന്ത്രണാതീതമാകും. വിദ്വേഷം പടര്‍ത്തുന്ന വ്യാജ പ്രചരണങ്ങളെ തടയുന്നതിനൊപ്പം തന്നെ, താഴെത്തട്ടില്‍ സമാധാന സമിതികള്‍ രൂപീകരിച്ച് ജനങ്ങള്‍ക്കിടയിലെ അവിശ്വാസം നീക്കം ചെയ്യാനുള്ള നടപടികളാണ് ഉടന്‍ ഉണ്ടാവേണ്ടത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഭരണകൂടം കര്‍ക്കശവും എന്നാല്‍ പക്ഷപാതരഹിതവുമായ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും മണിപ്പൂരിനെ കത്താന്‍ അനുവദിക്കരുത്. നേരത്തെയുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി സ്വത്തുക്കളും ആള്‍നാശ വുമാണുണ്ടായത്. വര്‍ഷത്തോളം അക്രമം തടരുകയും ചെയ്തു. അതിനിയും സംഭവിക്കാന്‍ അനുവദിക്കരുത്. മണിപ്പൂരിലെ മുഴുവന്‍ കനലും കെടുത്തണം. ഒരു തീപൊരിപോലും ഇനിയുണ്ടാകരുത്. അത് സംസ്ഥാനത്തിനും രാജ്യത്തിനും താങ്ങാനാവില്ല.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദീപക്കിന്റെ മരണം: ഷിംജിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഷിംജിത സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.

Published

on

കോഴിക്കോട്: സ്വകാര്യ ബസ് യാത്രയ്ക്കിടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഷിംജിത സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഷിംജിത സമൂഹ മാധ്യത്തില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഷിംജിത 21 ദിവസമായി റിമാന്‍ഡിലാണെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ക്കായി ഇനിയും ജയിലില്‍ തുടരേണ്ടതില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.

ഷിംജിതയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയുടെ ഫോറന്‍സിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മഞ്ചേരി സബ് ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു ഷിംജിതയ്ക്ക് നിലവില്‍ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

News

ചാഞ്ചാട്ടത്തിനിടെ സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 200 രൂപയുടെ ഇടിവ്

ഗ്രാമിന് 25 കുറഞ്ഞ് 14,530രൂപ ആയി വില നിശ്ചയിച്ചു.

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ (22 കാരറ്റ്) സ്വര്‍ണത്തിന് 200 കുറഞ്ഞ് 1,16,240 രൂപ ആയി. ഗ്രാമിന് 25 കുറഞ്ഞ് 14,530രൂപ ആയി വില നിശ്ചയിച്ചു.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,440 രൂപ ആയിരുന്നു. ഗ്രാമിന് 14,555 എന്ന നിലയിലായിരുന്നു വ്യാപാരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിച്ചും ഇടിഞ്ഞും ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 640 വരെ ഉയര്‍ന്ന് വൈകീട്ടോടെ 1,16,440 ആയി. ഗ്രാമിന് 14,530 ല്‍ നിന്ന് 14,555 ആയി ഉയര്‍ന്നിരുന്നു.

തിങ്കളാഴ്ച രാവിലെ സ്വര്‍ണവില പവന് 1,640 വരെ ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം കുറവിലേക്ക് വഴിമാറിയിരുന്നു. ഇതിനിടെ, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും കുറയ്‌ക്കേണ്ടിവരുമെന്ന സൂചന നല്‍കിയിട്ടുണ്ട്. തൊഴില്‍ വിപണിയിലെ തളര്‍ച്ച മറികടക്കാന്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറയ്‌ക്കേണ്ടിവരുമെന്നതാണ് ഫെഡറല്‍ റിസര്‍വ് പ്രസിഡന്റിന്റെ വിലയിരുത്തല്‍.

ഈ പ്രഖ്യാപനം വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയെയും അതിലൂടെ ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിക്കാനിടയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം: വി ഡി സതീശന്‍

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും സതീശന്‍ പറഞ്ഞു.

Published

on

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും സതീശന്‍ പറഞ്ഞു.

വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്ന് പ്രതീക്ഷിരുന്നെന്നും അത് ലഭിക്കാത്തതിനാലാണ് സ്വന്തമായി ഭൂമി കണ്ടെത്തിയതെന്നും സതീശന്‍ പറഞ്ഞു. പത്തോളം സ്ഥലങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുയോജ്യമായ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന റോഡില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്ഥലം. കൃത്യമായ വഴിയൗകര്യങ്ങളുള്ള ഈ ഭൂമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പൂര്‍ത്തിയാക്കിയ വീടുകളുടെ അതേ നിര്‍മ്മാണ ഏജന്‍സി തന്നെയാണ് കോണ്‍ഗ്രസിന്റെ പദ്ധതിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ നിധിയില്‍ കോടിക്കണക്കിന് രൂപ ഉണ്ടായിട്ടും സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

 

Continue Reading

Trending